അനന്തമായ സാധ്യതകളുടെയും മാനുഷിക പുരോഗതിയുടെയും ആസ്ഥാനമായാണ് കാലിഫോർണിയയിലെ സിലിക്കൺ വാലി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിളും ആപ്പിളും മെറ്റയും ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ ഉദയം അവിടെയായിരുന്നു.
എന്നാൽ, ആധുനിക ലോകത്തിന്റെ വിധി നിർണയിക്കുന്ന ഈ വിപ്ലവകാരികളുടെ ധാർമികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായ "എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവന്നതോടെ, സാങ്കേതിക വിദ്യയുടെ പിന്നിലെ അധികാര കേന്ദ്രങ്ങളിൽ പടർന്നുകിടക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് തെളിയുന്നത്.
കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ എന്ന നിഗൂഢ വ്യക്തിത്വം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരെയും ബുദ്ധിജീവികളെയും തന്റെ സ്വാധീനവലയത്തിലാക്കിയതെന്നത് വെറും ഗോസിപ്പുകൾക്കപ്പുറം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകളിൽ സിലിക്കൺ വാലിയിലെ അതികായന്മാരുടെ പേരുകൾ ആവർത്തിച്ചു വരുന്നു എന്നത് സാങ്കേതിക ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്.