Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion Continues

Idukki

പഞ്ചായത്ത് പ്രസിഡന്‍റ് ചർച്ച തുടരുന്നു

ചെറുതോണി: പഞ്ചായത്തുകളിൽ പ്രസിഡന്‍റുമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ രാത്രിയും തുടരുകയാണ്. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ സമവായത്തിലാക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. ചില സ്ഥലത്ത് കേരള കോൺഗ്രസുമായും തർക്കങ്ങളുണ്ട്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന മൂന്നു പഞ്ചായത്തുകളിൽ മാത്രമാണ് തീരുമാനമായത്. കഞ്ഞിക്കുഴിയിൽ കോമളം മോഹൻദാസ് പ്രസിഡന്‍റാകും. പാർട്ടി തീരുമാനമനുസരിച്ച് ആദ്യത്തെ മൂന്നുവർഷമാണ് കോമളം മോഹൻദാസിന് പ്രസിഡന്‍റ് സ്ഥാനം. ബാക്കി രണ്ടു വർഷം രാജേശ്വേരി രാജൻ പ്രസിഡന്‍റാകും.

മരിയാപുരത്ത് വനിതയാണു പ്രസിഡന്‍റ്. ഡബിൾകട്ടിംഗ് വാർഡിൽനിന്നുള്ള കോൺഗ്രസിലെ ജിപ്സി കാരിക്കൂട്ടത്തിൽ ആദ്യത്തെ രണ്ടു വർഷം പ്രസിഡന്‍റാകും. തുടർന്ന് മൂന്നുവർഷം കേരള കോൺഗ്രസിനു പ്രസിഡന്‍റ് സ്ഥാനം നൽകും.
കാമാക്ഷിയിൽ രണ്ടു പേർ അവകാശവാദമുന്നയിച്ചതോടെ തീരുമാനമായിട്ടില്ല. വാഴത്തോപ്പിൽ മൂന്നു പേർ പ്രസിഡന്‍റാകും.

ആദ്യ രണ്ടു വർഷം ആൻസി തോമസും പിന്നീടുള്ള രണ്ടു വർഷം ടിന്‍റു സുഭാഷും അവസാന ഒരു വർഷം റിൻസി സിബിയും. വാത്തിക്കുടി പഞ്ചായത്തിൽ നാലു പേർ അവകാശവാദമുന്നയിച്ചതോടെ ഇവിടെ അന്തിമ തീരുമാനമായിട്ടില്ല.

രാജീവ് ഭാസ്‌കരന്‍ ഇളംദേശം ബ്ലോക്കില്‍ പ്രസിഡന്‍റാകും

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ രാജീവ് ഭാസ്‌കരന്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാകും. ഇവിടെ പ്രസിഡന്‍റ് സ്ഥാനം എസ്‌സി സംവരണമാണ്. കോടിക്കുളം ഡിവിഷനില്‍നിന്നുമാണ് രാജീവ് ഭാസ്‌കരന്‍ വിജയിച്ചത്.

നേരത്തേ ഇദ്ദേഹം ബ്ലോക്ക് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗൗരി സുകുമാരനാകും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. 14 ഡിവിഷനുകളില്‍ 13 സീറ്റുകളും യുഡിഎഫിനാണ്. കുടയത്തൂര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍ ഡിവിഷന്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.

കരിമണ്ണൂരിനെ നയിക്കാന്‍
ജിന്‍സ് ജോണ്‍

കരിമണ്ണൂര്‍: പഞ്ചായത്തിന്‍റെ ഭരണസാരഥ്യം ഇത്തവണ ജിന്‍സ് ജോണിന്‍റെ കരങ്ങളില്‍. കേരള കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹം നെയ്യശേരി ഒന്നാം വാര്‍ഡില്‍നിന്നാണ് വിജയിച്ചത്. എംസിഎ ബിരുദദാരിയാണ്. തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്.

ഭാര്യ ലിജ ഇന്‍ഫോസിസ് ജീവനക്കാരിയാണ്. എട്ടാം വാര്‍ഡായ പള്ളിക്കാമുറിയില്‍നിന്നു വിജയിച്ച കോണ്‍ഗ്രസിലെ റീന സോജനാകും വൈസ് പ്രസിഡന്‍റ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിജയിക്കുന്നതും.

Latest News

Up