തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വ്യക്തിഗത വിവ രങ്ങൾ ആവശ്യപ്പട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. ജീവനക്കാരുടെ വിവരങ്ങൾ പിആർഡിക്കു നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്തയച്ചത്. ഏറ്റവും വലിയ ഡാറ്റാ ചോർത്തലാണ് മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതന്നും ഹൈക്കോടതി ജഡ്ജിമാർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചു. ഇന്നലെ ഹൈക്കോടതിയിൽ ഇ കേസിന്റെ വാദം നടന്നിരുന്നു. സർക്കാർ ജീവനക്കാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ എവിടെനിന്നുമാണ് ലഭിച്ചതെന്ന് ചോദിച്ച് ഹൈക്കോടതി ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് സർക്കാരിനോടു കോടതി ആവശ്യപ്പെട്ടത്.
Tags : Ramesh Chennithala data leak