ADVERTISEMENT

Close
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

25-02-2026

കോട്ടയം, തൊടുപുഴ, കോഴിക്കോട് വഴി

Editorial

24-02-2026

തീവ്രവാദകൃഷിയുടെ പാക് വിളവെടുപ്പ്

Editorial

23-02-2026

ദ ഛത്തീസ്ഗഡ് സ്റ്റോറി- 2 ഗോസ് ബിയോൺഡ്

Editorial

21-02-2026

ആരോഗ്യമേഖല ഒന്നാമതാകാം, മികച്ചതല്ല

Editorial

20-02-2026

അധ്യാപകർക്കു നിഷേധിച്ച ഏകീകരണം ബാറിൽ

Editorial

19-02-2026

തൊടുപുഴയിലേത് മനഃപൂർവമുള്ള നരഹത്യ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

അരുവിത്തുറ കോളജിൽ ജയന്‍ ഓസ്റ്റൻ ക്വാർട്ടർ മിലേനിയം ജന്മദിനാഘോഷം സംഘടിപ്പിച്ചു

അരുവിത്തുറ: പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന്‍ ഓസ്റ്റന്‍റെ 250-ാം ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്‍റർ കോളജിയേറ്റ് ബോൾ റൂം ഡാൻസും ജയൻ ഓസ്റ്റൻ സ്മാരക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.

പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.

Thiruvananthapuram

ആരോഗ്യ, വികസന മേഖലകളെ ചേർത്തുപിടിച്ച് ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ്

തിരുവനന്തപുരം: ആരോഗ്യ, വികസന മേഖലകൾക്ക് ഉൗന്നൽ നൽകി ബിജെപി ഭരണസമിതിയുടെ കന്നി നഗരസഭാ ബജറ്റ്. കോർപറേഷന്‍റെ സ്വന്തം ഭവനപദ്ധതിയിലൂടെ നഗരത്തിലെ രണ്ടായിരം കുടുംബങ്ങൾക്ക് വീടുവച്ചു നൽകുമെന്നതുൾപ്പെടെ വന്പൻ പദ്ധതികളാണ് ഡപ്യൂട്ടി മേയർ ആശാനാഥ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതമില്ലാതെ കോർപറേഷൻ സ്വന്തംനിലയിൽ വീടൊരുക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി ഭവന യോജന എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 20 കോടി രൂപ വകയിരുത്തി. കേന്ദ്ര പദ്ധതിയായ പിഎം ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവയ്ക്കാത്തതിനാൽ പ്രതിന്ധിയിലായ ആളുകളെ രക്ഷിക്കാനാണ് പദ്ധതിയെന്ന് ഡപ്യൂട്ടി മേയർ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ വൻകിട കന്പനികളുടെ സിഎസ്ആർ ഫണ്ടുകൾ സ്വരൂപിച്ച് വീട് നിർമിക്കാനായി ഒരു കുടുംബത്തിനു 4.5 ലക്ഷം രൂപ നൽകാനാണ് ഭരണസമിതിയുടെ തീരുമാനം. അടുത്തിടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലർമാർ നടത്തിയ ഡൽഹി സന്ദർശനത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്നും മേയർ വി.വി രാജേഷ് ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.

50 ശതമാനം നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് ഫാർമസികൾ നഗരത്തിലെ 101 വാർഡുകളിലും സ്ഥാപിക്കുമെന്നതാണ് മറ്റൊരു വന്പൻ പ്രഖ്യാപനം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒന്നരക്കോടി രൂപ വകയിരുത്തി. 40 ശതമാനം വരെ കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്ന പ്രൈംഹെൽത്ത് ലാബുകൾ രണ്ട് വാർഡിന് ഒന്നെന്ന കണക്കിൽ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

ഇതിനായി ഒന്നരക്കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 ശതമാനം നിരക്കിൽ സ്കാനിംഗ് നടത്തുന്ന കോംപ്രിഹെൻസീവ് ഡയഗനോസ്റ്റിക് സെന്‍റർ സ്ഥാപിക്കുന്നതിനായി ഒന്നരക്കോടി രൂപയും പേട്ടയിലെ നഗരസഭയുടെ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ രണ്ടു കോടി രൂപയും വകയിരുത്തി. നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ 15 കോടി രൂപയും നീക്കിവെച്ചു.

തലസ്ഥാന നഗരത്തെ സമാധാന നഗരമെന്ന (സിറ്റി ഓഫ് പീസ്) നിലയിൽ പ്രസിദ്ധപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നീക്കിവെച്ചു. ഇതിന്‍റെ ഭാഗമായി അർബൻ പീസ് ലാബ് സ്ഥാപിക്കും. നഗരത്തിന്‍റെ ദൈനംദിന ഭരണത്തിലേക്ക് സമാധാന പരിഗണനകൾ ഉൾക്കൊള്ളിക്കുന്നതിനും, സാമൂഹിക ഐക്യവും മാനസിക ക്ഷേമവും ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്രവാസികൾക്കായും ആഗോളതലത്തിൽ ഇടപെടൽ നടത്തുന്നതിനും ആഗോളസമ്മേളനങ്ങൾ സംഘടിപ്പിക്കാനും തുക മാറ്റിയിട്ടുണ്ട്.

 

ബിജെപിയുടെ കന്നി ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്;
ഗാലറിയിലിരുന്ന് വീക്ഷിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിയുടെ കന്നി ബജറ്റ് അവതരണത്തിനു സാക്ഷിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ജില്ലാ പ്രസിഡന്‍റ് കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് സോമൻ എന്നിവർക്കൊപ്പമാണ് രാജീവ് നഗരസഭയിലെത്തി യത്. ബജറ്റ് അവതരണവേളയിൽ മുഴുവൻ സമയവും ഗാലറിയിൽ തുടർന്ന സംസ്ഥാന അധ്യക്ഷൻ ബജറ്റ് അവതരണത്തിനുശേഷം കൗണ്‍സിലർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മടങ്ങിയത്.

കേവല രാഷ്ട്രീയ പ്രസംഗമെന്ന് കെ.എസ് ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്‍റെ 2026-27 സാന്പത്തിക വർഷത്തെ ബജറ്റ് നിരാശജനകമെന്നു യുഡിഎഫ്. നഗരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനോ, ഭാവി വികസനത്തിനോ ഉള്ള യാതൊരു പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര പദ്ധതികളുടെ പേരുകൾ കുത്തി നിറച്ചതല്ലാതെ പുതുതായി ഒന്നും തന്നെ ബജറ്റിലില്ല. നഗരം നേരിടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള ശാശ്വത പദ്ധതികളോ, രേഖകളോ പ്രഖ്യാപിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനായി വ്യക്തമായ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചക്കളത്തിപ്പോരു കാരണം ഭവന നിർമാണ പദ്ധതികളുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തീരദേശ മേഖലയ്ക്ക് ഒരു പരിഗണനയും നൽകാത്ത ബജറ്റാണ് പ്രഖ്യാപിച്ചത്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്കു പരിഹാരം നൽകാത്ത ബജറ്റാണിത്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, വരുമാനം വർധിപ്പിക്കുന്നതിനോ വേണ്ടിയുള്ള പദ്ധതികൾ ഒന്നും തന്നെയില്ല. തിരുവനന്തപുരത്തെ സുന്ദര നഗരമാക്കി മാറ്റാനുള്ള പുത്തൻ വികസന കാഴ്ചപ്പാടുകൾ ഒന്നുമില്ലാത്ത ബജറ്റ് ബിജെപിയുടെ കേവല രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് കെ.എസ് ശബരീനാഥൻ പറഞ്ഞു

പ്രതിപക്ഷം പോലും കൈയടിച്ച ബജറ്റ്: മേയർ

തിരുവനന്തപുരം: പ്രതിപക്ഷം പോലും കൈയടിച്ച ബജറ്റാണ് ബിജെപി ഭരണസമിതി അവതരിപ്പിച്ചതെന്നു മേയർ വി.വി രാജേഷ്. നഗരസഭയിലെ നൂറ്റിയൊന്ന് വാർഡുകളെയും ഒരു പോലെ കണ്ടുകൊണ്ടാണ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും നാടിന്‍റെ സ്വപ്നമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും മേയർ വി.വി. രാ ജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കണക്കുകൾ പ്രകാരം ഭൂമിയുള്ള 2000 ഭവനരഹിതർ തിരുവനന്തപുരം നഗരപരിധിയിലുണ്ട്. കേന്ദ്രസർക്കാരിന്‍റെ പിഎംഎവൈ പദ്ധതിയുടെ രണ്ടാംഘട്ട കരാർ സംസ്ഥാന സർക്കാർ ഒപ്പിടാത്തതു കൊണ്ടാണ് അവർക്കു വീടു കിട്ടാത്തത്.

സംസ്ഥാന സർക്കാരിന്‍റെ രാഷ്ട്രീയ പിടിവാശി കാരണം സംസ്ഥാനത്തെ ലക്ഷക്കണിക്ക് ആളുകൾക്കാണ് വീടുകൾ ലഭിക്കാത്ത സ്ഥിതിയുള്ളത്. ഇനി സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിലും തിരുവനന്തപുരം നഗരസഭ രണ്ടായിരം പേർക്കു വീട് നൽകാൻ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു കോർപറേഷൻ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നത്. പ്രധാനമന്ത്രി ഭവൻ യോജന എന്നു പേരിട്ടിരിക്കുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടു കിട്ടിയാലും ഇല്ലെങ്കിലും കോർപറേഷൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കും.

101 വാർഡുകളിലും 50 ശതമാനം വിലകുറച്ച് മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് മെഡിക്കൽ സ്റ്റോർ, 50 ശതമാനം നിരക്കിൽ ടെസ്റ്റുകൾ ചെയ്തു നൽകുന്ന 50 ലാബുകൾ, പകുതി നിരക്കിൽ സേവനം ലഭ്യമാക്കുന്ന സ്കാനിംഗ് സെന്‍ററുകൾ തുടങ്ങിയവയാണ് ബജറ്റിൽ ആരോഗ്യമേഖലയിൽ ഭരണസമിതി പ്രഖ്യാപിച്ചിട്ടുള്ള ജനകീയ പദ്ധതികൾ.

ഇതിനു പുറമെ നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം ചേർന്നു. വെള്ളമെത്തിക്കാൻ ആവശ്യമായ ടാങ്കറുകൾ കോർപറേഷൻ വാടകയ്ക്ക് എടുക്കും. പൊങ്കാല ദിവസങ്ങളിൽ കൂടുതൽ വെള്ളമെത്തിച്ചു വിതരണം ചെയ്യും. ആവശ്യമെങ്കിൽ സമീപ ജില്ലകളിൽ നിന്നും ടാങ്കറുകൾ വാടകയ്ക്ക് എടുക്കുമെന്നും മേയർ അറിയിച്ചു.

ബിജെപിയുടേത് തട്ടിക്കൂട്ട് ബജറ്റ്: എൽഡിഎഫ്

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി തട്ടിക്കൂട്ടിയ ബജറ്റാണ് ബിജെപി അവതരിപ്പിച്ചതെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്.പി. ദീപക്. കാര്യക്ഷമമായ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഡൽഹി യാത്ര നടത്തിയിട്ടg വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് നാട്ടിലാകെ പ്രചരിപ്പിച്ചു. എന്നാൽ, യാതൊരു പുതിയ പദ്ധതിയും ഉണ്ടായിട്ടില്ല.

ആദ്യം ഇൻഡോർ മാതൃക കൊണ്ടുവരുമെന്നു പറഞ്ഞു. അവിടെയെല്ലാം പൊട്ടിപ്പൊളിഞ്ഞെന്ന് അറിഞ്ഞപ്പോൾ അത് ഗുജറാത്ത് മാതൃകയാക്കിമാറ്റി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നമായിട്ടുള്ള കുടിവെള്ള പ്രശ് നം പോലും പരിഹരിക്കാനുള്ള ഫലപ്രദമായ പദ്ധതികളില്ല. തെരുവുനായ പ്രശ്നം പരിഹരിക്കുമെന്ന പറഞ്ഞെങ്കിലും അതിലും കാര്യമായൊരു പദ്ധതിയില്ല. ഷെൽട്ടർ ഹോം തുടങ്ങുമെന്നുള്ള ഒരുവരി പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. പഴയ കാലത്തെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് ബിജെപി ഭരണസമിതി ചെയ്തിരിക്കുന്നതെന്നും ദീപക് പ്രതികരിച്ചു.

Kollam

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു

പാരിപ്പള്ളി : പരവൂർ - പാരിപ്പള്ളി റോഡിൽ അമ്മാരത്ത്‌ സ്വകാര്യബസിടിച്ച് വയോധിക അതേ ബസിന്‍റെ അടിയിൽവീണെങ്കിലും അദ്ഭുതകരമായി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നെടുങ്ങോലം പാറയിൽ കടവ് സ്വദേശിനി ഓമനയമ്മയാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

വീട്ടുജോലിക്കു പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 70കാരി അപകടത്തിൽപ്പെട്ടത്. ഇവർ വീട്ടിലേക്കു പോകാനുള്ള തിടുക്കത്തിൽ ബസിനു മുന്നിലേക്കു ഓടുകയായിരുന്നു. സ്റ്റോപ്പിൽ നിർത്തിയ ശേഷം എടുത്ത പാരിപ്പള്ളി-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇവരെ റോഡിലേക്ക് ഇടിച്ചിട്ടത്.

നിർത്തിയിട്ടിരുന്ന ബസ് എടുക്കുന്ന സമയത്താണ് അപകടം. ഡ്രൈവർ ഇവരെ കണ്ടില്ല. ബസിനടിയിൽപ്പെട്ടെങ്കിലും മധ്യഭാഗത്തേക്കു വീണതിനാലാണ് ഇവർ രക്ഷപ്പെട്ടത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട സ്ത്രീയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. പുനർജന്മം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ഓമനയമ്മ.

Pathanamthitta

മുങ്ങിമരണങ്ങൾ ഏറുന്നു

പത്തനംതിട്ട: 2026 പിറന്നശേഷം ഇതേവരെ നദികളിൽ നമുക്കു നഷ്ടം ഒന്പത് വിലപ്പെട്ട ജീവനുകൾ. ഇവയിൽ ഏഴുപേരും കുട്ടികളും യുവാക്കളും. നദികളുമായി ബന്ധപ്പെട്ട് അപകട സാധ്യതകൾ സംബന്ധിച്ചു പ്രചാരണങ്ങൾ ശക്തമായുള്ളപ്പോഴാണ് കുട്ടികളടക്കം മുന്നറിയിപ്പുകൾ അവഗണിച്ച് നദിയിലേക്ക് ചാടുന്നത്. ആഘോഷങ്ങളുടെ മറവിലാണ് പല അപകടങ്ങളും.

ഏറ്റവുമൊടുവിൽ പന്പാനദിയുടെ റാന്നി ഐത്തല കളരിക്കൽ കടവിൽ മരിച്ചത് രണ്ട് പ്ലസ്ടു വിദ്യാർഥികളാണ്. കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഓരോ അപകടങ്ങളിലും പൊലിയുന്നത്. വാർഷിക പരീക്ഷയുടെയും സ്കൂളുകളിലെ ആഘോഷങ്ങളുടെയും സമത്തൊക്കെയാണ് കുട്ടികൾ നദീ തീരങ്ങൾ വിശ്രമത്തിനും ആഹ്ലാദങ്ങൾ പങ്കിടാനുമൊക്കെ തെരഞ്ഞെടുക്കുന്നത്. പലപ്പോഴും ആളൊഴിഞ്ഞ പ്രദേശങ്ങളിലാകും ഇവർ എത്തപ്പെടുക. അപകടങ്ങൾ ഉണ്ടായാൽപോലും പുറംലോകം അറിയാൻ വൈകും.

2025ൽ നഷ്ടപ്പെട്ടത് 41 ജീവനുകൾ

2025ൽ ജില്ലയിൽ 41 പേർക്കാണ് നദികളിൽ ജീവൻ നഷ്ടപ്പെട്ടത്. ഇവയിൽ ഭൂരിഭാഗവും സ്കൂളിൽ പഠിക്കുന്ന കുട്ടികളായിരുന്നു. കൂട്ടമായെത്തുന്ന കുട്ടികളിൽ ഒരാൾ വെള്ളത്തിൽ വീണാൽ തൊട്ടുപിന്നാലെ ആരെങ്കിലുമൊക്കെ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. ആദ്യം വീഴുന്നയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ടാമനും മൂന്നാമനുമൊക്കെ അപകടത്തിൽപെട്ട സംഭവങ്ങൾ ജില്ലയിലുണ്ട്.

ഫയർഫോഴ്സിലെ കണക്കുകൾ പ്രകാരം പത്തനംതിട്ട -11, അടൂർ - 6, സീതത്തോട് - 2, തിരുവല്ല - 11,
കോന്നി -1, റാന്നി - 10 എന്നിങ്ങനെയാണ് ഫയർ സ്റ്റേഷനുകൾ തിരിച്ചുള്ള കണക്കുകൾ.


നദികളിൽ അപകടക്കെണികൾ

ശാന്തമായി ഒഴുകുന്നവയെന്ന് തോന്നാമെങ്കിലും പന്പ, മണിമല, അച്ചൻകോവിൽ നദികൾ പല ഭാഗങ്ങളിലും അപകടച്ചുഴികൾ നിറഞ്ഞതാണ്. 2018ലെ മഹാപ്രളയത്തിനുശേഷം നദികളുടെ ഘടനയിൽ മാറ്റംവന്നിട്ടുണ്ട്. അടിത്തട്ടിലുണ്ടായ മാറ്റമാണ് ഇതിനു കാരണം. ചെളി കൂടുതലായി അടിഞ്ഞതിനാൽ പലയിടങ്ങളിലും കയങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.

മേൽത്തട്ടിലെ തെളിനീരിൽ ആഴക്കുറവ് തോന്നിക്കാമെങ്കിൽ കാല് ചവിട്ടുന്പോൾ താഴ്ന്നു പോകുകയാണ്. മുൻപരിചയമില്ലാത്തവർ ഇറങ്ങുന്പോൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആഴക്കുറവാണെന്നു ധരിച്ച് നദികളിലേക്ക് കുളിക്കാനിറങ്ങുന്നവർ പൊടുന്നെ ചുഴിയിൽ അകപ്പെട്ട് ആ്ങളിലേക്ക് മുങ്ങിപ്പോകുന്നതും കണ്ടുവരുന്നു. ഇത്തരത്തിൽ അപകട സാധ്യത കൂടിയ സ്ഥലങ്ങളാണ് ഏറെയുമുള്ളത്. കഴിഞ്ഞയിടെ സംഭവിച്ച അപകടങ്ങൾ പലതും ഇത്തരം സ്ഥലങ്ങളിലുമാണ്. നീന്തൽ വശമുള്ളവർക്കു പോലും രക്ഷപ്പെടാനാകാത്ത വിധമാണ് നദിയുടെ ഘടന.

ഫയർ സ്റ്റേഷനുകളും വിദൂരത്തിൽ

അടിയന്തരഘട്ടത്തിൽ പല മേഖലകളിലും ഫയർഫോഴ്സ് സംഘം എത്തിപ്പെടാനും വൈകും. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങളുള്ളത്.

മല്ലപ്പള്ളി മേഖലയിൽ തിരുവല്ലയിൽ നിന്നോ റാന്നിയിൽ നിന്നോ വേണം ഫയർഫോഴ്സ് എത്താൻ. മണിമലയാറ്റിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്നവരെ ഇതുമൂലം രക്ഷിക്കാൻ കഴിയാതെ വരുന്നു. കോഴഞ്ചേരിയിലും ആറന്മുളയിലും ഉണ്ടാകുന്ന അപകടങ്ങളിലും ഫയർഫോഴ്സ് എത്തേണ്ടത് പത്തനംതിട്ടയിൽ നിന്നോ ചെങ്ങന്നൂരിൽ നിന്നോ ഒക്കെയാണ്. ഇതും കാലതാമസത്തിനു കാരണമാകുന്നു.

കുടുംബങ്ങൾക്ക് നഷ്ടമായത് ഭാവി പ്രതീക്ഷകൾ

പത്തനംതിട്ട: റാന്നി - ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ രണ്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതോടെ നഷ്ടമായത് രണ്ട് കുടുംബങ്ങളുടെ ഭാവി പ്രതീക്ഷകൾ.

മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം ഐത്തലയിൽ മുങ്ങിമരിച്ചത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്ന ഇവർ ഉറ്റ സുഹത്തക്കളായിരുന്നു. തങ്ങളോടൊപ്പം പത്താംക്ലാസിൽ പഠിച്ചിരുന്ന ഏതാനും പേരെയും കൂട്ടി പത്ത് കുട്ടികൾ ഒന്നിച്ചാണ് ഇരുചക്രവാഹനങ്ങളിൽ ഐത്തലയിലെത്തിയത്.

സഹപാഠിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായിരുന്നു സംഗമം. കുട്ടികൾ നദിയിൽ ഇറങ്ങുന്നത് സമീപത്തുണ്ടായിരുന്നവർ വിലക്കിയിരുന്നതായി പറയുന്നു. കളരിക്കൽ കടവിലെ അപകടസാധ്യത മനസിലാക്കാതെയാണ് ക്രിസും ജോഷിനും ഇറങ്ങിയത്.

ഇന്നലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. നാട്ടിലും മാതൃദേവാലയത്തിലും ഏറെ പ്രിയപ്പെട്ടവരായിരുന്ന രണ്ട് കുട്ടികളെയാണ് നഷ്ടമായത്. മലങ്കര കത്തോലിക്കാ ഇടവകകളിലെ അംഗങ്ങളായിരുന്ന ക്രിസും ജോഷിനും എംസിവൈഎം സജീവ പ്രവർത്തകരുമായിരുന്നു.

ഇരുകുടുംബങ്ങളിലെയും ഏക ആൺമക്കളുമായിരുന്നു ഇവർ. ക്രിസിന്‍റെ പിതാവ് ബിജു ഗൾഫിലാണ്. മാതാവ് ലിജിയും ഇരട്ടസഹോദരി ക്രിസ്റ്റീനയുമാണ് നാട്ടിലുള്ളത്. സംസ്കാരം നാളെ മൈലപ്ര തിരുഹൃദയ ദേവാലയത്തിലാണ്.
ജോഷിൻ ബിനുവിന്‍റെ സംസ്കാരം നാളെ കോന്നി മലങ്കര കത്തോലിക്കാ പള്ളിയിലാണ്. മാതാവ്: ബിന്ദു കൊട്ടാരക്കര സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.സഹോദരി: ലിയാ ബിനു.

മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി

ജില്ലയിൽ മുങ്ങിമരണങ്ങൾ ഏറുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുമായി ദുരന്ത നിവാരണ അഥോറിറ്റി രംഗത്തെത്തിയിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഏറുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ബോധവത്കരണം നടത്താനാണ് നിർദേശം

 പരീക്ഷാ സമയത്തെ ഇടവേളകളിലും വേനൽ അവധി ദിനങ്ങളിലും കുട്ടികൾ നദികളുമായി ബന്ധപ്പെട്ട വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശമാണുള്ളത്. സുരക്ഷിതമായ ഇടങ്ങളിലാണ് കുട്ടികൾ സംഘടിക്കുന്നതെന്ന് ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.


♦ പുഴകൾ, തോടുകൾ, ക്വാറികൾ, കുളങ്ങൾ എന്നിവിടങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വിടരുത്.
♦ എല്ലാ സ്‌കൂളുകളും അസംബ്ലികളിലും ക്ലാസ് തലങ്ങളിലും കുട്ടികൾക്ക് നിർദേശങ്ങൾ വിശദീകരിച്ച് നൽകണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നിർദേശിച്ചു.
♦ പരീക്ഷയ്ക്ക് മുമ്പും അവധിക്ക് മുമ്പും ജലസുരക്ഷാ ബോധവത്കരണ ക്ലാസുകൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണം.
♦ സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ഈ സന്ദേശം എല്ലാ രക്ഷിതാക്കളിലും എത്തിക്കണം.

രക്ഷാപ്രവർത്തകർ സ്വന്തം സുരക്ഷ ഉറപ്പാക്കണം

നദികളുടെയും ജലാശയങ്ങളുടെയും ആഴവും സാഹചര്യവും വ്യത്യസ്തമായതിനാൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകടമുണ്ടായാൽ ഉടൻ തന്നെ ഫയർഫോഴ്സിന്‍റെയും പോലീസിന്‍റെയും സഹായം തേടുകയാണ് വേണ്ടത്.

♦ പൊതു സ്ഥലങ്ങളിൽ അടിയന്തര ഫോഴ്സുകളുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം

♦ അപകടസാധ്യതയേറിയ കടവുകളിലും തടയണകൾക്ക് സമീപവും ആളുകൾ ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് അല്ലെങ്കിൽ ക്രാഷ് ബാരിയറുകൾ ഏർപ്പെടുത്തണം. കടവുകളിൽ പിടിച്ചു നിൽക്കാൻ സൗകര്യപ്രദമായ ചങ്ങലകളോ കൈവരികളോ സ്ഥാപിക്കണം.

♦ രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന തരത്തിലുള്ള റിഫ്ലക്ടീവ് ബോർഡുകൾ സ്ഥാപിക്കണം.

Idukki

കണ്ണംപടി മുല്ലയിൽ പദ്ധതിയുണ്ട്, വെള്ളവുമുണ്ട്, പക്ഷേ വെള്ളം കുടിക്കാൻ നിർവാഹമില്ല

ഉപ്പുതറ: കുളം നിറയെ വെള്ളവും വെള്ളം വിതരണത്തിനുള്ള സാമഗ്രികളും സംവിധാനങ്ങളും ഉണ്ടായിട്ടും മുല്ല ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ വെള്ളം കുടിക്കാൻ നിർവാഹമില്ലാതെ വലയുന്നു.

26.65 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മുല്ല കുടിവെള്ള പദ്ധതിക്ക് ഇതുവരെ ചെലവാക്കിയത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്ന അക്കരെമുല്ല, ഇക്കരെമുല്ല, വാക്കത്തിമുല്ല എന്നിവിടങ്ങളിലായി 170 കുടുംബങ്ങൾ ഉള്ളതാണ്. ഇവർക്ക് ശുദ്ധജലമെത്തിക്കാൻ 2016-17 ലാണ് ജില്ലാ പഞ്ചായത്ത് 19.65 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചത്. 22 മീറ്റർ ചുറ്റളവിൽ 36 അടി താഴ്ചയിൽ കോൺക്രീറ്റ് ചുരുൾ ഇറക്കി കുളം നിർമിച്ച് മോട്ടോറും സ്ഥാപിച്ചു. അഞ്ച് ടാങ്കുകളും സ്ഥലത്ത് എത്തിച്ചു.

എന്നാൽ, ടാങ്കിലേക്കുളള പൈപ്പ് സ്ഥാപിക്കാനോ വൈദ്യുതി ലഭ്യമാക്കാനോ തുടർനടപടി ഉണ്ടായില്ല.

പദ്ധതിയിൽനിന്ന് ഒരുതുള്ളി വെള്ളംപോലും ആദിവാസികളുടെ വീടുകളിലെത്തിയില്ല. ലക്ഷങ്ങൾ മുടക്കിയ മോട്ടോർ വെറുതെ കിടന്നു നശിച്ചു. അഞ്ചടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചുരുൾ നിർമിച്ചിരിക്കുന്നതിനാൽ ഒരുവിധത്തിലും വെള്ളം കോരിയെടുക്കാനും കഴിയില്ല. പിന്നീട് വൈദ്യുതി എത്തിക്കാനും പുതിയ മോട്ടോർ വാങ്ങാനും 2024-25ൽ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപകൂടി അനുവദിച്ച് അനുബന്ധ നിർമാണം പൂർത്തിയാക്കി.

എന്നാൽ കുളം വൃത്തിയാക്കാൻ ഇതുവരെ നടപടി ഉണ്ടായില്ല. കുളം തേകി വൃത്തിയാക്കി ജലവിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഉള്ളാട മഹാസഭ കണ്ണംപടി ശാഖാ സെക്രട്ടറി കെ.കെ. ബിനോയി ആവശ്യപ്പെട്ടു.

Alappuzha

വേനല്‍ മഴയെത്തി; എങ്ങുമെത്താതെ പാണ്ടി പുത്തനാറിലെ ആഴംകൂട്ടല്‍ പദ്ധതി

എടത്വ: വേനല്‍ മഴ എത്തിയിട്ടും പാണ്ടി പുത്തനാറിലെ ആഴംകൂട്ടല്‍ പദ്ധതി എങ്ങുമെത്തിയില്ല. നദി പകുതിയിലേറെ നികന്ന നിലയിൽ. പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന്‍റെ മെല്ലപ്പോക്ക് നയം തുടരുന്നതായി നാട്ടുകാർ. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറ്റിൽ എക്കലും ചെളിയും അടിഞ്ഞു നികന്ന് പുല്ലും കടകലും വളര്‍ന്ന് ഗതാഗതം വരെ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. പാണ്ടി ജെട്ടി മുതല്‍ കിഴക്കോട്ട് 600 മീറ്ററിലേറെ നദിയുടെ മധ്യഭാഗംവരെ നികന്നു കിടക്കുകയാണ്. സര്‍വ്വീസ് ബോട്ടുകളുടെ യാത്രപോലും ദുരിതത്തിലായിത്തീര്‍ന്നിരിക്കുകയാണ്.

പമ്പാനദിയില്‍ നിന്ന് നേരിട്ട് വെള്ളം ഒഴുകിയെത്തുന്ന പാണ്ടി പുത്തനാര്‍ നികരുന്നതിനാല്‍ വെള്ളപ്പെക്ക സീസണില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇതോടെ കോഴിമുക്ക്, മരിയാപുരം, പോച്ച, പാണ്ടി, ചെക്കിടിക്കാട്, പച്ച, കേളമംഗലം, തകഴി പ്രദേശങ്ങളില്‍ ജലം ഒഴുകിപ്പോകാന്‍ കാലതാമസം നേരിടുകയും പ്രദേശം വെള്ളത്തിലാകുകയും ചെയ്യും.

കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ ആഴ്ചകളോളം വെള്ളം കെട്ടിനില്‍ക്കുകയും നിരവധി സ്‌കൂള്‍ പ്രവൃ‍ത്തി ദിനങ്ങള്‍ തടസ്സപ്പെടുകയും ഗ്രാമവാസികള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഭരണ-പ്രതിപക്ഷ മുന്നണിയിലെ നിരവധി എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടില്‍ പാണ്ടി പുത്തനാറിന്‍റെ ആഴംകൂട്ടല്‍ പദ്ധതി ജനപ്രതിനിധികള്‍ പാടേ മറന്ന മട്ടാണ്. വേനല്‍ മഴ എത്തിയതോടെ പ്രദേശവാസികള്‍ വീണ്ടും ആശങ്കയില്‍ എത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ വേനല്‍ മഴ ശക്തിയായി അനുഭവപ്പെട്ടിരുന്നു. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അപ്പര്‍ കുട്ടനാട്ടുകാര്‍ നേരിടുന്നത്. 2018-ലെ പ്രളയത്തിന് മുഖ്യകാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രളയാനന്തരം കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.

പ്രളയാനന്തരം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ പ്രധാന നദികളിലേയും തോടുകളിലേയും ആഴംകൂട്ടല്‍ പദ്ധതിക്ക് രണ്ടാം കുട്ടനാട് പാക്കേജില്‍ ഫണ്ട് വകകൊള്ളിച്ചു. തുടക്കത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ക്രമേണ നിലച്ചിരുന്നു. വേനല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് പാണ്ടി പുത്തനാറ് ആഴംകൂട്ടി വെള്ളം സുഗമമായി ഒഴുക്കി വിടാനുള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പാണ്ടി പുത്തനാറിന്‍റെ ഇരുകരയും നികന്നതോടെ ഏറെ പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. ചെക്കിടിക്കാട് നന്നാട്ടുമാലി പാടത്ത് കൃഷിക്കാവശ്യമായ വളം ഇറക്കാനും വിളവെടുപ്പിന് കൊയ്ത്ത് യന്ത്രം എത്തിക്കാനും വിളവെടുത്ത നെല്ല് വള്ളത്തില്‍ കയറ്റാനും ബുദ്ധിമുട്ട് നേരിടുകയാണ്. പുത്തനാറ്റിലെ ചെളി നീക്കിയാല്‍ മാത്രമേ വള്ളം പാടത്തിന്‍റെ ബണ്ടില്‍ അടുക്കാന്‍ കഴിയൂ. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകനായ സണ്ണിക്കുട്ടി നന്നാട്ടുമാലിലും പറയുന്നത്..

Kottayam

അരുവിത്തുറ കോളജിൽ ജയന്‍ ഓസ്റ്റൻ ക്വാർട്ടർ മിലേനിയം ജന്മദിനാഘോഷം സംഘടിപ്പിച്ചു

അരുവിത്തുറ: പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന്‍ ഓസ്റ്റന്‍റെ 250-ാം ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്‍റർ കോളജിയേറ്റ് ബോൾ റൂം ഡാൻസും ജയൻ ഓസ്റ്റൻ സ്മാരക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.

പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.

Ernakulam

യുവതിയെ റെയിൽവേ പാളത്തിൽ കൊന്നു തള്ളി; സുഹൃത്ത് അറസ്റ്റിൽ

മരട്: യുവതിയെ വൈറ്റിലയിൽ റെയിൽവേ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചിങ്ങവനം പൂവൻതുരുത്ത് മൂലക്കളത്തിൽ സുധാ ബേബി (46) നെയാണ് വൈറ്റിലയിൽ ഫ്ലൈ ഓവറിന് താഴെയായുള്ള റെയിൽവേ പാളത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹൈക്കോടതി മുൻ ജീവനക്കാരനായ പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) ആണ് പിടിയിലായത്.

ചൊവ്വാഴ്ച്ച പുലർച്ചെ ഇതിലൂടെ കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് തൊട്ടടുത്ത ട്രാക്കിൽ മൃതദേഹം കിടക്കുന്നത് കണ്ട് വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് കണ്ടെത്തി. സമീപത്തായി രക്തക്കറ കണ്ടെത്തി. പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.

മൃതദേഹത്തിനടുത്ത് നിന്ന് കിട്ടിയ ഫോണിലെ സിം കാർഡിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഭർത്താവുമായി ബന്ധം വേർപെടുത്തിയ സുധാ ബേബി കഴിഞ്ഞ മൂന്നു മാസമായി പൂത്തോട്ടയിൽ അമ്മയ്ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30 ഓടെ വൈറ്റില റെയിൽവേ ട്രാക്കിന് സമീപം സുധ ബേബി, ഷാജിക്കൊപ്പം കാറിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇരുവരും റെയിൽവേ പാളത്തിനടുത്തേക്ക് നടന്നു പോകുന്നതും കുറെ നേരം കഴിഞ്ഞ് ഷാജി ഒറ്റയ്ക്ക് തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

ആത്മഹത്യയായിരുന്നുവെന്ന് കരുതും വിധം ട്രെയിൻ കടന്നുപോകുമ്പോൾ തല വേർപെടുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെങ്കിലും ആ ട്രാക്ക് ട്രെയിൻ കടന്നു പോകുന്നതല്ലായിരുന്നു. യുവതിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. മുഖത്ത് കല്ല് കൊണ്ട് ഇടിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്.

ഷാജിയും സുധയും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഷാജി, സുധയെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളുകയായിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞയുടൻ തന്നെ പോലീസ് നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Thrissur

പ്രഫ. പി.ടി. കുരിയാക്കോസിന്‍റെ 53-ാം സമാധി ആചരിച്ചു

പാവറട്ടി: കേന്ദ്രീയ സംസ്കൃത സർവകലാശാലാ ഗുരുവായൂർ കേന്ദ്രം സ്ഥാപകൻ പ്രഫ. പി.ടി. കുരിയാക്കോസിന്‍റെ 53-ാം സമാധി ആചരിച്ചു. പാവറട്ടി തീർഥകേന്ദ്രത്തിലെ കുരിയാക്കോസ് സമാധിയിൽ തീർഥകേന്ദ്രം റെക്ടർ ഫാ. ആന്‍റണി ചെന്പകശേരി, പി.ടി. കുരിയാക്കോസ് സ്മൃതിഭവൻ അധ്യക്ഷൻ പ്രഫ. കെ. വിശ്വനാഥൻ, വിദ്യാപീഠസംരക്ഷണസമിതി പ്രസിഡന്‍റ് തോമസ് പാവറട്ടി, മേജർ പി.ജെ. സ്റ്റൈജു, ഗ്രീൻ ഹാബിറ്റേറ്റ് ഡയറക്ടർ എൻ.ജെ. ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. പൂനെ യൂണിവേഴ്സിറ്റിയിലെ പാലി ആൻഡ് ബുദ്ധിസ്റ്റ് സ്റ്റഡീസ് അധ്യക്ഷൻ പ്രഫ. മഹേഷ് എ. ദേവകർ മുഖ്യപ്രഭാഷണം നടത്തി.

കേന്ദ്രം ഡയറക്ടർ പ്രഫ. കെ.കെ. ഷൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റോ ലിജോ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ശ്രീനിവാസ വരഖേഡിയുടെ സന്ദേശം വായിച്ചു. സമൃതിഭവൻ അധ്യക്ഷൻ ഡോ. കെ. വിശ്വനാഥൻ, പൂനെ യൂണിവേഴ്സിറ്റിയിലെ ഡോ. ലത മഹേഷ്, കുരിയൻ പുലിക്കോട്ടിൽ, കണ്‍വീനർ ഡോ. ഗണേഷ് കൃഷ്ണഭട്ട് എന്നിവർ പ്രസംഗിച്ചു.

Palakkad

പനയമ്പാടത്തെ റോഡ് നവീകരണം; അപകടസാധ്യത കൂടുമെന്ന് ആശങ്ക

കല്ലടിക്കോട്: നാലു സ്കൂൾകുട്ടികളടക്കം നിരവധിപേർ അപകടത്തിൽ മരിക്കുകയും 32 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്ത പനയമ്പാടത്തെ റോഡ് നവീകരണം പൂർത്തിയാകുമ്പോൾ അപകടസാധ്യത ഏറുമെന്ന് ആശങ്ക. അപകടങ്ങൾ കുറയ്ക്കാനായി വാട്ടർ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തുടർന്നു.

ഇപ്പോൾ കോൺക്രീറ്റ് ബാരിക്കേഡുകൾ റോഡിനു നടുവിലൂടെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 1.35 കോടി രൂപയിൽ നിർമിക്കുന്ന ഈ ഭാഗത്ത് മതിയായ അഴുക്കു ചാലുകളോ ഇരുഭാഗത്തും നടപ്പാതകളൊ നിർമിക്കാൻ നിർമാണ കമ്പനി തയ്യാറായിട്ടില്ല. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്കു പോകുകയും വരുകയും ചെയ്യുന്ന കുട്ടികളും അധ്യാപകരും നടപ്പാത ഇല്ലാത്തതിനാൽ പലപ്പോഴും റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകടങ്ങൾ വരുത്തിവെയ്ക്കുമെന്നാണ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.

കുത്തനെയുള്ള ഇറക്കവും വളവും കയറ്റവും ഉള്ള ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയായി മാറി. റോഡിന്‍റെ ചെരിവ് മൂലം പലപ്പോഴും ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്നതും പതിവാണ്. റോഡ് വീതികൂട്ടാനായി ഒരുവശത്ത് ഇന്‍റർ ലോക്ക് കട്ടകൾ വിരിച്ചെങ്കിലും മറുഭാഗത്ത് കട്ടകൾ വിരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസിറങ്ങി നടന്നുപോകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങളുടെ മുന്നിൽപെടുന്നത് പതിവാണ്. ആവശ്യത്തിന് തെരുവ് വിളക്കുകൾ പോലും സ്ഥാപിക്കാൻ കമ്പനി തയ്യാറായിട്ടില്ല. നടപ്പാതകളും അഴുക്കുചാലുകളും പൂർണമായും നിർമിക്കാത്തതിൽ നാട്ടുകാർ പനയമ്പാടത്ത് പ്രതിഷേധസംഗമം നടത്തി.

Malappuram

പോത്തുകല്ലിൽ ആദിവാസി ഉന്നമനം: അഞ്ച് കോടിയുടെ നബാർഡ് പദ്ധതി

എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത 500 ആദിവാസി കുടുംബങ്ങൾക്ക് അഞ്ചുവർഷം കൊണ്ട് കാർഷികവും അനുബന്ധ മേഖലകളിലുമായി സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്നതിന് നബാർഡ് ആവിഷ്കരിച്ച സമഗ്ര ആദിവാസി സുസ്ഥിരവികസന പദ്ധതിക്ക് തുടക്കമായി.

ജാതി, കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളിലും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളും ഒൗഷധസസ്യ കൃഷി ഉൾപ്പെടെയുള്ള കാർഷിക രീതിയാണ് പ്രധാനമായും പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത നഗറുകളിൽ ജലസേചന സൗകര്യവും കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും. കോഴിവളർത്തൽ, ആട് വളർത്തൽ, പോത്തുകുട്ടി പരിപാലനം തുടങ്ങിയ മൃഗപരിപാലന സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.

യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം, ആദിവാസി വിഭാഗങ്ങളുടെ കല, സംസ്കാരം എന്നിവയുടെ പ്രോത്സാഹനം, ട്രൈബൽ ടൂറിസം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള വരുമാനത്തിനു പുറമേ ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഓരോ കുടുംബത്തിനും വരുമാനം ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

പഞ്ചായത്തിലെ അപ്പൻകാപ്പ് നഗറിൽ നബാർഡ് കേരള സിജിഎം നാഗേഷ് കുമാർ അനുമല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെഎസ്എസ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ജോസ്, വൈസ് പ്രസിഡന്‍റ് കെ. ഷറഫുന്നിസ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, ഉബൈദ്, നബാർഡ് എഡിഎം എം മുഹമ്മദ് റിയാസ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജണൽ മാനേജർ ജയറാം എന്നിവർ സംബന്ധിച്ചു. ജെഎസ്എസ് ഡയറക്‌ടർ വി. ഉമ്മർ കോയ സ്വാഗതവും പിടിഡിസി പ്രസിഡന്‍റ് ലക്ഷ്മി നന്ദിയും പറഞ്ഞു.

Kozhikode

വലിയങ്ങാടി ദുരന്തം; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം; കെട്ടിടങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീ‍ഷൻ

കോഴിക്കോട് : ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള എല്ലാ സർക്കാർ, അർധ സർക്കാർ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ ദാരുണ സംഭവത്തെ കുറിച്ച് കോർപറേഷൻ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾക്കും അതോറിറ്റികൾക്കും നിർദ്ദേശം അടിയന്തരമായി കൈമാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയിൽ ദുരന്തമുണ്ടായ സ്ഥലം ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചു.

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളെ മുൻഗണനാക്രമത്തിൽ തിരിച്ച് അവയുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

വലിയങ്ങാടിയിൽ നടന്നതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ പറഞ്ഞു.അടിയന്തരമായി അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അതിന്‍റെ പകർപ്പ് മൂന്നാഴ്ചക്കകം ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും കമ്മീഷനിൽ സമർപ്പിക്കണം.

പൊതുജന സുരക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ നിർദ്ദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

 

Wayanad

തടയണകൾക്ക് ഷട്ടർ ഇടാത്തത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു

സുൽത്താൻ ബത്തേരി: കല്ലൂർ പുഴയുടെ വിവിധ ഭാഗങ്ങളിൽ തടയണകൾക്ക് ഷട്ടർ സ്ഥാപിക്കാത്തത് മാതമംഗലം, മണ്ണൂർക്കുന്ന്, ചുണ്ടക്കര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ തടയണകൾക്ക് ഷട്ടർ ഇട്ടതിനാൽ ഈ പ്രദേശങ്ങളിൽ വേനലിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഈ വർഷം പാലം നിർമാണം ചൂണ്ടിക്കാട്ടി ചെക് ഡാമുകളിൽ ഷട്ടർ ഇടാൻ ചെറുകിട ജലസേചന വകുപ്പ് അനുമതി നിഷേധിച്ചതാണ് കുടിവെള്ളപ്രശ്നത്തിന് ഇടയാക്കുന്നത്. മണ്ണൂർക്കുന്നിലെ ജലനിധി പദ്ധതിയുടെ ഭാഗമായ കിണറുകളിൽ വെള്ളം വൻതോതിൽ കുറഞ്ഞതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

നന്പിക്കൊല്ലി തടയണയിൽ കൃഷി ആവശ്യം മുൻനിർത്തി ഷട്ടർ സ്ഥാപിച്ചതും കല്ലൂർ പുഴയുടെ താഴ്ന്ന ഭാഗങ്ങളിലേക്ക് ജലപ്രവാഹം കുറയുന്നതിന് കാരണമായി.
കുടിവെള്ളപ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കുന്നതിന് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kannur

കരിസ്മാറ്റിക് സുവർണജൂബിലി വചന സന്ദേശയാത്ര സമാപിച്ചു

ചിറ്റാരിക്കാൽ: ഈ മാസം ഒന്നിന് നെയ്യാറ്റിൻകരയിൽ നിന്നാരംഭിച്ച കരിസ്മാറ്റിക് സുവർണ ജൂബിലി വചനസന്ദേശ യാത്രയ്ക്ക് തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ പ്രൗഢോജ്വല സമാപനം. ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടത്തിന്‍റെ നേതൃത്വത്തിലാണ് യാത്രയെ വരവേറ്റത്.

സ്വീകരണ പരിപാടി തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയും കെസിഎസ്‌സി കോ-ഓർഡിനേറ്ററുമായ ഫാ. ജോൺസൺ തുണ്ടിയിൽ, തൃശൂർ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ, കെസിഎസ്‌സി ജോയിന്‍റ് കോ-ഓർഡിനേറ്റർ ഷാജി വൈക്കത്തുപറമ്പിൽ, സിസ്റ്റർ മരിയറ്റ് എംഎസ്എംഐ, കെ.ജെ. പോൾ, ഫ്രാൻസിസ് പുല്ലൻ, സുനിത അശോകൻ, ബാബു മാളിയേക്കൽ, ബിബിൻ, ജോയ് വാഴയിൽ, അപ്പച്ചൻ കാഞ്ഞിരമറ്റം എന്നിവർ സംബന്ധിച്ചു.

തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ജെറീക്കോ പ്രെയറും ദിവ്യകാരുണ്യ ആരാധനയും നടന്നു. ഇതിനുശേഷം രാത്രി ജാഗരണ പ്രാർത്ഥനയ്ക്ക് തുടക്കമായി. നേരത്തേ ചെറുപുഴ സെന്‍റ് മേരീസ് പള്ളി, ചായ്യോത്ത് സെന്‍റ് അൽഫോൻസാ പള്ളി, പനത്തടി സെന്‍റ് ജോസഫ് തീർത്ഥാടന പള്ളി, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

Kasaragod

ജൈവവൈവിധ്യ സംരക്ഷണ ശില്പശാല നടത്തി

പിലിക്കോട്: ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ഫാം കാർണിവലിന്‍റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ സഹകരണത്തോടെ ജൈവവൈവിധ്യ സംരക്ഷണ ശില്പശാല നടത്തി.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജ അധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് പ്രഫ. പി.കെ. രതീഷ്, അസിസ്റ്റന്‍റ് പ്രഫ. ഡോ. കെ.വി. സുമേഷ്, ഡോ. വി. നിഷലക്ഷ്മി, എം. വിനയൻ എന്നിവർ പ്രസംഗിച്ചു. ജൈവവൈവിധ്യ ഗവേഷകൻ വി.സി. ബാലകൃഷ്ണൻ, ജൈവ വൈവിധ്യ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ വി.എം. അഖില, ഡോ. ടി. വനജ എന്നിവർ ക്ലാസെടുത്തു.

കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നെത്തിയ കർഷകരും വിദ്യാർഥികളും വിവിധ ബിഎംസികളിലെ അംഗങ്ങളും പങ്കെടുത്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

പ്രിൻസി

പാലക്കാട് : കൽമണ്ഡപം പ്രതിഭാ നഗർ ലെയിൻ ഒന്നിൽ വാഴപ്പിള്ളി കുരിയൻ ഭാര്യ പ്രിൻസി (73, റിട്ട. അധ്യാപിക എംഎൻകെഎം ഹൈസ്കൂൾ ചിറ്റിലഞ്ചേരി) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിത്യസഹായമാതാ ടൗണ്‍ പള്ളിയിൽ. തലക്കോട്ടുകര പാറയ്ക്കൽ കുറ്റിക്കാട്ട് പരേതരായ ദേവസിക്കുട്ടി-ഏല്യക്കുട്ടി ദന്പതികളുടെ മകളാണ്. ഭർത്താവ്: കുരിയൻ വാഴപ്പിള്ളി (റിട്ട. പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടർ). മക്കൾ: മിഷ (അധ്യാപിക), റോജർ (അബുദാബി). മരുമക്കൾ: ഷൈജൻ (ദുബായ്), ആൻ റോജർ.

അഡ്വ. ജയിംസ് ചാക്കോ

മുഹമ്മ: പഞ്ചായത്ത് 12ാം വാർഡ് യോഗ്യാവീട്ടിൽ അഡ്വ. ജയിംസ് ചാക്കോ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് മുഹമ്മ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ ജയിംസ് എറണാകുളം കുഴുപ്പള്ളി ഞാറക്കാട്ട് കുടുംബാംഗം. മക്കൾ: അഡ്വ. ജോസ് വൈ. ജയിംസ് (അഡ്വ. ആലപ്പുഴ), പവൻ വൈ. ജയിംസ് (ബിസിനസ്), മേരി. വൈ. ജയിംസ് (യുഎസ്എ). മരുമക്കൾ: അന്ന ചെറിയാൻ മാറാട്ടുകളം എറണാകുളം, മീര ജോസഫ് പട്ടാറ (മുഹമ്മ), സിജി ജോസഫ് കരിമറ്റം ചങ്ങനാശേരി(എൻജിനിയർ, യുഎസ് എ). പരേതൻ ആലപ്പുഴ ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റ്, മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സാറാമ്മ തന്പി

കോയന്പത്തൂർ: പ്രമുഖ വ്യവസായിയും വിംകോ റബേഴ്സ് ആൻഡ് വിംകോ എക്സ്പോർട്ടേഴ്സ് സ്ഥാപന ഉടമയുമായ കുമരകം വാലയിൽ വി.പി. തന്പിയുടെ ഭാര്യ സാറാമ്മ തന്പി (90) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കോയന്പത്തൂർ ക്രിസ്താ ശിഷ്യാ ആശ്രമത്തിൽ. പരേത കോട്ടയം ഒളശ ഇലഞ്ഞിവീട്ടിൽ കുടുംബാംഗം. മൃതദേഹം നാളെ രാവിലെ ഒന്പതിന് കോയന്പത്തൂർ തടാകം ക്രിസ്താ ശിഷ്യാ ആശ്രമത്തിൽ കൊണ്ടുവരും.

എം.എം. ഗ്രിഗറി

മണലുങ്കൽ: മൈലാടിയിൽ എം.എം. ഗ്രിഗറി (ജോയി-85, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, എച്ച്എംടി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ മുഹമ്മ യോഗ്യാവീട് കുടുംബാംഗം. മക്കൾ: ലിജോ, ലിജി, ലിജു. മരുമക്കൾ: ടിജി വാണിയപുരക്കൽ (എടത്വ), സുനിൽ ആന്‍റണി കുര്യാപ്പിള്ളി (വടക്കൻ പറവൂർ), സി.ജെ. മാത്യൂസ് ചിറമേൽ കാരാത്ത് (തൃശൂർ). മൃതദേഹം ഇന്നു രാവിലെ ആറിന് സഹോദരൻ എം.എം. തോമസി (അപ്പച്ചൻകുഞ്ഞ്)ന്‍റെ വസതിയിൽ കൊണ്ടുവരും.

എൻ.ജെ. തോമസ്

മാന്തുരുത്തി: നെടുംകുഴിയിൽ (കൊല്ലക്കര) എൻ.ജെ. തോമസ് (കുഞ്ഞോമാച്ചൻ-76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചന്പക്കര സെന്‍റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ തോമസ് കൂത്രപ്പള്ളി കാഞ്ഞിരത്തുങ്കൽ കുടുംബാംഗം. മക്കൾ: മിനി റ്റെൻസൺ, സീനാ ബിജു, സിനി ബാബുക്കുട്ടി, റ്റിസൻ തോമസ്, അനു സാജൻ. മരുമക്കൾ: റ്റെൻസൺ ആന്‍റണി നാലുപറയിൽ (ചങ്ങനാശേരി), ബിജു ജേക്കബ് താഴത്തുകുടിയിൽ, മാമ്മൂട് (വീഡിയോട്രാക്സ്), ബാബുക്കുട്ടി തോമസ് ഉന്പിക്കാട് (മാമ്മൂട്), സിമി തോമസ് കൊല്ലമല (കൊരട്ടി), സാജൻ മാത്യു പടിക്കര (പൂഞ്ഞാർ).

വി. എം. ഷാജി

ചങ്ങനാശേരി : ആർ എസ് പി നേതാവ് ഫാത്തിമാപുരം വാലുപറമ്പിൽ വി. എം. ഷാജി (58) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് ഫാത്തിമാപുരം വി എസ് എസ് ശ്മശാനത്തിൽ. ഭാര്യ : ഷീല കിളിരൂർ കിഴക്കേടത്ത് കുടുംബാംഗം. മക്കൾ : ജിഷ, ജീന. മരുമകൻ : ബിനീഷ്. പരേതൻ ആർ വൈ എഫ് കോട്ടയം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സമിതി അംഗം, ആർഎസ്പി ഫാത്തിമാപുരം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ആർഎസ്പി ടൗൺ സെക്രട്ടറിയും, കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.

സിസ്റ്റർ ഗീ എഫ്സിസി

മൂവാറ്റുപുഴ : ലൂര്‍ദ്മാതാ ഭവനാംഗമായ സിസ്റ്റര്‍ ഗീ എഫ്‌സിസി (91) അന്തരിച്ചു. സംസ്‌കാരം ഇന്നുച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) ഫ്രാന്‍സിസ്‌കന്‍ ക്ലാരമഠം സെമിത്തേരിയില്‍. പരേത വണ്ടമറ്റം വാണിയകിഴക്കേല്‍ പരേതരായ ജോസഫ്-ഫിലോമിന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഇത്തമ്മ ജോസഫ് വിലായില്‍ കോതമംഗലം, ലില്ലി കുറ്റിയനാല്‍ ചാലശേരി, ഗ്രേസി വെളിത്തേടത്തുപറമ്പില്‍ ഏഴല്ലൂര്‍, പരേതരായ ജോസ് ജോസഫ് വാണിയകിഴക്കേല്‍ ഏഴുമുട്ടം, ഏലിക്കുട്ടി ആലപ്പാട്ട് അരിക്കുഴ, മറിയക്കുട്ടി കൊട്ടൂര്‍ കോടിക്കുളം, ത്രേസ്യാമ്മ മാത്യു കളപ്പുരക്കല്‍ വൈക്കം. നെയ്‌ശേരി, തൊടുപുഴ, ഏഴല്ലൂര്‍, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, ജോസ്ഗിരി, തൊമ്മന്‍കുത്ത്, നിര്‍മല ജൂണിയര്‍, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം നഴ്‌സറി അധ്യാപികയായും, സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും വെളിയേല്‍ച്ചാല്‍, ഞായപ്പിള്ളി മഠങ്ങളില്‍ സുപ്പീരിയറായും, പള്ളിക്കാമുറി, വടാട്ടുപാറ, തെന്നത്തൂര്‍, തൊടുപുഴ സ്റ്റഡി ഹൗസ്, തെന്നത്തൂര്‍, വടാട്ടുപാറ എന്നീ മഠങ്ങളില്‍ അസിസ്റ്റന്‍റ് സുപ്പീരിയര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ നിലകളിലും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രിൻസി

പാലക്കാട് : കൽമണ്ഡപം പ്രതിഭാ നഗർ ലെയിൻ ഒന്നിൽ വാഴപ്പിള്ളി കുരിയൻ ഭാര്യ പ്രിൻസി (73, റിട്ട. അധ്യാപിക എംഎൻകെഎം ഹൈസ്കൂൾ ചിറ്റിലഞ്ചേരി) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിത്യസഹായമാതാ ടൗണ്‍ പള്ളിയിൽ. തലക്കോട്ടുകര പാറയ്ക്കൽ കുറ്റിക്കാട്ട് പരേതരായ ദേവസിക്കുട്ടി-ഏല്യക്കുട്ടി ദന്പതികളുടെ മകളാണ്. ഭർത്താവ്: കുരിയൻ വാഴപ്പിള്ളി (റിട്ട. പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടർ). മക്കൾ: മിഷ (അധ്യാപിക), റോജർ (അബുദാബി). മരുമക്കൾ: ഷൈജൻ (ദുബായ്), ആൻ റോജർ.

അഗസ്റ്റിൻ കാരക്കട

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കട (88) അന്തരിച്ചു. സംസ്കാരം നടത്തി. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റായിരുന്നു. ഭാര്യ: അന്ന (കൂരാച്ചുണ്ട് കൂവണ്ണിൽ കുടുംബാംഗം). മക്കൾ: ലാലി (റിട്ട. കെഎസ്ആർടിസി ), ഷാജു (കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്), പോളി (കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്), സജി (സബ് ഇൻസ്പെക്ടർ, കുറ്റ്യാടി പോലീസ് സ്റ്റേഷൻ), സിബി (കാരക്കട ട്രേഡേഴ്സ് കൂരാച്ചുണ്ട് ). മരുമക്കൾ: റാണി മണ്ഡപത്തിൽ (ചക്കിട്ടപാറ), പ്രസന്ന മലേപ്പറമ്പിൽ ( കക്കയം), മോളി മുണ്ടയ്ക്കപ്പടവിൽ (കാറ്റുള്ളമല), സിന്ധു ആലാനിക്കൽ (കാറ്റുള്ളമല), ലിൻസി കട്ടയ്ക്കൽ (പൂഴിത്തോട് ).സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ്, എൽസി, പരേതരായ ജോസഫ്, മേരി.

ഗോപാലന്‍

മലാപ്പറമ്പ്:ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മാവിലാടത്ത് ഗോപാലന്‍ (94) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാവൂര്‍ റോഡ് സമൃതിപഥത്തിൽ. ഭാര്യ: കെ.ടി. കൃപാലിനി (മുന്‍ പ്രിന്‍സിപ്പൽ, ജിവിഎച്ച്എസ്എസ്, നടക്കാവ്). മക്കൾ: ഡോ. രോഷ്‌നി (സൂര്യ ഹോസ്പിറ്റൽ, തരുവണ), മീനു അനൂപ (എന്‍ജിനിയർ, യുഎസ്എ), ഡോ. രൂപ (ഗൈനക്കോളജിസ്റ്റ്, ഇഖ്‌റ ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. രോഷിന്‍ (സൂര്യ ഹോസ്പിറ്റൽ, തരുവണ), അമര്‍നാഥ് (എന്‍ജിനിയർ, യുഎസ്എ), ഡോ. സുനില്‍ (ഡന്‍റല്‍ സര്‍ജൻ, കൊയിലാണ്ടി ഹോസ്പിറ്റല്‍). സഹോദരങ്ങൾ: എം. രോഹിണി, പരേതരായ എം. ഭാസ്‌കരൻ, എം. ശ്രീനിവാസൻ, എം. ചന്ദ്രൻ.

അന്നക്കുട്ടി

നെല്ലിക്കുറ്റി: ആദ്യകാല കുടിയേറ്റ കർഷകൻ മുളകുകൊടിയാനിയ്ക്കൽ മാത്യുവിന്‍റെ ഭാര്യ അന്നക്കുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് നെല്ലിക്കുറ്റി സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത തേർമല ശാസ്താംപടവിൽ കുടുംബാംഗം. മക്കൾ: ബേബി, സിസ്റ്റർ തെരേസ് മാത്യു എസ്എച്ച് (സേക്രഡ് ഹാർട്ട് കോൺവെന്‍റ്, തൊക്കിലങ്ങാടി), ജോസ്, സണ്ണി, ജോയ്, സിൽവി, വിൻസി. മരുമക്കൾ: സെലിൻ ചെറുകുന്നേൽ (ചെമ്പേരി), മേരിക്കുട്ടി കാരുവേലിൽ (ചാണോക്കുണ്ട്), സാലി മുക്കുഴിയിൽ (ചെമ്പേരി), റോസിലി വെട്ടത്ത് (ചന്ദനക്കാംപാറ), ബേബി മാതാളിക്കുന്നേൽ (മാനന്തവാടി), ജോൺ പുതിയവീട്ടിൽ (കോഴിക്കോട്).

ജോസഫ്

കുന്നുംകൈ : വടക്കേതൊട്ടിയിൽ ജോസഫ് (ജോയി- 77) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കുന്നുംകൈ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ഭീമനടി മൈലാടുംപാറ കുടുംബാംഗം. മക്കൾ: ബിനിമോൾ (അധ്യാപിക, സെന്‍റ് പോൾസ് സ്കൂൾ, തളിപ്പറമ്പ്), ബിസിമോൾ (അധ്യാപിക, വെള്ളാട് ഗവ. യുപി സ്കൂൾ), ഫാ. ബിബിൻ വടക്കേതൊട്ടിയിൽ (ജർമനി), പരേതനായ ബിന്നി. മരുമക്കൾ: ഷാജു പൊരുന്നോലിൽ കരുവഞ്ചാൽ (സംസ്ഥാന ഓഡിറ്റ് വകുപ്പ്), ബിനു തോമസ് പുളിമൂട്ടിൽ കരുവഞ്ചാൽ (അധ്യാപകൻ, സെന്‍റ് തോമസ് എച്ച്എസ്എസ്, തോമാപുരം), ദിവ്യ കുര്യൻ നരിക്കുഴിയിൽ ഭീമനടി (പിഎച്ച്സി, മൗക്കോട്).

സിസ്റ്റർ ക്ലിമ്മാക്കൂസ് ഇടപ്പഴത്തിൽ എസ്എച്ച്

പഞ്ചാബ്: തിരുഹൃദയ സന്യാസിനി സമൂഹം ഡൽഹി ജീവജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ ക്ലിമ്മാക്കൂസ് ഇടപ്പഴത്തിൽ എസ്എച്ച് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ബിഷപ് മാർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ പഞ്ചാബ് ലിദ്രാ തിരുഹൃദയ മഠത്തിൽ . പരേത ഇടുക്കി-കോതമംഗലം രൂപതകളിലെ ഹൈസ്കൂളുകളിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‌സഹോദരങ്ങൾ: മാഗരറ്റ് ജോർജ് അപ്പശേരിൽ (തൊടുപുഴ ഈസ്റ്റ്), ഇ.ജെ. ജോൺ ഇടപ്പഴത്തിൽ കല്ലൂർക്കാട്, സിസ്റ്റർ ബെറോമിയ എസ്എച്ച് (എസ്എച്ച് കോൺവെന്‍റ് മുതലക്കോടം) പരേതരായ എ.ജെ. തോമസ് ഇടപ്പഴത്തിൽ (കല്ലൂർക്കാട്), അന്നക്കുട്ടി ജോൺ നെടുങ്കല്ലേൽ (സുൽത്താൻ ബത്തേരി), സിസ്റ്റർ ട്രീസ മാർഗരറ്റ് എസ്എച്ച് (ജീവജ്യോതി പ്രോവിൻസ് ഡൽഹി), ഇ.യു. ത്രേസ്യാക്കുട്ടി ഇടപ്പഴത്തിൽ (കല്ലൂർക്കാട്), സിസ്റ്റർ എലിസബത്ത് എസ്എച്ച് (നവജ്യോതി പ്രോവിൻസ് ഇടുക്കി).

എം.എൻ. സുധൻ അപ്പദുരൈ

കോയന്പത്തൂർ : കോയന്പത്തൂരിലെ പ്രശസ്ത പരസ്യ ഏജൻസി സുധൻ പബ്ലിസിറ്റിയുടെ സ്ഥാപകൻ എം.എൻ. സുധൻ അപ്പദുരൈ (82) അന്തരിച്ചു. ആഫ്റ്റർനൂണ്‍ എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, സി എസ് ഐ ക്രൈസ്റ്റ് ചർച്ചിന്‍റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ട്രിച്ചി റോഡ് സി എസ് ഐ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഹെലൻ സുധൻ അപ്പദുരൈ. മക്കൾ: ആദം അപ്പദുരൈ, ഡേവിഡ് അപ്പദുരൈ, ഡോ. ഗ്രേസ് പ്രിയദർശിനി, ഡോ. ജാസ്മിൻ സുഹൃത.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

25-02-2026

ആ നടി എന്നോട് ഐ ലവ് യു പറഞ്ഞു, കേട്ടപാതി ഞാനും; വിക്കി കൗശലിനെയും കരൺ ജോഹറിനെയും ചിരിപ്പിച്ച് ബേസിൽ  

നടൻ ബേസിൽ ജോസഫിന്‍റെ ഏറ്റവും പുതിയ പ്രസംഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ, മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം താരം നടത്തിയ പ്രസംഗമാണ് സദസിലുള്ള എല്ലാവരെയും ചിരിപ്പിച്ചത്.

സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്കാരം നൽകിയത്.

‘വളരെ നന്ദി. ഈ അംഗീകാരം സ്വീകരിക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല; സത്യത്തിൽ ഞാൻ ഒരുപാട് വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വലിയ പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ ആ രണ്ട് വ്യക്തികൾ, ഞാൻ അവരുടെ എത്ര വലിയ ആരാധകനാണെന്നോ !

ഒരു സംവിധായകനായാണ് എന്‍റെ സിനിമ ജീവിതം തുടങ്ങിയത്, പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിക്കുന്നത് അത്ഭുതകരമായി തോന്നുന്നു. ഒരു നടനെന്ന നിലയിൽ ഈ അവാർഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതിൽ ഞാൻ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.

ആദ്യമായി, എന്‍റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും, ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ, ഇത്തരം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല.

ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പെട്ടെന്ന് ഒരു നടി എന്‍റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്" എന്ന്. ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "എനിക്കും നിങ്ങളെ ഇഷ്ടമാണ്!". ഈ മുറിയിലുള്ള എല്ലാവരും അത്രയധികം സ്നേഹമുള്ളവരാണ്. ഈ അവസരത്തിന് എല്ലാവരോടും നന്ദി.

സർ (സംവിധായകൻ രാജ്കുമാർ ഹിറാനിയോട്), ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ ഞാൻ പ്രധാനമായും തമാശയ്ക്കും നർമത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. നിങ്ങളുടെ ഓഫിസിന്‍റെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകൾ ശ്രദ്ധയിൽപ്പെട്ടു.

ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി (Laugh), പ്രണയം (Love), പിന്നെ.. എൽ.എസ്.ഡി (LSD) അല്ല, എൽ.സി.ഡി (LCD)  ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. 'L' ഫോർ ലാഫ് (Laugh), 'C' ഫോർ ക്രൈ (Cry)... മൂന്നാമത്തേത് ഞാൻ മറന്നുപോയി, സർ. ഞാൻ പോയിട്ട് അത് വീണ്ടും പരിശോധിക്കാം.’’

25-02-2026

ആ നടി എന്നോട് ഐ ലവ് യു പറഞ്ഞു, കേട്ടപാതി ഞാനും; വിക്കി കൗശലിനെയും കരൺ ജോഹറിനെയും ചിരിപ്പിച്ച് ബേസിൽ  

നടൻ ബേസിൽ ജോസഫിന്‍റെ ഏറ്റവും പുതിയ പ്രസംഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ, മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം താരം നടത്തിയ പ്രസംഗമാണ് സദസിലുള്ള എല്ലാവരെയും ചിരിപ്പിച്ചത്.

സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്കാരം നൽകിയത്.

‘വളരെ നന്ദി. ഈ അംഗീകാരം സ്വീകരിക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല; സത്യത്തിൽ ഞാൻ ഒരുപാട് വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വലിയ പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ ആ രണ്ട് വ്യക്തികൾ, ഞാൻ അവരുടെ എത്ര വലിയ ആരാധകനാണെന്നോ !

ഒരു സംവിധായകനായാണ് എന്‍റെ സിനിമ ജീവിതം തുടങ്ങിയത്, പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിക്കുന്നത് അത്ഭുതകരമായി തോന്നുന്നു. ഒരു നടനെന്ന നിലയിൽ ഈ അവാർഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതിൽ ഞാൻ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.

ആദ്യമായി, എന്‍റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും, ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ, ഇത്തരം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല.

ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പെട്ടെന്ന് ഒരു നടി എന്‍റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്" എന്ന്. ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "എനിക്കും നിങ്ങളെ ഇഷ്ടമാണ്!". ഈ മുറിയിലുള്ള എല്ലാവരും അത്രയധികം സ്നേഹമുള്ളവരാണ്. ഈ അവസരത്തിന് എല്ലാവരോടും നന്ദി.

സർ (സംവിധായകൻ രാജ്കുമാർ ഹിറാനിയോട്), ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ ഞാൻ പ്രധാനമായും തമാശയ്ക്കും നർമത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. നിങ്ങളുടെ ഓഫിസിന്‍റെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകൾ ശ്രദ്ധയിൽപ്പെട്ടു.

ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി (Laugh), പ്രണയം (Love), പിന്നെ.. എൽ.എസ്.ഡി (LSD) അല്ല, എൽ.സി.ഡി (LCD)  ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. 'L' ഫോർ ലാഫ് (Laugh), 'C' ഫോർ ക്രൈ (Cry)... മൂന്നാമത്തേത് ഞാൻ മറന്നുപോയി, സർ. ഞാൻ പോയിട്ട് അത് വീണ്ടും പരിശോധിക്കാം.’’

06-02-2026

ആശാനേ,ഇതാണെടോ സിനിമ!

അനന്തന്‍, ആശാന്‍ എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്‍. നാട്ടിന്‍പുറത്തെ കഥകളിയാശാന്‍റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.

എറണാകുളത്തെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന്‍ പ്രസിഡന്‍റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്‍റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്‍റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്‍.

ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.

23-02-2026

കുടുംബനായകനെ വീണ്ടെടുത്ത് ആശകൾ ആ‍യിരം

ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വാസിക്കുമോ എന്നീ സിനിമകള്‍ക്കുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം ഫീൽഗുഡ് ഫാമിലി ഹിറ്റായി മുന്നേറുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച ഒരച്ഛന്‍റെയും മകന്‍റെയും ആശകളുടെ കഥയാണു സിനിമ.

മെഡിക്കല്‍ റെപ് ഹരിഹരനായി ജയറാമും സോഷ്യൽ മീഡിയ സ്റ്റാർ ജൂണിയർ പ്രിൻസ് അജീഷ് ഹരിഹരനായി കാളിദാസും അച്ഛൻ-മകൻ രസതന്ത്രങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നിറയ്ക്കുന്നു. ജി. പ്രജിത്ത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...

ഈ സിനിമയിലേക്ക് എത്തിയത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

25-02-2026

കെഎച്ച്എൻഎ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎച്ച്എൻഎയുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്‍റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്‍റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെഎച്ച്എൻഎ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹൂസ്റ്റൻ), ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജഴ്സി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രഥമ ആർഷദർശന പുരസ്കാരത്തിന്‍റെ സംഘാടകനും കെഎച്ച്എൻഎ മുൻ പ്രസിഡന്‍റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.

30 വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്‌കാര പ്രയോജകനുമാണ്. ടെക്‌നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.

കെഎച്ച്എൻഎയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.

പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.

25-02-2026

അനാഥരെ കരുതാൻ 371 കോടി രൂപയുടെ കാരുണ്യവുമായി എം.എ. യൂസഫലി

അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ കരുതലും ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ടുള്ള "മദർ ഓഫ് ദ് നേഷൻ എൻഡോവ്‌മെന്‍റ്' പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹത്തിന്‍റെ (ഏകദേശം 371 കോടി രൂപ) സഹായം കൈമാറി.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രത്യേക താത്പര്യപ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതി, അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി, ഭാവി സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

റംസാൻ കാലത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ കാരുണ്യസ്പർശം യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നു.

അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്‍റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.

അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

25-02-2026

കെഎച്ച്എൻഎ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎച്ച്എൻഎയുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്‍റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്‍റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെഎച്ച്എൻഎ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹൂസ്റ്റൻ), ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജഴ്സി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രഥമ ആർഷദർശന പുരസ്കാരത്തിന്‍റെ സംഘാടകനും കെഎച്ച്എൻഎ മുൻ പ്രസിഡന്‍റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.

30 വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്‌കാര പ്രയോജകനുമാണ്. ടെക്‌നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.

കെഎച്ച്എൻഎയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.

പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.

25-02-2026

സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് സ്ഥിരീകരണ ശുശ്രൂഷയ്ക്കായി അയർലൻഡിലെത്തി

ഡബ്ലിൻ: ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷൻ ഡബ്ലിനിൽ ശനിയാഴ്ച നടത്തപ്പെടുന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്കും എപ്പിസ്കോപ്പൽ സന്ദർശനത്തിനായി മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അയർലൻഡിലെത്തി.

ഇടവകയിലെ 19 കുട്ടികൾ സ്ഥിരീകരണ ശുശ്രൂഷയോടെ വിശുദ്ധ സംസർഗത്തിനായി യോഗ്യരാവുകയും സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുകയുമാണ്. ശനിയാഴ്ച രാവിലെ 10ന് സ്ഥിരീകരണ ആരാധന ആരംഭിക്കുന്നതാണ്.

ഇടവകയുയുടെ 15-ാമത് വാർഷിക (ക്രിസ്റ്റൽ ജൂബിലി) സമാപന യോഗം അതേ ദിവസം ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. ജെനു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിഷപ് സാബു കോശി ചെറിയാൻ മുഖ്യാതിഥി ആയിരിക്കും.

 

24-02-2026

50 നോമ്പിലെ 50 കാര്യങ്ങൾ; നിർദേശങ്ങളുമായി ഡാർവിൻ ഇടവക

ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.

 

09-02-2026

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ദക്ഷിണ മേഖല ജ്യോതിശാസ്ത്ര സംഗമം സമാപിച്ചു

ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബംഗളൂരുവിനു കീഴിലുള്ള ആസ്ട്രോനോമി സെന്‍ററും ഫിസിക്സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണ മേഖല ജ്യോതിശാസ്ത്ര സംഗമം (RAM - XI) വിജയകരമായി സമാപിച്ചു.

"റിസർച്ച് ഇൻ ആസ്ട്രോണോമി: ഓപ്പർച്യൂണിറ്റീസ് ആൻഡ് ചാലഞ്ചസ്' എന്ന പ്രമേയത്തിൽ ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ നടന്ന ഈ ത്രിദിന സമ്മേളനം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരെയും യുവ ഗവേഷകരെയും ഒരുമിപ്പിച്ച പ്രധാന ശാസ്ത്രീയ വേദിയായി.

സംഗമം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസികസിന്‍റെ മേധാവിയുമായ പ്രഫ. അന്നപൂർണി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു.

ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ആസ്ട്രോനോമി ആസ്ട്രോഫിസിസ് പ്രഫ. രഞ്ജീവ് മിശ്ര അധ്യക്ഷനായ യോഗത്തിൽ സർവകലാശാല ഡീൻ പ്രഫ. ടി. വി ജോസഫ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ബി. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

25-02-2026

റംസാൻ നോമ്പും ഭക്ഷണവും: ദിവസം മുഴുവൻ ഊർജം പകരുന്ന ഭക്ഷണം

ലോകമെമ്പാടുമുള്ള മുസ്‌ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം.

റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലിത്തിരക്കുകൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്‍റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങളാണ്.

പോഷക സമ്പുഷ്ടമായ ആഹാരം

റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം.

വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്കു മുൻ‌തൂക്കം കൊടുക്കണം.

മില്ലറ്റുകൾ, റാഗി, ഓട്‌സ്

ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്‌സ് എന്നിവയാണ് ഉത്തമം.

സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജം പകരാനും ഈ ധാന്യങ്ങൾ സഹായിക്കും.

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്‌സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും

ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.

കഫീൻ പാനീയങ്ങൾ കുറയ്ക്കാം

കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക.

വിവരങ്ങൾ: അനു മാത്യു

ഡയറ്റീഷൻ എസ്‌യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

25-02-2026

റംസാൻ നോമ്പും ഭക്ഷണവും: ദിവസം മുഴുവൻ ഊർജം പകരുന്ന ഭക്ഷണം

ലോകമെമ്പാടുമുള്ള മുസ്‌ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം.

റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലിത്തിരക്കുകൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്‍റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങളാണ്.

പോഷക സമ്പുഷ്ടമായ ആഹാരം

റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം.

വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്കു മുൻ‌തൂക്കം കൊടുക്കണം.

മില്ലറ്റുകൾ, റാഗി, ഓട്‌സ്

ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്‌സ് എന്നിവയാണ് ഉത്തമം.

സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജം പകരാനും ഈ ധാന്യങ്ങൾ സഹായിക്കും.

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്‌സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും

ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.

കഫീൻ പാനീയങ്ങൾ കുറയ്ക്കാം

കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക.

വിവരങ്ങൾ: അനു മാത്യു

ഡയറ്റീഷൻ എസ്‌യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

02-01-2026

വേനലിനെ തണുപ്പിക്കും കാരറ്റ് സംഭാരം, അവിൽ മിൽക്ക്

വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

കാരറ്റ് സംഭാരം

ചേരുവകൾ

  • തൈര്
  • വെള്ളം
  • കാരറ്റ്
  • പച്ചമുളക്
  • ഇഞ്ചി
  • ചെറിയ ഉള്ളി 2-3 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.

അവിൽ മിൽക്ക്

ചേരുവകൾ

  • അവിൽ 3 പിടി
  • പാളയംകോടൻ പഴം 3 എണ്ണം
  • തണുത്ത പാൽ അര ഗ്ലാസ്
  • നിലക്കടല (തൊലികളഞ്ഞത്) - ഒരു പിടി
  • കശുവണ്ടി ആവശ്യത്തിന്
  • പഞ്ചസാര ആവശ്യത്തിന്
  • ചെറി ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.

ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്‍കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

10-02-2026

ആഹാരക്രമീകരണത്തിലൂടെ പിസിഒഡി നിയന്ത്രിക്കാം

സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കു സാധ്യതയുണ്ട്.

പ്രധാന കാരണം...

നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. പിസിഒഡിക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്.

അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പിസിഒഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

ചെറുധാന്യങ്ങൾ

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ മില്ലെറ്റുകൾ (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.

മുഴുധാന്യങ്ങളില്‍ ധാരാളം ആന്‍റിഓക്‌സിഡന്‍റുകളും സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്‍, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.

തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍

തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്‌ലേവോണുകള്‍ പ്രത്യുത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രോട്ടീനുകള്‍

പിസിഒഡിയുടെ ആഹാരപരിപാലനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാം.

കശുവണ്ടി, ബദാം, വാൽനട്‌സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്‌നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കും.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ?; ഇന്നത്തെ പ്രധാനവാർത്തകൾ
അടിമുടി ദുരൂഹത; ഇന്നത്തെ പ്രധാനവാർത്തകൾ
അവൻ കടൽക്കരയിൽ തെരഞ്ഞത്..
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up