x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരിഞ്ഞുനോക്കരുത്, മടങ്ങുമ്പോൾ!

അജിത് ജി. നായർ
Published: January 25, 2026 02:22 AM IST | Updated: January 25, 2026 02:22 AM IST

രാജസ്ഥാനിലെ ദൗസ ജില്ലയില്‍, ആരവല്ലി മലനിരകളുടെ താഴ്‌വരയില്‍ലുള്ള മെഹന്ദിപ്പുര്‍ ബാലാജി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിചിത്രവും ശക്തവുമായ ആരാധനാലയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഹനുമാനെ ബാലാജി (ബാല ഹനുമാന്‍) ആയി ആരാധിക്കുന്ന ഈ ക്ഷേത്രം, ദുഷ്ടാത്മ ബാധകളും മാനസിക പീഡനങ്ങളും മാറാനുള്ള വിശ്വാസചികിത്സകള്‍ക്ക് ലോകപ്രശസ്തമാണ്.

ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശം ഒരു കൊടുംകാടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരോഹിതന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കാടിനുള്ളില്‍ മൂന്നു വിഗ്രഹങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും അത് കണ്ടെത്തി ആരാധിക്കണമെന്നുമായിരുന്നു സ്വപ്നത്തിലെ നിര്‍ദേശം. ഹനുമാന്‍ സ്വാമിയായിരുന്നു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പരക്കേയുള്ള വിശ്വാസം.

എന്തായാലും സ്വപ്നദര്‍ശനത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ അദ്ദേഹം കാടിനുള്ളില്‍ സ്വയംഭൂവായ മൂന്ന് ശിലകള്‍ കണ്ടെത്തുകയും ചെയ്തു. ബാലാജി, പ്രേതരാജ് സര്‍ക്കാര്‍ (പ്രേതങ്ങളുടെയും ദുരാന്മാതാക്കളുടെയും അധിപന്‍), ഭൈരവ് ബാബ (ശിവന്‍റെ അവതാരം) എന്നീ ദേവകളുടെ ബിംബങ്ങളായിരുന്നു അത്. പിന്നീട് ഇവിടെ ഒരു ചെറിയ ദേവാലയം പണിതുയര്‍ത്തുകയും, കാലക്രമേണ അത് ഇന്ന് കാണുന്ന വിശാലമായ ക്ഷേത്രസമുച്ചയമായി വളരുകയും ചെയ്തു.

മെഹന്ദിപ്പുര്‍ ബാലാജിയുടെ ആരാധനാരീതികള്‍ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമാണ്. ഇവിടെ എത്തുന്നവര്‍ ആദ്യം "അര്‍ജി’ സമര്‍പ്പിക്കുന്നു. ദോഷബാധ മാറാനായുള്ള പ്രത്യേക അപേക്ഷയെയാണ് അര്‍ജി എന്നു വിളിക്കുന്നത്.

പ്രത്യേകിച്ച് വ്യാഴം, ശനി ദിവസങ്ങളില്‍ ക്ഷേത്രപരിസരം അസാധാരണ കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കുന്നു. മന്ത്രോച്ചാരണങ്ങള്‍ക്കിടെ ചിലര്‍ ബോധം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുമ്പോള്‍ ചിലര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും അസ്വാഭാവിക പെരുമാറ്റങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഇത് ദുഷ്ടാത്മാക്കള്‍ പുറത്തുപോകുന്നതിന്‍റെ ലക്ഷണമെന്നാണ് പറയുന്നത്.

എന്നാല്‍ ശക്തമായ വിശ്വാസവും മാനസിക സമ്മര്‍ദവും ചേര്‍ന്നുണ്ടാകുന്ന പ്ലാസീബോസൈക്കോസോമാറ്റിക് പ്രതികരണങ്ങളാകാം ഇതെന്ന് ചില വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നിരുന്നാലും ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ആശ്വാസം തേടി ഇവിടെ എത്തുന്നവരുടെ ഒഴുക്കിന് കുറവില്ല.

ഈ ക്ഷേത്രത്തില്‍ പോകുന്നവര്‍ പാലിക്കേണ്ട ചില പ്രത്യേക നിയമങ്ങളുണ്ട്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു കാരണവശാലും തിരിഞ്ഞുനോക്കാന്‍ പാടില്ല എന്നതാണ് അതില്‍ ആദ്യത്തേത്. തിരിഞ്ഞുനോക്കിയാല്‍ ദുഷ്ടശക്തികള്‍ കൂടെവരുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന പ്രസാദമോ ഭക്ഷണമോ വെള്ളമോ ക്ഷേത്ര പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. അവ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നതാണ് നിഷ്ഠ. ഈ പ്രദേശം സന്ദര്‍ശിക്കുന്നതിന് കുറച്ചു ദിവസം മുമ്പുതന്നെ ഉള്ളി, വെളുത്തുള്ളി, മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിക്കണമെന്നും നിഷ്കര്‍ഷിച്ചിരിക്കുന്നു.

മെഹന്ദിപ്പുര്‍ ബാലാജി ക്ഷേത്രം വിശ്വാസത്തിന്‍റെയും സംശയങ്ങളുടെയും ഇടയില്‍ നിലകൊള്ളുന്ന ഒരു അപൂര്‍വ ആത്മീയ കേന്ദ്രമാണ്. ഇവിടെ സംഭവിക്കുന്ന അനുഭവങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും, ആശ്വാസം തേടിയെത്തുന്ന ആയിരങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.

ഭക്തര്‍ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണെങ്കില്‍ ശാസ്ത്ര നിരീക്ഷകര്‍ക്കിത് മനുഷ്യമനസിന്‍റെ ആഴങ്ങളിലേക്കുള്ള വാതായനം തുറക്കലാണ്.

Tags : Don't look back return rajasthan mehandipur balaji temple

Recent News

Up