ലാഗോസ്: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 22 ഇന്ത്യക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചെടുത്തതായി നൈജീരിയ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് ഫെമി ബബഫെമി വ്യക്തമാക്കി. നവംബറിൽ കൊക്കൈനുമായി പിടിയിലായ ഫിലിപ്പീൻ നാവികരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നതിൽ നൈജീരിയ കുപ്രസിദ്ധമാണ്.