Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks Out

Kasaragod

കൊന്നക്കാട് റബർ തോട്ടത്തിൽ തീപിടിത്തം

കൊന്നക്കാട്: കൊന്നക്കാട് നെല്ലിമലയിലെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന റബർ തോട്ടത്തിൽ വ്യാപക തീപിടിത്തം. വനപാലകരുടെ സമയോചിതമായ ഇടപെടലിനെതുടർന്ന് വലിയ അപകടം ഒഴിവായി. കാപ്പിൽ ഫെലിക്സ്, സി.ജെ. മാത്യു, റോഷൻ ചെരുമ്പക്കുനേൽ എന്നിവരുടെയും മാനുവൽ എസ്റ്റേറ്റിന്‍റെയും റബർ തോട്ടത്തിലാണ് തീ പടർന്നത്.

കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്‌ഷനിലെ ഒട്ടേമാളം വനത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയാണ് ഈ സ്ഥലങ്ങൾ. തീപിടിത്തം ഉണ്ടായ സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായതിനാൽ തീയുടെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ഭീമനടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു തീ കെടുത്താനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്.

ഭീമനടി സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസർമാരായ യദുകൃഷ്‌ണൻ, ജിഷ്ണു കുഞ്ഞികൃഷ്ണൻ, നിതിൻ ചന്ദ്രൻ, നന്ദകുമാർ, സന്തോഷ്, പ്രദീപ് കുമാർ, സന്ദീപ്, അജീഷ്, ബിനു, രാജൻ, വിപിൻ ബാബു, മാധവൻ എന്നിവരും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു.

District News

കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്ലാസ്റ്റിക് സംഭരണശാലയിൽ അഗ്‌നിബാധ

കഞ്ചിക്കോട്: വ്യവസായ മേഖലയില്‍ വന്‍ അഗ്‌നിബാധ. പാറപ്പിരിവിലെ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്, റബര്‍ ഉത്പന്ന മാലിന്യങ്ങള്‍ ശേഖരിച്ച പറമ്പിലായിരുന്നു തീപിടുത്തം. തീ ആളിക്കത്താന്‍ തുടങ്ങിയതോടെ സമീപത്തെ കമ്പനികളിലും തീ പടരുമെന്ന ആശങ്കയുമുയര്‍ന്നു.

എന്നാല്‍ പാലക്കാട്, കഞ്ചിക്കോട് മേഖലകളില്‍ നിന്നെത്തിയ അഗ്‌നിശമനസേന നാലു മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ വര്‍ഷവും പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയില്‍ തീപിടുത്തമുണ്ടായിരുന്നു.

ഈ പ്ലാസ്റ്റിക് സംഭരണശാലയില്‍ ചെരുപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ് സൂക്ഷിക്കുന്നത്. തീപിടുത്തം പതിവാകുമ്പോഴും യാതൊരു സുരക്ഷ നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് സംഭരണശാലക്കു സമീപം നിരവധി വ്യവസായശാലകളാണ് സ്ഥിതി ചെയ്യുന്നത്.

തീ ആളിപ്പടര്‍ന്നാല്‍ വന്‍ദുരന്തത്തിനിടയാക്കും. പലപ്പോഴും തീപിടുത്തം വന്‍ അപകടസാധ്യതക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.

District News

കുടിവെള്ള ടാങ്കിന് സമീപം തീപിടിത്തം

ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടിവെള്ള ടാങ്കിനു സമീപം കൂട്ടിയിട്ടിരുന്ന ഫൈബര്‍ പൈപ്പിന് തീപിടിച്ചു. മണിക്കൂറുകളുടെ ശ്രമത്തിനുശേഷം അഗ്‌നിശമനസേന തീ അണച്ചു. ഇന്നലെ നാലിന് തീ ആളിക്കത്തുന്നത് നാട്ടുകാരാണ് കണ്ടത്. ഉടന്‍ ഹരിപ്പാട് ഫയര്‍‌സ്റ്റേഷനില്‍നിന്നും രണ്ടു യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് കായംകുളം, മാവേലിക്കര ഭാഗത്തുനിന്നും രണ്ട് യൂണിറ്റ് കുടി എത്തിയാണ് തീ അണച്ചത്.

പ്‌ളാസ്റ്റിക്കും-ഫൈബറും അടങ്ങിയ മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച പൈപ്പായതിനാല്‍ തീയുടെ പുകയും ശക്തിയും സമീപത്ത് വ്യാപിച്ചു. കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ഗെയ്റ്റ് പൂട്ടി ഇട്ടിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സിന് പെട്ടെന്ന് അകത്തുകടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. പിന്നീട് പൂട്ട് തല്ലിത്തുറന്നാണ് പദ്ധതി പ്രദേശത്ത് കടന്നത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി 200 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.

Latest News

Up