Kerala
തിരുവനന്തപുരം: പീഡനക്കേസിൽ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്.
ആദ്യ സംഘത്തിൽനിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. രാഹുൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്.
Kerala
തളിപ്പറമ്പ് (കണ്ണൂർ): സിബിഐ ചമഞ്ഞ് മൂന്നു കോടി 15.5 ലക്ഷം തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം ഉത്തർപ്രദേശിൽനിന്നു പിടികൂടി. സിബിഐ ചമഞ്ഞ് കണ്ണൂർ മൊറാഴ സ്വദേശി റിട്ട. ഉദ്യോഗസ്ഥന്റെ മൂന്നു കോടി 15.5 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
സംഘത്തിലെ പ്രധാന പ്രതി ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാലിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. എസ്.ഐ. മനോജ് കാനായി, എഎസ്ഐ എസ്.ജി. സതീശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സിബിഐയിൽനിന്നാണു വിളിക്കുന്നതെന്നു വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗവനിൽ (74) നിന്ന് പ്രതികൾ പണം തട്ടിയെടുത്തത്. 2024 സെപ്റ്റംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിനും ഇടയിലായിരുന്നു സംഭവം.
സിബിഐയിൽനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കാനായി അക്കൗണ്ടുകൾ വഴി പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിക്കുകയുമായിരുന്നു.
പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിനു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച്സംഘം സാഹസികമായാണു പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പ്രതികളാണ് ഉള്ളത്.
കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Kerala
കൊല്ലം: ഷാർജയിൽവച്ച് ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവ് സതീശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. കൊല്ലം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി സതീശിന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജൂലൈ 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടേത് കൊലപാതകമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. എന്നാൽ കൊലപാതകത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഭർത്താവ് സതീശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
തുടർന്ന് നടന്ന വിശദ വാദത്തിന് ഒടുവിലാണ് കേസിൽ സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയത്.