കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളം മേഖല തെരുവുനായ്ക്കൾ കൈയടക്കി. ഏറെ ഭയപ്പാടോടെയാണ് ജനങ്ങൾ നിരത്തിലൂടെ സഞ്ചരിക്കുന്നത്. കായംകുളം പട്ടണത്തിലും പരിസര പ്രദേശങ്ങളായ കരീലക്കുളങ്ങര, പത്തിയൂർ, കുറ്റിത്തെരുവ്, എരുവ, കൊറ്റുകുളങ്ങര, ഐക്യ ജംഗ്ഷൻ, ചക്കാലമുക്ക്, കോയിക്കപ്പടി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മെയിൻ റോഡുകളിലും ഇടവഴികളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. കൂടാതെ വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
കായംകുളത്ത് കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ ആറുവയസുകാരൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
മേടമുക്ക് ജംഗ്ഷനിലും വിക്ടോബ ക്ഷേത്ര ത്തിനു സമീപവും റോഡിലൂടെ നടന്നുപോയവർക്കും വീടിനു മുന്നിൽനിന്നവർക്കും നേരെയാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്.
മാർക്കറ്റിലേക്കു പോയവരും പ്രദേശത്തെ കടകളിലെ ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കായംകുളം സ്വദേശികളായ നസീർ, സരള, ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സൈജു, ആറു വയസുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റ മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.
തുടർച്ചയായി നടക്കുന്ന തെരുവുനായ ആക്രമണങ്ങൾ പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ