പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിൽ പരിഹാരക്രിയകൾക്ക് ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചിന് വിളിച്ചുചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും.
അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വി.എൻ. വാസവന് സദ്യ വിളമ്പിയത് വിവാദമായത്. തുടർന്ന് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം വേണമെന്നും ക്ഷേത്രോപദേശ സമിതിക്കും ദേവസ്വം ജീവനക്കാർക്കും പള്ളിയോട സേവാ സംഘപ്രതിനിധികൾക്കും ക്ഷേത്രം തന്ത്രി നിർദേശം നൽകുകയായിരുന്നു.
അഷ്ടമിരോഹിണി സദ്യ ദിനത്തിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുന്നത്.