Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy River

Thrissur

ചാലക്കുടിപ്പുഴയിലേക്കു കൂടുതൽ ജലം തുറന്നുവിടണം

ചാലക്കുടി: കൂടുതൽ വെള്ളം ചാലക്കുടിപ്പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ കത്തുനല്കി.

പുഴത്തടത്തിലെ ജലസേചനം, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾക്ക് അനുസൃതമായി പെരിങ്ങൽകുത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തുന്നതിനും വൈദ്യുതി ഉത്പാദനത്തിന് പുറമേ കൂടുതൽ വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതിനും നടപടി സ്വീകരിക്കണമെന്നാണാവശ്യം.

കഴിഞ്ഞ രണ്ടാഴ്ചയായി ചാലക്കുടി പുഴയിലെ നീരൊഴുക്ക് വളരെ കുറവായതിനാൽ ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീമിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയാണെന്നും ജലസേചനത്തിന് ആവശ്യമായതിന്‍റെ 25 ശതമാനം ജലം മാത്രമാണ് ലഭ്യമാകുന്നതെന്നും കത്തിൽ സൂചിപ്പിച്ചു.

ആവശ്യമായ നീരൊഴുക്ക് ലഭ്യമാകാതിരുന്നാൽ ചാലക്കുടി പുഴയെ ആശ്രയിക്കുന്നയിടങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമവും കൃഷിനാശവും ഉണ്ടായേക്കാമെന്ന കടുത്ത ആശങ്കയും മന്ത്രിയെ അറിയിച്ചതായി എംഎൽഎ കൂട്ടിച്ചേർത്തു.

Latest News

Up