സിംല: ഹിമാചല്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ പാക്കിസ്ഥാന് പതാക പതിച്ച ബലൂണുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹിമാചല്‍ പോലീസ്.
ബലൂണുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വ്യോമസേനയുമായും പഞ്ചാബ്, രാജസ്ഥാന് പോലീസുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ബലൂണുകള്‍ക്കുള്ളില്‍ ഗാഡ്ജെറ്റുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, ട്രാക്കറുകള്‍, വസ്തുക്കള്‍ പോലുള്ള സംശയാസ്പദമായ ഉപകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോസ്ഥർ വ്യക്തമാക്കി.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ബലൂണുകള്‍ എവിടെനിന്നാണ് എത്തിയതെന്ന് കാര്യത്തില്‍ പോലീസ് പ്രാദേശിക വില്പനക്കാരില്നിന്ന് വിവരം ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹാമിര്‍പൂര്‍, കാംഗ്ര ജില്ലകളില്‍നിന്നും സമാനമായ ബലൂണുകള്‍ കണ്ടെത്തിയിരുന്നു.