Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiraputsavam

Alappuzha

തെരഞ്ഞെടുപ്പുകാലം കഴിഞ്ഞു; നഗരം ചിറപ്പുത്സവത്തിലേക്ക്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞു, ഇനി ചിറപ്പുത്സവത്തിലേക്ക് നഗരം. 16നാണ് ആലപ്പുഴക്കാരുടെ ചിറപ്പുത്സവത്തിന് കൊടിയേറുക. മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് 16ന് ആരംഭിക്കും. കഴിഞ്ഞതവണ ഇല്ലാതിരുന്ന അലങ്കാരഗോപുരം ഇത്തവണ ഉയരും. എവിജെ ജംഗ്ഷനില്‍ ഗോപുരത്തിന് കാല്‍നാട്ടി.

കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് കാല്‍നാട്ടു കര്‍മം നിര്‍വഹിച്ചത്. മുല്ലയ്ക്കല്‍ ക്ഷേത്രവും തെരുവും അലങ്കരിക്കാനുള്ള ജോലികള്‍ നടന്നുവരിയാണ്. 27 വരെയാണ് പ്രസിദ്ധമായ മുല്ലയ്ക്കല്‍ ചിറപ്പ് നടക്കുക. 19ന് കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടികയറുന്നതോടെ ചിറപ്പിന്‍റെ ആവേശം വാനോളമുയരും.

കിടങ്ങാംപറമ്പ് ഭൂവനേശ്വരി ക്ഷേത്രത്തിലും അലങ്കാര ഗോപുരത്തിന് കാല്‍നാട്ടി. ശ്രീനാരായണഗുരു പ്രതിമയ്ക്ക് സമീപം ഭീമ ആന്‍ഡ് ബ്രദര്‍ വകയായാണ് അലങ്കാര ഗോപുരം. വരും ദിവസങ്ങളില്‍ മുല്ലയ്ക്കല്‍ തെരുവു കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കും. വഴിയോരക്കച്ചവടക്കാരും എത്തിത്തുടങ്ങി.

16ന് മുമ്പ് നടപ്പാലം
തുറക്കും

മുല്ലയ്ക്കല്‍ ചിറപ്പിനു മുമ്പായി ഇരുകരകളായ മുല്ലയ്ക്കലിനെയും കിടങ്ങാംപറമ്പിനെയും ബന്ധിപ്പിക്കുന്ന താത്കാലിക നടപ്പാലം നിര്‍മിക്കും.

കോടതിപ്പാലം നിര്‍മാണത്തിന്‍റെ ഭാഗമായി മറുകരയിലേക്ക് പോകാന്‍ വഴി ഇല്ലാതായതോടെയാണ് താത്കാലിക പാലം നിര്‍മിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തത്. പാലമില്ലാത്തതിനാല്‍ ചിറപ്പ് കാലത്ത് കച്ചവടം കുറയുമെന്ന് കാണിച്ച് വ്യാപാരികള്‍ പലതവണ പ്രതിഷേധിച്ചിരുന്നു. ജില്ലാ കോടതിപ്പാലത്തിന്‍റെ നിര്‍മാണത്തെ ബാധിക്കാത്ത വിധം മൂന്നു മാസത്തേക്കായിരിക്കും താത്കാലിക നടപ്പാലം സജ്ജമാക്കുക.

Latest News

Up