മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി-നിസാംപുർ കോർപറേഷനിൽ കോൺഗ്രസ് പിന്തുണയോടെ ബിജെപി വിമതൻ മേയറായി. നാരായൺ ചൗധരിയാണു മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ചൗധരിക്ക് 48 വോട്ട് കിട്ടി. ശിവസേനയിലെ (ഷിൻഡെ) വിലാസ് പാട്ടീൽ 25 ബിജെപിയിലെ സ്നേഹ പാട്ടീൽ 16 വോട്ടും ലഭിച്ചു. 90 അംഗ നഗരസഭയിൽ 30 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 22 കൗൺസിലർമാരുണ്ട്.
ഇവരിൽ ആറു പേരാണ് പ്രത്യേക ബ്ലോക്ക് രൂപവത്കരിച്ചത്. ശിവസേന (ഷിൻഡെ), എൻസിപി (എസ്പി) പാർട്ടികൾക്ക് 12 വീതം കൗൺസിലർമാരുണ്ട്. വിമത കൗൺസിലർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാൻ മുന്നറിയിപ്പ് നൽകി.