കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പോലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം തുടങ്ങൂവെന്ന് ഡയറക്ടർമാർ അറിയിച്ചു.
വ്യാഴാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി കൊടുത്തത്. പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ അക്രമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.
അതേസമയം ഫാക്ടറിക്കെതിരായ സമരം ഇന്ന് വൈകുന്നേരം അഞ്ചിന് പുനരാരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.