ന്യൂഡൽഹി: രാഷ്ട്രീയ കണ്‍സൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐപാക്ക്) യുടെ ഓഫീസിലെ റെയ്ഡ് തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പശ്ചിമബംഗാൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇഡി സമർപ്പിച്ച ഹർജി ഫെബ്രുവരി പത്തിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാനസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തോടു പ്രതികരിക്കാൻ സമയം വേണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
വിഷയം സംബന്ധിച്ച സംസ്ഥാനസർക്കാരിന്റെ പ്രതികരണം ഇന്നലെയാണു ലഭിച്ചതെന്നും അതു പരിശോധിച്ച് വിയോജിപ്പ് ഫയൽ ചെയ്യാൻ സമയം വേണമെന്നുമാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്.