പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. ക്യാപ്റ്റൻ ഇഷാന് കിഷന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (101) ജാര്‍ഖണ്ഡിനെ തുണച്ചത്.
49 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത താരത്തിന്റെ ബാറ്റിൽ നിന്ന് പത്തു സിക്സറുകളും ആറ് ഫോറുകളും പിറന്നു. കുമാര്‍ കുഷാഗ്ര (38 പന്തില്‍ 81 ), അനുകൂല്‍ റോയിയും (20 പന്തില്‍ 40*) റോബിന് മിന്‍സും(14 പന്തില്‍ 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ജാര്‍ഖണ്ഡിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വിരാട് സിംഗിനെ (രണ്ട്) നഷ്ടമായി. അന്‍ഷുല്‍ കാംബോജാണ് വിക്കറ്റെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുഷാഗ്രയും ഇഷാന് കിഷനും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ സ്കോർ ഉയർന്നു.