ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പ്രതിരോധത്തിൽ. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 489ന് മറുപടി പറഞ്ഞ ഇന്ത്യ 201 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ 288 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി.
ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെന്ന നിലയിലാണ്. അവർക്കിപ്പോൾ 314 റൺസ് ലീഡായി. റയാൻ റിക്കെൽട്ടൺ (13), ഏയ്ഡൻ മാർക്രം (12) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (48), കുല്‍ദീപ് യാദവ് (19) എന്നിവര്‍ നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ തുണച്ചത്.