Youth Special
കാറും ലോറിയുമൊക്കെ കളിപ്പാട്ടമായി കിട്ടുന്ന കുട്ടിക്കാലത്ത് യോഹയുടെ അമ്മ ടീമ അവന് സമ്മാനിച്ചത് ഹാന്‍ഡ് ബോളുകളായിരുന്നു. നന്നേ കുട്ടിയായിരിക്കുമ്പോള്‍ അവന് ആ പന്തുകള്‍ എറിഞ്ഞാണ് കളിച്ചു നടന്നത്.
മകന് പന്തുകള്‍ എറിയുന്നത് കാണുമ്പോള്‍ മുന്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമായ അമ്മ ടീമ മകനെ നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അമ്മയെ റോള്‍ മോഡലാക്കിയ ആ മകന് ഇന്ന് ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
കളിക്കളമില്ലെങ്കിലും...
എറണാകുളം കുമ്പളങ്ങി തോലാട്ട് വീട്ടില്‍ ജിബിന്‍-ടീമ ദമ്പതികളുടെ മകനാണ് യോഹ. യോഹയുടെ സ്വന്തം നാട്ടില്‍ ഒരു കളിസ്ഥലം പോലുമില്ല. പക്ഷേ കഠിനപ്രയത്നത്തില്‍ ഈ പത്താം ക്ലാസുകാരന് ഇക്കഴിഞ്ഞ പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ അഞ്ചു ഗോളിന്റെ പിന്‍ബലത്തില്‍ തിളക്കത്തിന്റെ കഥ പറയുകയാണ്.
2025 ജൂലൈ 7 മുതല്‍ 12 വരെ ഫ്രാന്‍സിലാണ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോള്‍ മല്‍സരം നടന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 65 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. 9 വയസിനും 19 വയസിനുമിടയിലുള്ളവര്‍ക്കുള്ള വിഭാഗത്തില്‍ അഞ്ചു മത്സരങ്ങളില്‍ യോഹ കളത്തിലിറങ്ങി.
ഇതില്‍ കെനിയയുമായുള്ള മത്സരത്തില്‍ അഞ്ചു ഗോളുകളും ഡെന്മാര്ക്കുമായുള്ള മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയതിനൊപ്പം കളിയില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രവുമായി. മത്സരത്തില്‍ ഡെന്മാര്ക്ക് ചാമ്പ്യന്മാരായി.
Youth Special
ഡോക്ടറാകുക എന്ന ബാല്യകാലസ്വപ്നം പൊലിഞ്ഞപ്പോഴും നിരാശപ്പെടാതെ പുതിയ വഴിവെട്ടിത്തുറന്ന കെ.എസ്. ഋതുപര്‍ണയെ തേടിയെത്തിയത് സ്വപ്നതുല്യമായ നേട്ടം.
ലോകപ്രശസ്തമായ അമേരിക്കയിലെ റോള്‍സ് റോയ്സ് കമ്പനിയിലെ ജെറ്റ് എന്‍ജിനുകളുടെ നിര്‍മാണയൂണിറ്റില്‍ 72.3 ലക്ഷം രൂപ വാര്ഷികശമ്പളത്തിലാണ് ഈ ഇരുപതുകാരി പഠനം പൂര്‍ത്തിയാകും മുമ്പേ നിയമനം നേടിയിരിക്കുന്നത്.
ഇന്ത്യയിലെതന്നെ ഒരു ബിരുദവിദ്യാര്ഥിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജുകളില്‍ ഒന്നാണ് ഋതുപര്‍ണയെ തേടിയെത്തിയിരിക്കുന്നത്.
മംഗളൂരു സഹ്യാദ്രി എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ് കോളജിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിംഗില്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും കര്‍ണാടക തീര്‍ഥഹള്ളി സ്വദേശിനിയുമായ ഋതുപര്‍ണ റോള്‍സ് റോയ്സില്‍ ജോലി ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണ്.
എല്‍കെജി മുതല്‍ പിയുസി (പ്രീയൂണിവേഴ്സിറ്റി കോഴ്സ്) വരെ മംഗളൂരു സെന്റ് ആഗ്നസ് കോളജിലായിരുന്നു പഠനം. ചെറുപ്പംതൊട്ടേയുള്ള ആഗ്രഹം ഡോക്ടറാകുകയായിരുന്നു.
നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെറിറ്റ് സീറ്റ് ലഭിക്കാനുള്ള സ്കോര്‍ ഉണ്ടായിരുന്നില്ല.പിന്നീട് സിവില്‍ സര്‍വീസ് പരീക്ഷയിലും ഒരു കൈനോക്കിയെങ്കിലും അവിടെ വിജയിക്കാനായില്ല.
ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം എന്‍ജിനിയറിംഗിനു ചേരാന്‍ തീരുമാനിച്ചു. സിഇടി കൗണ്‍സലിംഗില്‍ മെറിറ്റ് സീറ്റില്‍ സഹ്യാദ്രി കോളജില്‍ അഡ്മിഷന് ലഭിച്ചു.
എന്‍ജിനിയറിംഗ് ഡിഗ്രി ഒരു സര്‍ക്കാര്‍ ജോലി നേടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയായിരുന്നു പഠനത്തിനയയ്ക്കുമ്പോള് മാതാപിതാക്കള്ക്കെങ്കില് ഋതുപര്‍ണയുടെ സ്വപ്നങ്ങള്‍ അതിനും ഒരുപാട് മുകളിലായിരുന്നു.
റോബോട്ടിക്സിനെ ലാബുകളില്‍ മാത്രം ഒതുക്കാതെ മനുഷ്യന്റെ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പ്രോജക്ടുകളില്‍ പങ്കാളിയായി.
ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഇന്നവേഷന്‍ ആന്‍ഡ് ഇന്വെന്ഷന് എക്സ്പോയില്‍ കവുങ്ങില്‍ കയറി അടയ്ക്ക പറിക്കാനും മരുന്നു തളിക്കാനും കഴിയുന്ന റോബോര്‍ട്ടിനെ നിര്‍മിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ എക്സ്പോയില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. എന്‍ഐടി സൂറത്കല്‍ ഗവേഷണസംഘത്തോടൊപ്പം റോബോട്ടിക് ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം പങ്കാളിയായി.
ഖരമലിന്യസംസ്കരണത്തിനു സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ ഋതുപര്‍ണയുടെ കരിയറിനെ തന്നെ മാറ്റിമറിച്ചു.
അന്താരാഷ്ട്രതലത്തില്‍ പരിചയം നേടാനുള്ള അതിയായ ആഗ്രഹത്താല്‍ ഇന്റേണ്‍ഷിപ്പ് തേടി റോള്‍സ് റോയ്സിനെ സമീപിച്ചു. പക്ഷേ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു.
ഞങ്ങളുടെ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്ന് ചോദിച്ച കമ്പനി ഒരു മാസം സമയം തന്നാല്‍ പോലും തങ്ങള്‍ ഏല്‍പ്പിച്ച ജോലികളില്‍ ഒന്നു പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും മുഖത്തടിച്ചതുപോലെ പറഞ്ഞു.
എന്നാല്‍, തോറ്റുകൊടുക്കാന്‍ മനസില്ലാത്ത ഋതുപര്‍ണ തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം ചോദിച്ചു. കമ്പനി സമ്മതിക്കുകയും ഒരു മാസത്തെ സമയപരിധിയുള്ള ജോലി നല്‍കുകയും ചെയ്തു. നിരന്തരമായ ഗവേഷണത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും വെറും ഒരാഴ്ചയ്ക്കുള്ളില്‍ അതു പൂര്‍ത്തിയാക്കി.
അവളുടെ വേഗത്തിലും കൃത്യതയിലും അമ്പരന്ന റോള്‍സ് റോയ്സ് അവള്‍ക്ക് കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള എട്ടു മാസക്കാലം സങ്കീര്‍ണമായ അസൈന്മെന്റുകളും കഠിനമായ അഭിമുഖങ്ങളുടെയും ഒരു പരമ്പരയെയാണ് ഈ പെൺകുട്ടി നേരിടേണ്ടിവന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് റോള്‍സ് റോയ്സില്നിന്നും പ്രീ-പ്ലേസ്മെന്റ് ലഭിക്കുന്നത്. 39.6 ലക്ഷം രൂപയാണ് ആദ്യം വാര്‍ഷികശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോലി ലഭിച്ചിട്ടും വിശ്രമിക്കാന്‍ ഋതുപര്‍ണ തയാറായിരുന്നില്ല.
പകല്‍സമയം കോളജ് പഠനത്തിനായി മാറ്റിവച്ചപ്പോള്‍ രാത്രി റോള്‍സ് റോയ്സിന്റെ ജോലികള്‍ ചെയ്തു. ഋതുപര്‍ണയുടെ മികവ് ശരിക്കും ബോധ്യപ്പെട്ട കമ്പനി അധികൃതര്‍ ശമ്പളം 72.3 ലക്ഷമായി ഉയര്‍ത്തി.
ഏഴാം സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാനായി ടെക്സസിലേക്കു പറക്കും.
Youth Special
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും കഥകൾ മറ്റുള്ളവർക്കു പ്രചോദനമാകാറുമുണ്ട്.
ഉത്തർപ്രദേശ് മീററ്റിലെ പല്ലവപുരത്തുനിന്നുള്ള ശ്രുതി സിംഗിന്റെ ജീവിതവും അത്തരത്തിൽ ഒന്നാണ്. ഉത്തര്‍പ്രദേശ് റോഡ് വേയ്സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി. സിംഗിന്റെയും സുനിതയുടെയും മകളാണ് ശ്രുതി. തനി നാട്ടിൻപുറത്തുകാരി.
എയര്‍ഫോഴ്സിൽ പൈലറ്റാകുകയെന്ന മോഹം ചെറുപ്പത്തിലേ ശ്രുതിയുടെ മനസിൽ കയറി. വെറുതേ സ്വപ്നം കണ്ടിരിക്കാതെ മോഹം സാക്ഷാത്കരിക്കാൻ കഠിനാധ്വാനംതന്നെ നടത്തി. മുടങ്ങാത്ത പഠനത്തോടൊപ്പം പരിശീലനക്ലാസിലും പങ്കെടുത്തു. ആദ്യ രണ്ടുതവണ പ്രവേശനപ്പരീക്ഷ എഴുതിയപ്പോൾ പരാജയമായി.
എന്നാൽ, ഈ വര്‍ഷത്തെ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റില്‍ രണ്ടാം റാങ്ക് നേട്ടത്തോടെ ശ്രുതി സേനയിൽ അംഗമായി. അടുത്ത ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാഡമിയില്‍ ഈ മിടുക്കിക്കുട്ടി പരിശീലനം ആരംഭിക്കും.
യുദ്ധവിമാനം പറത്തുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ ശ്രുതി. എങ്ങനെ ഈ നേട്ടം കൈവരിച്ചുവെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ:
ദിവസവും കുത്തിയിരുന്നു പഠിക്കുന്ന ശീലക്കാരിയൊന്നുമല്ല. കൊച്ചുകൊച്ചു ലക്ഷ്യങ്ങള്‍ മുന്നിൽക്കണ്ടായിരുന്നു പഠനം. അത് എന്നെ ഈ നേട്ടത്തിലെത്തിച്ചു.
Youth Special
മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീട്ടിൽനിന്ന് അഗ്നിപർവതത്തിനു മുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ് ഈ യുവതി. ഒരു മാസത്തോളം അഗ്നിപർവതത്തിന് മുകളിൽ ഏകയായി ജീവിച്ച് ലോകറിക്കാർഡ് സൃഷ്ടിക്കുകയാണു ലക്ഷ്യം.
ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പിക്കോ ഡി ഒറിസാബയാണ് പെർല ടിജെറിന ഏകാന്തവാസത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 18,491 അടിയാണ് ഈ അഗ്നിപർവതത്തിന്റെ ഉയരം. 32 ദിവസം ഇതിനു മുകളിൽ പെർല കഴിയും.
റിക്കാർഡ് സ്ഥാപിക്കുന്നതിനൊപ്പം തന്റെ മനഃശക്തി പരീക്ഷിക്കാനും ഈ അവസരം വിനിയോഗിക്കുമെന്ന് ഇവർ പറയുന്നു. പർവതത്തിനു മുകളിൽ ഏകാന്തതയെ അതിജീവിക്കാൻ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കൂടാതെ ധ്യാനത്തിൽ ഏർപ്പെടാറുണ്ടെന്നും പെർല വ്യക്തമാക്കി.
Youth Special
റീല്‍സിന്റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്
പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കാന് ഈ ചെറുപ്രായത്തിനുള്ളില്‍ റിയയ്ക്ക് സാധിച്ചു.
പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു.
പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്.
വീടിന്റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന് വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു.
സ്കാന്ഡ് ഐസ്ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന് വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു.
360 ഡിഗ്രി അഡ്വര്റ്റൈസ്മെന്റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന് ആവശ്യമായ പ്രൊമോഷന് വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്ക്കൊപ്പമുണ്ട്.
സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്.
അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്. നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി
കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.
Youth Special
ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയിൽ, പ്രത്യേകിച്ച് യുവജനതക്കിടയിൽ, 'സൈലന്റ് ക്വിറ്റിംഗ്' എന്നൊരു പുതിയ പ്രവണത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. തൊഴിൽ ദാതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ മാറ്റം, ജോലി ഉപേക്ഷിക്കുന്നതിനേക്കാൾ ഉപരി, ജോലി ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സന്തുലിതാവസ്ഥയ്ക്ക് (work-life balance) മുൻഗണന നൽകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുമ്പോഴും, ശമ്പളമില്ലാത്ത അധിക ജോലികൾ, നിശ്ചിത സമയത്തിനപ്പുറമുള്ള അധിക ചുമതലകൾ, അല്ലെങ്കിൽ ഔദ്യോഗിക സമയത്തിന് പുറത്തുള്ള ആശയവിനിമയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണ് 'സൈലന്റ് ക്വിറ്റിംഗ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന് ശേഷം, യുവജനങ്ങളിൽ പലരും തങ്ങളുടെ മാനസികാരോഗ്യത്തിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. അമിതമായി ജോലി ചെയ്യുന്നത് തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിൻ്റെ ഫലമായി, ഉയർന്ന ശമ്പളത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി അമിതമായി അധ്വാനിക്കുന്നതിന് പകരം, നിശ്ചിത സമയത്തിനുള്ളിൽ മാത്രം ജോലി പൂർത്തിയാക്കാനും അവശേഷിക്കുന്ന സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്കായും വിനിയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.
ഈ മാറ്റം തൊഴിൽ ദാതാക്കളെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ജോലിഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. 'സൈലന്റ് ക്വിറ്റിംഗ്' എന്നത് കേവലം മടിയായി കാണാതെ, പുതിയ തലമുറയുടെ തൊഴിൽ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും പ്രതിഫലിക്കുന്ന ഒരു സാമൂഹിക മാറ്റമായാണ് പല വിദഗ്ദ്ധരും ഇതിനെ വിലയിരുത്തുന്നത്. സാങ്കേതികവിദ്യയിലും മറ്റ് ആധുനിക തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്ന യുവജനങ്ങൾക്കിടയിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്.
Youth Special
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട്, സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ (Entrepreneurial Skills) വളർത്തുന്നതിന് ഊന്നൽ നൽകുന്നു. പരമ്പരാഗത ജോലി സാധ്യതകൾക്കപ്പുറം സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദാതാക്കളാകാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ പുതിയ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം ബിസിനസ്സ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് പകരം, പ്രശ്നപരിഹാര ശേഷി, സർഗ്ഗാത്മകത, നേതൃത്വഗുണം, റിസ്കെടുക്കാനുള്ള ധൈര്യം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് ശ്രമിക്കുന്നത്.
വിവിധ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ ഈ സംരംഭകത്വ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആലോചനയുണ്ട്. പ്രോജക്റ്റ് അധിഷ്ഠിത പഠനം, വ്യവസായ സന്ദർശനങ്ങൾ, യുവ സംരംഭകരുമായി സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, അവയെ ഒരു ബിസിനസ്സ് മോഡലായി വികസിപ്പിക്കാനും പരിശീലനം ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ഇൻ്റർഫേസുകൾ വഴി സ്കൂളുകളിൽ ഇന്നൊവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) ആരംഭിക്കുന്നത് ഈ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നു.
"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സംരംഭകർ," ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.പി. വിജയൻ പറഞ്ഞു. "അവർക്ക് ചെറുപ്പത്തിൽ തന്നെ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ, നൂതന ആശയങ്ങളിലൂടെ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ അവർക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും."
കൂടാതെ, കോളേജ് തലങ്ങളിൽ സംരംഭകത്വ ഇൻകുബേഷൻ സെൻ്ററുകൾ ശക്തിപ്പെടുത്താനും, വിജയകരമായ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിൽ പിന്തുണ നൽകാനും പദ്ധതിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് ഈ നീക്കങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യുവജനങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാകും.
Youth Special
കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ സ്വീകരിച്ച 'വർക്ക് ഫ്രം ഹോം' (Work From Home) രീതി, പലർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, ഗുണകരമായി തോന്നിയെങ്കിലും, അതിന്റെ ദീർഘകാല ഫലങ്ങൾ മാനസികാരോഗ്യത്തിൽ ചില വെല്ലുവിളികൾ ഉയർത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോൾ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോയതാണ് പല യുവജനങ്ങൾക്കും മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ച ഒരു പ്രധാന ഘടകം. ജോലിയുടെ സമയം, സ്വകാര്യ സമയം എന്നിങ്ങനെ വേർതിരിക്കാനാകാതെ വന്നത് നിരന്തരമായ ഉത്കണ്ഠയ്ക്കും ക്ഷീണത്തിനും കാരണമായി.
എന്നാൽ, ഓഫീസുകളിലേക്കുള്ള മടങ്ങിവരവ് ഈ പ്രശ്നത്തിന് ഒരു പരിഹാരമാവുകയാണ്. ഓഫീസിലെ ചിട്ടയായ ദിനചര്യകൾ, കൃത്യമായ ജോലി സമയങ്ങൾ, ഇടവേളകൾ എന്നിവ ജോലിയെയും വ്യക്തിജീവിതത്തെയും വേർതിരിക്കാൻ സഹായിക്കുന്നു. ഇത് മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് (Work-Life Balance) വഴിയൊരുക്കുന്നു. രാവിലെ കൃത്യസമയത്ത് ഉണർന്ന് ഓഫീസിലേക്ക് തയ്യാറാകുന്നത് മുതൽ, നിശ്ചിത സമയത്ത് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നത് വരെ ഒരു പ്രത്യേക താളം ജീവിതത്തിൽ ഉണ്ടാക്കാൻ ഓഫീസ് സഹായിക്കുന്നു.
"ജോലിക്ക് വേണ്ടി ഒരു പ്രത്യേക സ്ഥലവും സമയവും വേർതിരിക്കുന്നത് മാനസികമായി വളരെ പ്രധാനമാണ്," പ്രമുഖ സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ ഡോ. രശ്മി പ്രകാശ് അഭിപ്രായപ്പെട്ടു. "വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, ജോലിയുടെ ചിന്തകൾ എപ്പോഴും നമ്മളെ പിന്തുടരും. എന്നാൽ, ഓഫീസിലേക്ക് പോകുമ്പോൾ, ഓഫീസിന്റെ പടിയിറങ്ങുന്നതോടെ ജോലി അവിടെ തീരുന്നു എന്നൊരു മാനസികമായ അതിര് വരയ്ക്കാൻ സാധിക്കും. ഇത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, സ്വന്തം ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്താനും, ഹോബികളിൽ ഏർപ്പെടാനും, സാമൂഹികമായി ഇടപെഴകാനും യുവജനങ്ങൾക്ക് അവസരം നൽകുന്നു."
പലപ്പോഴും വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാലും മെയിലുകളും മെസ്സേജുകളും നിരന്തരം വരുന്നത് പല യുവ പ്രൊഫഷണലുകൾക്കും മാനസികമായി പിരിമുറുക്കം ഉണ്ടാക്കിയിരുന്നു. 'എപ്പോഴും ഓൺ ആയിരിക്കണം' എന്ന ചിന്ത അവരിൽ വലിയ സമ്മർദ്ദം ചെലുത്തി. എന്നാൽ, ഓഫീസിലെത്തി ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാൽ സിസ്റ്റം ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങാം എന്ന ചിന്ത അവർക്ക് മാനസികമായ ആശ്വാസം നൽകുന്നു. ഇത് ജോലി സമയത്തിന് ശേഷവും 'ഓൺ' ആയിരിക്കുന്ന അവസ്ഥ ഒഴിവാക്കാനും, സ്വസ്ഥമായി വിശ്രമിക്കാനും മാനസികമായി റീചാർജ് ചെയ്യാനും അവസരം നൽകുന്നു.
കൂടാതെ, ഓഫീസിലെ ലഞ്ച് ബ്രേക്കുകളും, ചെറിയ ചായ കുടിക്കാനുള്ള ഇടവേളകളും, സഹപ്രവർത്തകരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരങ്ങളുമെല്ലാം മാനസികമായ ഒരു പുത്തനുണർവ് നൽകുന്നു. ഇത് കേവലം ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഒരു ഇടവേള നൽകുക മാത്രമല്ല, സാമൂഹിക ഇടപെടലുകളിലൂടെ മാനസികോല്ലാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേരുമ്പോൾ, ഓഫീസ് അന്തരീക്ഷം യുവജനങ്ങൾക്ക് മാനസികാരോഗ്യത്തിന് കൂടുതൽ ഉചിതമായ ഒരു സാഹചര്യം ഒരുക്കുന്നുവെന്ന് നിസ്സംശയം പറയാം.
Youth Special
കേരളത്തിലെ യുവതലമുറ കേവലം സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ എന്നതിലുപരി, നൂതന കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തിന് മുതൽക്കൂട്ടാകുകയാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രാദേശിക പ്രശ്\u200cനങ്ങൾക്ക് പരിഹാരം കാണുന്ന നിരവധി പ്രോജക്റ്റുകൾ വികസിപ്പിച്ച് ശ്രദ്ധ നേടുന്നു. കാർഷിക മേഖലയിലെ കീടരോഗങ്ങളെ കണ്ടെത്താനുള്ള AI അധിഷ്ഠിത ആപ്പുകൾ, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനുള്ള സ്മാർട്ട് സെൻസറുകൾ, ട്രാഫിക് നിയന്ത്രണത്തിനുള്ള AI അൽഗോരിതമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വികസിപ്പിച്ചവയാണ്.
ഈ യുവ കണ്ടുപിടുത്തക്കാർക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), വിവിധ ഇൻകുബേഷൻ സെന്ററുകൾ, സർവ്വകലാശാലകൾ എന്നിവ പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥികളെ ശാസ്ത്രീയ ഗവേഷണങ്ങളിലും സാങ്കേതിക വികസനത്തിലും താല്പര്യം വളർത്തുന്നതിന് ഇത് സഹായിക്കുന്നു. ഭാവിയിൽ കേരളത്തെ ഒരു നോളജ് ഇക്കോണമി ആക്കി മാറ്റുന്നതിൽ ഈ യുവ കണ്ടുപിടുത്തക്കാർക്ക് വലിയ പങ്കുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള യുവമനസ്സുകളുടെ കഴിവ് സംസ്ഥാനത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് കരുത്ത് പകരും.