ന്യൂഡൽഹി: ദുബായി എയർ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു. മൃതദേഹം ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ എത്തിച്ചു കുടുംബത്തിനു കൈമാറും.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബായിൽ നിന്നും കൊണ്ടുവന്നത്. ദുബായിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അടക്കമുള്ളവർ മൃതദേഹത്തിൽ ആദരം അർപ്പിച്ചു.
വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായി ദുഃഖം രേഖപ്പെടുത്തി. സമർപ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രഫഷണലുമായ നമാൻഷ് അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയാൽ രാഷ്ട്രത്തെ സേവിച്ചുവെന്നുംഅദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെ ടുമെന്നും പ്രസ്താവനയിൽ വ്യോമ സേന അറിയിച്ചു.