Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Other Stories

അകലുന്ന അയൽക്കാർ, നീളുന്ന ആകാശപ്പാതകൾ

സ്വന്തം ആകാശാതിർത്തിക്കുള്ളിൽ പറക്കാൻ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനും ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ, ഈ മാസം പാക്കിസ്ഥാനിൽനിന്ന് ജക്കാർത്തയിലേക്കും കൊളംബോയിലേക്കും പോയ രണ്ട് പാക് സേനാവിമാനങ്ങളുടെ പറക്കൽപ്പാത ഏറെ ശ്രദ്ധയാകർഷിക്കുന്നതായി.

കഴിഞ്ഞ ഒന്പതിനു തിങ്കളാഴ്ച രാവിലെ ഏഴോടെ ലാഹോറിൽനിന്ന് ടേക്കോഫു ചെയ്ത പാക്കിസ്ഥാൻ എയർഫോഴ്സിന്‍റെ, ജെ758 റജിസ്ട്രേഷനുള്ള ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം ജക്കാർത്തയിലിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാലായിരുന്നു.

ഇന്ത്യയുടെ ആകാശത്തുകൂടി പറക്കുന്നത് ഒഴിവാക്കാൻ, വടക്കോട്ടു വളഞ്ഞു പറന്ന് ചൈനയ്ക്കു മീതേയെത്തി പിന്നെ തെക്കോട്ടു സഞ്ചരിച്ച് തായ്‌ലൻഡ്, കമ്പോഡിയ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളുടെ മീതേ പറന്ന് ജക്കാർത്തയിലെത്താൻ നിർത്താതെ പറന്ന ദൂരം 7000 കിലോമീറ്റർ!.

ലാഹോറിൽനിന്ന് നേരേ ഇന്ത്യയ്ക്കു മുകളിലൂടെ, ബംഗാൾ ഉൾക്കടലിനുമീതേ വീണ്ടും തെക്കോട്ടു പോയി മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യയിലെത്തുന്ന പഴയ റൂട്ടായിരുന്നെങ്കിൽ, പാക് വിമാനത്തിന് പറക്കേണ്ടിയിരുന്നത് 5400 കിലോമീറ്റർ മാത്രമായിരുന്നു.

ഇന്ത്യൻ ആകാശം ഒഴിവാക്കാൻ 1600 കിലോമീറ്റർ അധികദൂരം പറക്കുകയെന്ന ഇതേ ബുദ്ധിമുട്ടു തന്നെയാണ്, കഴിഞ്ഞ 14ന് ലാഹോറിൽ നിന്ന് കൊളംബോയിലേക്കും 16ന് കൊളംബോയിൽനിന്ന് തിരിച്ച് ലാഹോറിലേക്കും പറന്ന മറ്റൊരു പാക്സേനാ വിമാനവും സഹിക്കേണ്ടിവന്നത്.

ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയിൽനിന്ന് ഇക്കൊല്ലമാദ്യം വാങ്ങിയ 13 കൊല്ലം പഴക്കമുള്ള, ഗൾഫ്സ്ട്രീം ജി450 വിമാനം 14ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാഹോറിൽനിന്ന് ടേക്കോഫ് ചെയ്ത് വൈകിട്ട് ഏഴേകാലിന് കൊളംബോയിൽ ലാൻഡു ചെയ്യുമ്പോൾ, സഞ്ചരിച്ച ദൂരം 4450 കിലോമീറ്റർ (ഇപ്പോഴത്തെ റജിസ്ട്രേഷൻ വി4105 ആണെങ്കിലും അമേരിക്കൻ റജിസ്ട്രേഷനായ എൻ881ജെജെ എന്നാണ് ഫ്ളൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ കാണാമായിരുന്നത്).

ലാഹോറിൽനിന്ന് നേരെ കറാച്ചിയിലേക്കു പറന്ന് അവിടെനിന്ന് ഗുജറാത്തിനു വടക്കുകൂടി അറേബ്യൻ കടലിനു മുകളിലെത്തി, തെക്കോട്ട്, ഇന്ത്യയെ അകന്നുമാറി പറന്ന്, വളഞ്ഞു ചുറ്റി ശ്രീലങ്കൻ തലസ്ഥാനത്ത് ഇറങ്ങിയ ഈ റൂട്ടിനു പകരം പറക്കൽ നിരോധനത്തിനു മുമ്പുള്ള, ഇന്ത്യയ്ക്കു മീതേകൂടി നേരെ തെക്കോട്ടുള്ള പാതയിൽ പോയിരുന്നെങ്കിൽ 2750 കിലോമീറ്ററായിരുന്നു ദൂരം. ഇപ്പോഴത്തെ റൂട്ടിനേക്കാൾ 1700 കിലോമീറ്റർ കുറവ്.

കൊളംബോയാത്രയിൽ 1700 കിലോമീറ്റർ കൂടുതൽ പറക്കുന്നതിന് എത്ര പണം അധികം ചെലാവാക്കേണ്ടി വന്നുകാണും പാക് വിമാനം? ഗൾഫ്സ്ട്രീം ജി450 വിമാനം 100 കിലോമീറ്റർ പറക്കുന്നതിനുള്ള ഏകദേശ ചെലവ് 700 ഡോളറാണ്. അതനുസരിച്ച്, 1700 കിലോമീറ്റർ അധികം പറക്കാൻ ചെലവായ തുക 11,900 ഡോളർ.

അതേപോലെ, ലാഹോറിൽനിന്ന് ജക്കാർത്തയിലേക്ക്, ഇന്ത്യയെ ഒഴിവാക്കി പറക്കാൻ 1600 കിലോമീറ്റർ അധികദൂരം താണ്ടേണ്ടിവന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 കൂടുതൽ ചെലവാക്കിയത്, ഏകദേശം 10,400 ഡോളറായിരിക്കും (100 കിലോമീറ്റർ പറക്കാൻ ഏകദേശം 650 ഡോളർ).

അയൽരാജ്യത്തിന്‍റെ ആകാശാതിർത്തിയിൽ കടക്കാതിരിക്കുന്നത്, ഇന്ത്യൻ വിമാനങ്ങൾക്കും ഇതേപോലെതന്നെ ചെലവുള്ള കാര്യമാണെന്ന കാര്യവും മറക്കേണ്ടതില്ല. ഇത്രയും "എക്സ്ട്രാ' പണം മുടക്കിയിട്ടും, ലാഹോറിൽനിന്ന് കൊളംബോയിലേക്കുപോയ പാക് വിമാനം അന്നാട്ടിലും ഇന്ത്യയിലുമുള്ള ചില മാധ്യമങ്ങളുടെയെങ്കിലും പഴികേൾക്കേണ്ടിവരികയും സംശയത്തിന് പാത്രമാവുകയും ചെയ്തു എന്നതു വേറെകാര്യം.

കറാച്ചിയിൽനിന്ന് അറബിക്കടലിനുമീതേ തെക്കോട്ടുള്ള പറക്കൽ മുംബൈ എഫ്ഐആർ എന്ന ഫ്ലൈറ്റ് ഇൻഫർമേഷൻ റീജണിനിലൂടെയായിരുന്നു എന്നതാണ് കാരണം. അതേപോലെതന്നെ ഇന്ത്യയുടെ തെക്കേ മുനമ്പ് അടുക്കുമ്പോൾ ചെന്നൈ എഫ്ഐആറിനുള്ളിലൂടെയും. ഈ എഫ്ഐആറുകളിലൂടെ പറക്കുമ്പോൾ ഇന്ത്യൻ എടിസിയുടെ മേൽനോട്ടത്തിലും വഴികാട്ടലിലുമാണ്, വിമാനങ്ങൾ തത്വത്തിൽ.

എടിസിയുമായി സംസാരിക്കേണ്ടിയും വരും. ഇത് പലർക്കും പ്രശ്നമായി തോന്നിയിരുന്നു. മാത്രമല്ല, ഫ്ളൈറ്റ്ട്രാക്കിംഗ് സൈറ്റുകളിൽ കാണാവുന്ന ഇന്ത്യൻ എഫ്ഐആർ അതിർത്തിവരകൾക്കുള്ളിലൂടെയാണ് പാക് വിമാനം പറന്നതെന്നതും അമ്പരപ്പായി.

എന്നാൽ, എഫ്ഐആർ എന്ന ഫ്ളൈറ്റ് ഇൻഫർമേഷൻ റീജൺ ഇന്ത്യയുടെ ആകാശാതിർത്തിയല്ല, എന്നതാണ് വാസ്തവം. വിമാനയാത്രാ നിയന്ത്രണത്തിന്‍റെ നൈരന്തര്യം ഉറപ്പാക്കാനുള്ള വെറും സാങ്കേതികമായ ഏർപ്പാടുമാത്രമാണ് അത്. ഓരോ രാജ്യത്തിനും അവകാശപ്പെട്ട ആകാശം, ആ രാജ്യത്തിന്‍റെ തീരത്തു നിന്ന്, 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) ദൂരംവരെ മാത്രമാണ്. 22.2 കിലോമീറ്ററിനപ്പുറം രാജ്യാന്തര ആകാശമാണ്.

Sunday Special

സ്നേഹത്തണലിൽ

സംഘര്‍ഷ കലുഷിതമായ സ്വന്തം നാട്ടില്‍നിന്ന് അറുപതോളം വിദ്യാര്‍ഥികള്‍ മൂന്നുവര്‍ഷം മുന്പ് തിരുവനന്തപുരത്തേക്കു ട്രെയിന്‍ കയറിയത് ചെറുതല്ലാത്ത ആശങ്കയോടെയായിരുന്നു.

മണിപ്പുരില്‍ കുക്കി-മെയ്ത്തി-നാഗാ സംഘര്‍ഷത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല. എന്നാല്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജില്‍ ഡിഗ്രി പഠനത്തിനെത്തിയ മണിപ്പുരി വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മടങ്ങാനൊരുങ്ങുന്നത് ചങ്ങനാശേരി അതിരൂപതയും കോളജും കൂട്ടുകാരുമെല്ലാം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കിയാണ്.

ഭീതിജനകമായ അന്തരീക്ഷം

പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍നിന്നാണ് തങ്ങള്‍ ലൂര്‍ദ് മാതാ കോളജിന്‍റെ സ്നേഹത്തണലിലേക്ക് എത്തിയതെന്നു ബികോം വിദ്യാര്‍ഥിനിയായ മേരി പറയുന്നു. ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയിലെ താമസക്കാരാണ് കുടുംബം. പത്താം ക്ലാസും പ്ലസ്ടുവുമെല്ലാം നല്ല മാര്‍ക്കോടെ പാസായി.

പ്ലസ്ടുവിനുശേഷം ഞങ്ങളുടെ അടുത്തുതന്നെയുള്ള ഒരു കോളജില്‍ പഠിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അപ്പോഴാണ് മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായത്. 2023 മേയ് ആയപ്പോഴേക്കും പ്രശ്നങ്ങള്‍ കടുത്തു. അതോടെ ഉപരിപഠനം എന്ന സ്വപ്നം മങ്ങി. സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു.

ദിവസം ചെല്ലുംതോറും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ട്രൈബല്‍ വില്ലേജുകള്‍ കത്തിച്ചതായിരുന്നു പ്രശ്നങ്ങള്‍ ഏറെ വഷളാക്കിയത്. രാത്രി വീടുകളില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്ന കാഴ്ച പറഞ്ഞറിയിക്കാനാകില്ല.

അച്ഛനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്നതാണ് തങ്ങളുടെ കുടുംബം. ഇതില്‍ ഏറ്റവും ഇളയയാളാണ് ഞാന്‍. എന്നില്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പഠനം നിലച്ചുപോകുമെന്ന സാഹചര്യത്തിലാണ് ലൂര്‍ദ് മാതാ കോളജ് സഹായഹസ്തവുമായി ഞങ്ങള്‍ക്കു മുന്നിലെത്തിയത്.

കൃഷിയാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ പ്രധാന വരുമാനം. കൃഷിയിലൂടെ കുടുംബം ജീവിതം കരുപ്പിടുപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് മണിപ്പുരില്‍ വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി ഞങ്ങളുടെ നാട് മാറിയതും.

ഞങ്ങളുടെ ജില്ലയില്‍ രണ്ടു സര്‍ക്കാര്‍ കോളജുകളും ഒരു സ്വകാര്യ കോളജുമുണ്ട്. ഇതില്‍ ഒരു സര്‍ക്കാര്‍ കോളജില്‍ ഉപരിപഠനത്തിനായി പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ക്ലാസുകളുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നു. ക്ലാസുകള്‍ തുടങ്ങാനുള്ള സമയമായിട്ടും സ്കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടന്നു.

മണിപ്പുരില്‍ മെയ്ത്തി, കുക്കി, സോമി, നാഗ വിഭാഗക്കാർ സംഘർഷത്തിന്‍റെ പാതയിലായിരുന്നെങ്കിൽ‍ ഇവിടെ ഈ നാലു വിഭാഗക്കാരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

മണിപ്പുരിലെ പള്ളി വഴിയാണ് ഞങ്ങള്‍ തിരുവനന്തപുരത്തുള്ള ലൂര്‍ദ് മാതാ കോളജിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ഇവിടെ പഠിക്കുന്നതിനായി അപേക്ഷ അയച്ചത്. ഇവിടെ പ്രവേശനം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ ഇവിടെ പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ക്ക് വലിയ സന്തോഷംനല്‍കി.

ഇവിടേക്കു വരാനും പ്രയാസങ്ങളുണ്ടായിരുന്നു. ആദ്യമായാണ് ഞങ്ങള്‍ മണിപ്പുര്‍വിട്ട് പുറത്തേക്കു പോകുന്നത്. വീട്ടുകാര്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ 2023 ജൂലൈയില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍കയറി.

കോളജിലെത്തിയശേഷം ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. കോളജ് മാനേജ്മെന്‍റ് ഞങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിച്ചു, സഹപാഠികളും. ഭക്ഷണവും താമസവും പഠനവുമെല്ലാം സൗജന്യം. ഇത്തരത്തില്‍ ഒരു സാഹചര്യം തങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിനേക്കാള്‍ വലുതായിരുന്നുവെന്നും മേരി പറയുന്നു.

ചെറിയ തുടക്കം

2023ല്‍ മണിപ്പുര്‍ കലാപം അതിന്‍റെ മുര്‍ധന്യാവസ്ഥയിലെത്തിയ സമയത്ത് അവിടെയുള്ള ഏതാനും വൈദികരും പാസ്റ്റര്‍മാരുമാണ് കുറച്ചു വിദ്യാര്‍ഥികളെ ലൂര്‍ദ് മാതാ കോളജില്‍ പഠിപ്പിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചതെന്നു കോളജ് ഡയറക്ടര്‍ റവ.ഡോ. ബിജോയ് അറയ്ക്കല്‍ പറഞ്ഞു.

പഠനം മുടങ്ങുന്ന സാഹചര്യമുള്ള 10 കുട്ടികളെ പഠിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. അന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാനും ഇപ്പോള്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയിലിന്‍റെ പ്രത്യേക താല്പര്യത്തിലാണ് പ്രശ്നബാധിതരായ 60 വിദ്യാര്‍ഥികളെ പഠിപ്പിക്കാമെന്നു തീരുമാനിച്ചത്.

ബികോം, ബിസിഎ, ബിഎ കോഴ്സുകള്‍ക്കാണ് അഡ്മിഷന്‍ നല്‍കിയത്. വളരെ സന്തോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനായി എത്തിയത്. പുതിയ കോളജും സഹപാഠികളും നാടുമെല്ലാമായി വളരെവേഗം അവര്‍ ഇഴുകിച്ചേര്‍ന്നു.

കേരളത്തിലെ ഭക്ഷണവും അവർക്ക് ഇഷ്ടമായി. മലയാളികള്‍ക്കൊപ്പം അവര്‍ സന്തോഷത്തോടെ മുന്നോട്ടുപോയി. പഠനകാര്യത്തില്‍ അവര്‍ വളരെ കര്‍ക്കശക്കാരായിരുന്നുവെന്നും ഫാ. ബിജോയ് പറയുന്നു. പഠനത്തോട് എന്നും അവര്‍ ആത്മാര്‍ഥത പുലര്‍ത്തി. യൂണിവേഴ്സിറ്റി റാങ്ക് പ്രതീക്ഷയുള്ള കുട്ടികള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നും ഫാ. ബിജോയ് പറഞ്ഞു.

പഠിക്കാനെത്തിയ മണിപ്പുരി വിദ്യാര്‍ഥികളില്‍ 60 ശതമാനത്തോളം പേര്‍ക്ക് പ്ലേസ്മെന്‍റ് നല്‍കാനായി എന്നതാണ് ഏറ്റവും ചാരിതാര്‍ഥ്യം നല്‍കുന്ന കാര്യം. ടിസിഎസ്, അലയന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയായ ഒരാള്‍ക്ക് സ്പൈസ് ജെറ്റില്‍ ജോലി ലഭിച്ചിരുന്നു. കുറച്ചു കുട്ടികള്‍ ഉപരിപഠനത്തിനു പോകാന്‍ താല്പര്യമുള്ളവരാണ്.

കേരളത്തില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചതുകൊണ്ടാകാം ഇപ്പോള്‍ ഇവിടത്തെ ഭക്ഷണങ്ങള്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. അതേസമയം‍ മണിപ്പുരിലെ ഉത്സവവേളകളില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടാതെതന്നെ അവര്‍ക്കു പരമ്പരാഗത മണിപ്പുരി ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാറുമുണ്ട്. അവരുടെ ഭക്ഷണം മലയാളി വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുന്നതിനെല്ലാം അവര്‍ക്കു വലിയ സന്തോഷമാണ്.

ആദ്യം കൗണ്‍സലിംഗ്

മനസിനേറ്റ വലിയ മുറിവുമായാണ് മണിപ്പുരില്‍ നിന്നു വിദ്യാര്‍ഥികള്‍ കേരളത്തിലേക്കു ട്രെയിന്‍ കയറിയത്. പഠനം മുടങ്ങുമോ എന്ന ചിന്തയും ജീവിത്തെക്കുറിച്ചുള്ള ആശങ്കകളും കുടുംബത്തിന്‍റെ അവസ്ഥകളുമെല്ലാം നിറഞ്ഞ വലിയ പ്രതിസന്ധിയിലായിരുന്നു അവര്‍ മാസങ്ങളോളം കഴിഞ്ഞത്.

അതുകൊണ്ടുതന്നെ കോളജിലെത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയാണ് ആദ്യം ചെയ്തത്. സ്കില്‍ ട്രെയിനിംഗ്, കംപ്യൂട്ടര്‍ പരിശീലനം, പേഴ്സണാലിറ്റി ഡെവലപ്മെന്‍റ് തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തില്‍ ഇവര്‍ക്കു നല്‍കിയിരുന്നു.

മലയാളം പഠിക്കും, മണിപ്പുരി സംഗീതം പഠിപ്പിക്കും

മണിപ്പുരി വിദ്യാര്‍ഥികള്‍ക്കു മലയാളം പഠിക്കുന്നതിനു വലിയ താല്പര്യമാണ്. വാക്കുകളും അര്‍ഥങ്ങളുമെല്ലാം അവര്‍ കൂട്ടുകാരോടു ചോദിച്ചു മനസിലാക്കും. പകരമായി മലയാളി കുട്ടികള്‍ക്ക് മണിപ്പുരി സംഗീതം പഠിപ്പിച്ചു കൊടുക്കും. യൂണിവേഴ്സിറ്റി തലത്തില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഇവര്‍ക്ക് ആഘോഷവേളകളില്‍ പരമ്പരാഗത മണിപ്പുരി സംഗീതം അവതരിപ്പിക്കുന്നതിനും ആവേശമാണ്. ‌

ഒരിക്കല്‍ ഇവര്‍ ലൂര്‍ദ് മാതാ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി എക്സിബിഷന്‍ ഒരുക്കി. മണിപ്പുരി വസ്ത്രധാരണ രീതി, ഭക്ഷണ വൈവിധ്യങ്ങള്‍ തുടങ്ങിയവയെല്ലാം മലയാളികളായ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കുന്നതിനുള്ള പരിപാടിയായിരുന്നു അത്.

മലയാളി വിദ്യാര്‍ഥികൾക്ക് അതൊരു കള്‍ച്ചറല്‍ എക്സ്ചേഞ്ചായിരുന്നു‍. മണിപ്പുരി കൂട്ടുകാരുടെ നല്ല ശീലങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ പാഠമാക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് കായിക വിനോദങ്ങളുടെ കാര്യത്തിൽ.

മാതാപിതാക്കളുമായി നല്ല ബന്ധം

പഠനത്തിനെത്തിയതുമുതല്‍ മണിപ്പുരി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ കോളജ് അധികൃതരുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ലൂര്‍ദ് മാതായോടും ചങ്ങനാശേരി അതിരൂപതയോടും അവര്‍ നല്ല അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു.

വലിയ പ്രതിസന്ധിയില്‍ സഹായിച്ച ചങ്ങനാശേരി അതിരൂപതയോടും കോളജ് അധികൃതരോടും അവര്‍ നന്ദിപറയുകയാണ്. മണിപ്പുരി വിദ്യാര്‍ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണെന്ന് അധ്യാപകര്‍ പറയുന്നു.

സഹായപ്രവാഹം

ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നാണ് ഇവര്‍ക്കു പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭക്ഷണം, താമസം, ഫീസ്, മറ്റു ചെലവുകള്‍ എല്ലാം സൗജന്യമാണ്. കോളജ് അധികൃതരുടെ സഹായങ്ങളും മലയാളികളുടെ ആതിഥ്യ മര്യാദയും സ്നേഹവുമെല്ലാം ഇവര്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

"മോസ്റ്റ് ലവബില്‍ പീപ്പിള്‍' എന്നാണ് മണിപ്പുരി വിദ്യാര്‍ഥികള്‍ കോളജിലെ സഹപാഠികളായ വിദ്യാര്‍ഥികളെക്കുറിച്ചു പറയുന്നത്.

അതിജീവന കഥയുമായി ബെറ്റി

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായ സമയത്താണ് തന്‍റെ പിതാവിന് പക്ഷാഘാതം വന്നതെന്നു കോമേഴ്സ് വിദ്യാർഥിനിയായ ബെറ്റി പറയുന്നു. പിതാവിന്‍റെ അസുഖവും നാട്ടിലെ കലാപവുമെല്ലാം വലിയ ആഘാതമാണ് ഞങ്ങളുടെ കുടുംബത്തിനുണ്ടാക്കിയത്.

പഠനം അവസാനിപ്പിക്കുകയും എന്തെങ്കിലും ജോലി കണ്ടെത്തുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. അത്തരം ചിന്തകളിലേക്കു പോകുന്നതിനിടെയാണ് ലൂര്‍ദ് മാതാ കെയര്‍ സഹായഹസ്തവുമായെത്തിയത്. തന്‍റെ ജീവിതത്തിലേ ഏറ്റവും സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അതെന്നു ബെറ്റി ഓര്‍മിക്കുന്നു.

ഇവിടെയെത്തിയപ്പോള്‍ മറ്റു കുട്ടികളുമായി ഏങ്ങനെ ഇടപഴകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മലായളികളായ കൂട്ടുകാര്‍ ഞങ്ങള്‍ക്ക് സ്നേഹവും പഠിക്കാന്‍ പ്രോത്സാഹനവും നല്‍കി. ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ് ലൂര്‍ദ് മാതാ കോളജ് ഞങ്ങള്‍ക്കു സമ്മാനിക്കുന്നത്.

ലൂര്‍ദ് മാതാ കോളജ്

ചങ്ങനാശേരി അതിരൂപതയ്ക്കു കീഴില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയായ ഈ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റും മാനേജരും ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ മോണ്‍.ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കരയാണ്.

റവ.ഡോ. ബിജോയ് അറയ്ക്കല്‍ ഡയറക്ടറായും അഡ്വ.ഫാ. ജോണ്‍ വടക്കേക്കളം ബര്‍സാറായും പ്രവര്‍ത്തിക്കുന്നു. ഫാ.സെബാസ്റ്റ്യന്‍ ചാലയ്ക്കലാണ് ഹോസ്റ്റല്‍ വാര്‍ഡന്‍.

ഡോ. ബഷിബ വിത്സന്‍ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായും ഡോ.സെബി പി. മാത്യൂസ് ഹോട്ടല്‍ മാനേജ്മെന്‍റ് കോളജ് പ്രിന്‍സിപ്പലായും ഡോ.അനു ബാലകൃഷ്ണന്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.

മണിപ്പുരിനു പുറമേ ജമ്മു കാഷ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ന് ലൂര്‍ദ് മാതാ കോളജില്‍ പഠിക്കുന്നുണ്ട്. കോളജിലെ അച്ചടക്കവും കുട്ടികളുടെ പഠനമികവും പ്ലേസ്മെന്‍റുമെല്ലാം ഇതിനു കാരണങ്ങളാണ്.

പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ തരത്തിലുള്ള സ്കോളര്‍ഷിപ്പുകളാണ് ചങ്ങനാശേരി അതിരൂപത നല്‍കിവരുന്നത്. കേരളത്തിലെ ആദ്യത്തെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വരുന്നത് ഈ കോളജിലാണെന്നതും ഏറെ അഭിമാനകരം.

Sunday Feature

ശിലാസാക്ഷ്യം

അറബിക്കടലിന്‍റെ ശാന്തതയിലേക്ക് നീളുന്ന ബോട്ടുയാത്ര അവസാനിക്കുമ്പോൾ പാറക്കെട്ടുകളിൽ കൊത്തിയെടുത്ത ഒരു പുരാതന ലോകമാണ് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിരക്കിൽനിന്ന് അല്പം മാറി, ചരിത്രത്തിന്‍റെ ആഴത്തിൽ മുങ്ങിയ ഒരു അത്ഭുതം- എലഫന്‍റാ ഗുഹകൾ.

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ഏകദേശം ഒരു മണിക്കൂർ ബോട്ടുയാത്രയ്ക്കപ്പുറമാണ് എലഫന്‍റാ ദ്വീപ്. പച്ചപ്പും പാറയും ചേർന്ന ദ്വീപിലെ ഗുഹാസമുച്ചയം ഇന്ത്യയുടെ ശില്പകലാ-ആത്മീയ പാരമ്പര്യത്തിന്‍റെ ഉദാഹരണമായി നിലകൊള്ളുന്നു.

ചരിത്രം

എഡി അഞ്ച്, ആറ് നൂറ്റാണ്ടുകൾക്കിടയിൽ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ ഗുഹകൾ ആരുടെ നിർമിതിയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. പ്രധാനമായും ശൈവസങ്കൽപ്പങ്ങളെ ആസ്പദമാക്കിയാണ് രൂപപ്പെട്ടിരിക്കുന്നത്. പൂർണമായും പാറയിൽനിന്ന് കൊത്തിയെടുത്ത ക്ഷേത്രസങ്കേതം, അന്നത്തെ ശില്പികളുടെ സാങ്കേതിക മികവിനും ദാർശനിക ആഴത്തിനും സാക്ഷ്യമാണ്.

ത്രിമൂർത്തി

ഗുഹകളിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശില്പം ഏകദേശം 20 അടി ഉയരമുള്ള സദാശിവ ത്രിമൂർത്തിയാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ശിവന്‍റെ മൂന്നു ഭാവങ്ങൾ ശാന്തവും ഗൗരവവും നിറഞ്ഞ മുഖഭാവങ്ങളിലൂടെ ഇവിടെ ഒരേസമയം അവതരിക്കുന്നു.

പ്രകൃതിദത്ത വെളിച്ചവും നിഴലും ചേർന്ന് ശില്പത്തിന് നൽകുന്ന ജീവൻ, കാണികളെ വിസ്മയിപ്പിക്കും.

കഥപറയുന്ന ശില്പങ്ങൾ

ശില്പകലയും ആത്മീയതയും കൈകോർക്കുന്ന ഗുഹാസമുച്ചയത്തിലെ വിവിധ ശില്പങ്ങൾ ആരെയും അമ്പരപ്പിക്കും. അർധനാരീശ്വരൻ, നടരാജൻ, ഗംഗാധരൻ... എല്ലാം കഥപറയുന്ന ശില്പങ്ങൾ. മതവിശ്വാസം മാത്രമല്ല, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്‍റെ കലാത്മക അവതരണവുമാണ് ഇവ.

യുനെസ്കോ അംഗീകാരം

1987ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എലഫന്‍റാ ഗുഹകൾക്ക് ആഗോള ശ്രദ്ധ ലഭിച്ചു. സംരക്ഷണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും, കാലത്തിന്‍റെയും കാലാവസ്ഥയുടെയും ആഘാതം ശില്പങ്ങളിൽ കാണാം. പോർച്ചുഗീസുകാരാണ് ശില്പങ്ങൾ നശിപ്പിച്ചതെന്ന് സെക്യൂരിറ്റി ഗൈഡുകൾ വിശദമാക്കുന്നുണ്ടെങ്കിലും ചരിത്രപരമായി അതിന് സാധുതയില്ല.

ചരിത്രം അനുഭവിക്കാം

ഗുഹയ്ക്കുള്ളിലേക്ക് കാൽവയ്ക്കുന്ന നിമിഷംമുതൽ പാറയ്ക്കുള്ളിലെ തണുപ്പും ശാന്തതയും മനസിനെ മറ്റൊരു കാലത്തേക്ക് കൊണ്ടുപോകും. കാമറക്കണ്ണിലൂടെ മാത്രമല്ല, ഹൃദയത്തിലൂടെയാണ് ഈ ഇടം കാണേണ്ടത്. ചരിത്രം ഇവിടെ വായിക്കാനല്ല അനുഭവിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക. ഗുഹകൾ കാണുന്നതിനൊപ്പം, ദ്വീപിന്‍റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. ഇതൊരു യാത്രയല്ല, ഒരു ചരിത്രസന്ദർശനംതന്നെ.

Jeevitha Vijayam

ദൈവം കടന്നുവരുമ്പോൾ

"എന്‍റെ മനസ് പതറുന്നു, വാക്കുകൾ ചിതറുന്നു, ഹൃദയം ശൂന്യമായി സ്പന്ദിക്കുന്നു''- ഒരു യുവസന്യാസി തന്‍റെ ആത്മപിതാവിനോടു പറഞ്ഞു. ""എന്‍റെ പ്രാർഥനയ്ക്ക് ജീവൻ തോന്നുന്നില്ല.''

ആ ഗുരുവിന്‍റെ മേശപ്പുറത്ത് ഒരു ഓടക്കുഴൽ ഇരിപ്പുണ്ടായിരുന്നു. ആ ഓടക്കുഴൽ കൈയിലെടുത്ത് അദ്ദേഹം ചോദിച്ചു: ""ഈ ഓടക്കുഴലിന് തന്നിൽനിന്നു പുറപ്പെടാൻപോകുന്ന സംഗീതം അറിയാമോ?'' "അറിയില്ല.'' ശിഷ്യൻ മറുപടിനൽകി. അപ്പോൾ ഗുരു പറഞ്ഞു:

"എന്നാൽ മിടുക്കനായ ഒരു സംഗീതജ്ഞന്‍റെ കൈയിൽ പൊള്ളയായ ഈ കുഴൽ ശ്രുതിമധുരമായ സംഗീതമായി മാറുന്നു.'' തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു മന്ദഹാസത്തോടെ ഗുരു തുടർന്നു: ""പ്രാർഥനയും ഇതുപോലെതന്നെയാണ്. നാം നമ്മുടെ ശൂന്യത ദൈവത്തിനു സമർപ്പിക്കുന്പോൾ അവിടത്തെ സംഗീതം നമ്മിലൂടെ ഒഴുകും.''

അനുദിനം പ്രാർഥിക്കുന്നവരാണ് നമ്മൾ. പ്രാർഥനയിൽ ഏറിയപങ്കും വാചാപ്രാർഥനയുമായിരിക്കും. പ്രാർഥനകൾ കൃത്യമായി ചൊല്ലുന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. അതു നല്ലതുതന്നെ. എന്നാൽ പ്രാർഥനയുടെ മഹത്വം അടങ്ങിയിരിക്കുന്നത് വാക്കുകളുടെ ശോഭയിലോ അവയുടെ ഉരുവിടലിലോ അല്ല. പ്രാർഥനവഴി ദൈവം നമ്മിലേക്ക് കടക്കാൻ നാം അനുവദിക്കുന്നുണ്ടോ എന്നതിലാണ്.

ദൈവം നമ്മിലേക്കു കടന്നുവരാൻ പ്രാർഥന നമ്മെ സജ്ജമാക്കിയാൽ ആ പ്രാർഥന ഒരിക്കലും നിർജീവമാകില്ല. എന്നു മാത്രമല്ല, ദൈവത്തിന്‍റെ സംഗീതം നമ്മിലൂടെ ഒഴുകുകയും ചെയ്യും. തന്മൂലമാണ് ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നത്:

""വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26). അതായത് ഗുരു യുവസന്യാസിയോടു പറഞ്ഞതുപോലെ, ദൈവത്തിന്‍റെ സംഗീതം നമ്മിലൂടെ ഒഴുകുമെന്നു സാരം.
അപ്പോഴാണ് പ്രാർഥനാമധ്യേ നാം ദൈവത്തിന്‍റെ സ്വരം കേൾക്കുക. ആ സ്വരം കേൾക്കുന്പോൾ, പ്രവാചകനായിത്തീർന്ന ബാലനായ സാമുവൽ പറഞ്ഞതുപോലെ, നാമും പറയണം: ""ദൈവമേ, സംസാരിക്കണമേ. അങ്ങയുടെ ദാസൻ കേൾക്കുന്നു'' (1 സാമുവൽ 3:9).

ചൈനീസ് പുരാണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ചക്രവർത്തി തന്‍റെ സദസിലുള്ളവരോട് ഏറ്റവും ചെറുതും എന്നാൽ ഏറ്റവും വിശിഷ്ടവുമായ ഒരു പ്രാർഥന എഴുതാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ആധ്യാത്മികചിന്തകൻ ഇപ്രകാരം എഴുതിയ ഒരു കുറിപ്പ് ചക്രവർത്തിക്കു കൊടുത്തു: "കേൾക്കുക, അനുസരിക്കുക.'

ഇതു കണ്ടപ്പോൾ ചക്രവർത്തിക്ക് കാര്യം വ്യക്തമായില്ല. വിശദീകരണം ചോദിച്ച ചക്രവർത്തിയോട് ആധ്യാത്മികചിന്തകൻ പറഞ്ഞു: ""നമ്മുടെ പ്രാർഥനയിൽ മുഴുവനും നാമാണ് സംസാരിക്കുന്നത്. എന്നാൽ യഥാർഥ പ്രാർഥനയിൽ നാം ദൈവസ്വരത്തിനായി കാതോർത്തിരിക്കണം. ആ സ്വരം നാം അനുസരിക്കുകയും വേണം.''

ദൈവം എപ്പോഴും നമ്മോടു സംസാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ദൈവം പ്രവാചകനിലൂടെ പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്‍റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി. ഇതിലേ പോവുക'' (ഏശയ്യാ 30:21). ദൈവത്തിന്‍റെ ഈ സ്വരം കേൾക്കാനുള്ള അവസരംകൂടിയായിരിക്കണം നമ്മുടെ പ്രാർഥന.

നമ്മുടെ നാഥനും രക്ഷകനുമായ യേശു പറയുന്നു: ""എന്‍റെ ആടുകൾ എന്‍റെ സ്വരം ശ്രവിക്കുന്നു'' (യോഹ 10:27). ലാസറിനെയും അയാളുടെ രണ്ടു സഹോദരികളെയും യേശു സന്ദർശിച്ചപ്പോൾ അവരിലൊരാളായ മേരി അവിടത്തെ പാദാന്തികത്തിലിരുന്ന് അവിടത്തെ സ്വരം കേട്ടുകൊണ്ടിരുന്നു. അതേക്കുറിച്ച് പരാതിപറഞ്ഞ മർത്തായോട് യേശു പറഞ്ഞു: ""മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'' (ലൂക്കാ 10:42)

മറിയം യേശുവിന്‍റെ സ്വരത്തിനു ചെവികൊടുത്തതുപോലെ, നമ്മുടെ പ്രാർഥനയിലും നാം ദൈവസ്വരത്തിനു ചെവികൊടുക്കണം. എന്നാൽ അതുകൊണ്ട് പ്രാർഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയേണ്ട എന്ന് അർഥമില്ല. എന്നുമാത്രമല്ല, പ്രാർഥനയിലൂടെ നമ്മുടെ അനുദിനാവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുകയും വേണം.

സ്കോട്ട്‌ലൻഡിനു പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണ് അയോണ. ഈ ദ്വീപിൽ പൊള്ളയായ ഒരു വലിയ പാറയുണ്ടത്രേ. പണ്ടുകാലത്തു തീർഥാടകർ ഈ പാറയുടെ അരികിൽ പോയിനിന്നു പ്രാർഥിക്കുമായിരുന്നു. ആ പാറയുടെ വിടവിലൂടെ പ്രാർഥിക്കുന്പോൾ കാറ്റ് ആ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.

ഇതേക്കുറിച്ച് പിന്നീട് ഒരു തീർഥാടകൻ എഴുതി: ""ഈ പാറയുടെ വിടവിലൂടെ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നതല്ല അദ്ഭുതം. പ്രത്യുത ഈ പ്രാർഥനയിലൂടെ അവിടെ പ്രാർഥിച്ചവരുടെ മനസിലും ജീവിതത്തിലും മാറ്റംവന്നു എന്നതാണ് അദ്ഭുതം.''

പ്രാർഥന എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നുവരില്ല. അതുപോലെ പ്രാർഥനവഴി നാം ആഗ്രഹിച്ചതെല്ലാം ലഭിച്ചുവെന്നും വരില്ല. എന്നാൽ ദൈവസ്വരത്തിനു കാതോർക്കുന്ന തരത്തിലുള്ളതുകൂടിയാണു നമ്മുടെ പ്രാർഥനയെങ്കിൽ ആ പ്രാർഥന നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും. അപ്പോൾ നമ്മുടെ ക്രോധം ക്ഷമയായും, ദുഃഖം ശക്തിയായും, ഇരുട്ട് വെളിച്ചമായും മാറും. തന്മൂലമാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറൻ കിർക്കെഗാർഡ് എഴുതിയത്: ""പ്രാർഥന ദൈവത്തെ മാറ്റാനുള്ളതല്ല, പ്രാർഥിക്കുന്നവനെ മാറ്റാനുള്ളതാണ്.''

പ്രാർഥനയിലൂടെ ദൈവം നമ്മിലേക്കു കടന്നുവരാൻ നമുക്ക് അനുവദിക്കാം. അപ്പോൾ അദ്ഭുതങ്ങൾ നമ്മിൽ സംഭവിക്കും. കാരണം ദൈവം കടന്നുവരുന്നിടത്ത് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കുകയില്ല. അവിടെയെല്ലാം പുതിയ രീതിയിലായിരിക്കും. അതാകട്ടെ, ദൈവം ആഗ്രഹിക്കുന്ന രീതിയിലും.

Other Stories

അകലുന്ന അയൽക്കാർ, നീളുന്ന ആകാശപ്പാതകൾ

സ്വന്തം ആകാശാതിർത്തിക്കുള്ളിൽ പറക്കാൻ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനും ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ, ഈ മാസം പാക്കിസ്ഥാനിൽനിന്ന് ജക്കാർത്തയിലേക്കും കൊളംബോയിലേക്കും പോയ രണ്ട് പാക് സേനാവിമാനങ്ങളുടെ പറക്കൽപ്പാത ഏറെ ശ്രദ്ധയാകർഷിക്കുന്നതായി.

കഴിഞ്ഞ ഒന്പതിനു തിങ്കളാഴ്ച രാവിലെ ഏഴോടെ ലാഹോറിൽനിന്ന് ടേക്കോഫു ചെയ്ത പാക്കിസ്ഥാൻ എയർഫോഴ്സിന്‍റെ, ജെ758 റജിസ്ട്രേഷനുള്ള ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം ജക്കാർത്തയിലിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാലായിരുന്നു.

ഇന്ത്യയുടെ ആകാശത്തുകൂടി പറക്കുന്നത് ഒഴിവാക്കാൻ, വടക്കോട്ടു വളഞ്ഞു പറന്ന് ചൈനയ്ക്കു മീതേയെത്തി പിന്നെ തെക്കോട്ടു സഞ്ചരിച്ച് തായ്‌ലൻഡ്, കമ്പോഡിയ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളുടെ മീതേ പറന്ന് ജക്കാർത്തയിലെത്താൻ നിർത്താതെ പറന്ന ദൂരം 7000 കിലോമീറ്റർ!.

ലാഹോറിൽനിന്ന് നേരേ ഇന്ത്യയ്ക്കു മുകളിലൂടെ, ബംഗാൾ ഉൾക്കടലിനുമീതേ വീണ്ടും തെക്കോട്ടു പോയി മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യയിലെത്തുന്ന പഴയ റൂട്ടായിരുന്നെങ്കിൽ, പാക് വിമാനത്തിന് പറക്കേണ്ടിയിരുന്നത് 5400 കിലോമീറ്റർ മാത്രമായിരുന്നു.

ഇന്ത്യൻ ആകാശം ഒഴിവാക്കാൻ 1600 കിലോമീറ്റർ അധികദൂരം പറക്കുകയെന്ന ഇതേ ബുദ്ധിമുട്ടു തന്നെയാണ്, കഴിഞ്ഞ 14ന് ലാഹോറിൽ നിന്ന് കൊളംബോയിലേക്കും 16ന് കൊളംബോയിൽനിന്ന് തിരിച്ച് ലാഹോറിലേക്കും പറന്ന മറ്റൊരു പാക്സേനാ വിമാനവും സഹിക്കേണ്ടിവന്നത്.

ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയിൽനിന്ന് ഇക്കൊല്ലമാദ്യം വാങ്ങിയ 13 കൊല്ലം പഴക്കമുള്ള, ഗൾഫ്സ്ട്രീം ജി450 വിമാനം 14ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാഹോറിൽനിന്ന് ടേക്കോഫ് ചെയ്ത് വൈകിട്ട് ഏഴേകാലിന് കൊളംബോയിൽ ലാൻഡു ചെയ്യുമ്പോൾ, സഞ്ചരിച്ച ദൂരം 4450 കിലോമീറ്റർ (ഇപ്പോഴത്തെ റജിസ്ട്രേഷൻ വി4105 ആണെങ്കിലും അമേരിക്കൻ റജിസ്ട്രേഷനായ എൻ881ജെജെ എന്നാണ് ഫ്ളൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ കാണാമായിരുന്നത്).

ലാഹോറിൽനിന്ന് നേരെ കറാച്ചിയിലേക്കു പറന്ന് അവിടെനിന്ന് ഗുജറാത്തിനു വടക്കുകൂടി അറേബ്യൻ കടലിനു മുകളിലെത്തി, തെക്കോട്ട്, ഇന്ത്യയെ അകന്നുമാറി പറന്ന്, വളഞ്ഞു ചുറ്റി ശ്രീലങ്കൻ തലസ്ഥാനത്ത് ഇറങ്ങിയ ഈ റൂട്ടിനു പകരം പറക്കൽ നിരോധനത്തിനു മുമ്പുള്ള, ഇന്ത്യയ്ക്കു മീതേകൂടി നേരെ തെക്കോട്ടുള്ള പാതയിൽ പോയിരുന്നെങ്കിൽ 2750 കിലോമീറ്ററായിരുന്നു ദൂരം. ഇപ്പോഴത്തെ റൂട്ടിനേക്കാൾ 1700 കിലോമീറ്റർ കുറവ്.

കൊളംബോയാത്രയിൽ 1700 കിലോമീറ്റർ കൂടുതൽ പറക്കുന്നതിന് എത്ര പണം അധികം ചെലാവാക്കേണ്ടി വന്നുകാണും പാക് വിമാനം? ഗൾഫ്സ്ട്രീം ജി450 വിമാനം 100 കിലോമീറ്റർ പറക്കുന്നതിനുള്ള ഏകദേശ ചെലവ് 700 ഡോളറാണ്. അതനുസരിച്ച്, 1700 കിലോമീറ്റർ അധികം പറക്കാൻ ചെലവായ തുക 11,900 ഡോളർ.

അതേപോലെ, ലാഹോറിൽനിന്ന് ജക്കാർത്തയിലേക്ക്, ഇന്ത്യയെ ഒഴിവാക്കി പറക്കാൻ 1600 കിലോമീറ്റർ അധികദൂരം താണ്ടേണ്ടിവന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 കൂടുതൽ ചെലവാക്കിയത്, ഏകദേശം 10,400 ഡോളറായിരിക്കും (100 കിലോമീറ്റർ പറക്കാൻ ഏകദേശം 650 ഡോളർ).

അയൽരാജ്യത്തിന്‍റെ ആകാശാതിർത്തിയിൽ കടക്കാതിരിക്കുന്നത്, ഇന്ത്യൻ വിമാനങ്ങൾക്കും ഇതേപോലെതന്നെ ചെലവുള്ള കാര്യമാണെന്ന കാര്യവും മറക്കേണ്ടതില്ല. ഇത്രയും "എക്സ്ട്രാ' പണം മുടക്കിയിട്ടും, ലാഹോറിൽനിന്ന് കൊളംബോയിലേക്കുപോയ പാക് വിമാനം അന്നാട്ടിലും ഇന്ത്യയിലുമുള്ള ചില മാധ്യമങ്ങളുടെയെങ്കിലും പഴികേൾക്കേണ്ടിവരികയും സംശയത്തിന് പാത്രമാവുകയും ചെയ്തു എന്നതു വേറെകാര്യം.

കറാച്ചിയിൽനിന്ന് അറബിക്കടലിനുമീതേ തെക്കോട്ടുള്ള പറക്കൽ മുംബൈ എഫ്ഐആർ എന്ന ഫ്ലൈറ്റ് ഇൻഫർമേഷൻ റീജണിനിലൂടെയായിരുന്നു എന്നതാണ് കാരണം. അതേപോലെതന്നെ ഇന്ത്യയുടെ തെക്കേ മുനമ്പ് അടുക്കുമ്പോൾ ചെന്നൈ എഫ്ഐആറിനുള്ളിലൂടെയും. ഈ എഫ്ഐആറുകളിലൂടെ പറക്കുമ്പോൾ ഇന്ത്യൻ എടിസിയുടെ മേൽനോട്ടത്തിലും വഴികാട്ടലിലുമാണ്, വിമാനങ്ങൾ തത്വത്തിൽ.

എടിസിയുമായി സംസാരിക്കേണ്ടിയും വരും. ഇത് പലർക്കും പ്രശ്നമായി തോന്നിയിരുന്നു. മാത്രമല്ല, ഫ്ളൈറ്റ്ട്രാക്കിംഗ് സൈറ്റുകളിൽ കാണാവുന്ന ഇന്ത്യൻ എഫ്ഐആർ അതിർത്തിവരകൾക്കുള്ളിലൂടെയാണ് പാക് വിമാനം പറന്നതെന്നതും അമ്പരപ്പായി.

എന്നാൽ, എഫ്ഐആർ എന്ന ഫ്ളൈറ്റ് ഇൻഫർമേഷൻ റീജൺ ഇന്ത്യയുടെ ആകാശാതിർത്തിയല്ല, എന്നതാണ് വാസ്തവം. വിമാനയാത്രാ നിയന്ത്രണത്തിന്‍റെ നൈരന്തര്യം ഉറപ്പാക്കാനുള്ള വെറും സാങ്കേതികമായ ഏർപ്പാടുമാത്രമാണ് അത്. ഓരോ രാജ്യത്തിനും അവകാശപ്പെട്ട ആകാശം, ആ രാജ്യത്തിന്‍റെ തീരത്തു നിന്ന്, 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) ദൂരംവരെ മാത്രമാണ്. 22.2 കിലോമീറ്ററിനപ്പുറം രാജ്യാന്തര ആകാശമാണ്.

Up