ന്യൂഡല്‍ഹി: ഇന്ത്യ- അറബ് വ്യാപാരം 215 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്‍ഡോ- അറബ് കൗണ്‍സില്‍ കോ ചെയറും ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ്.
ന്യൂഡല്‍ഹിയില്‍ നടന്ന അറബ് ലീഗിലെ 22 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലീഗും ഇന്ത്യയും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യ സുരക്ഷ, പുനരുപയോഗ ഊര്‍ജം, ഡാറ്റ സംരക്ഷണം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതിലും ധാരണയായി.