National
ലക്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ യുവതി തല്ലിക്കൊന്നു. ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം.
രംഗ്പുർ ഗ്രാമവാസിയായ രജനി കുമാരി(21)യാണ് കൊല്ലപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് രജനി കുമാരിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് സച്ചിൻ എന്ന യുവാവുമായി രജനി കുമാരിയുടെ വിവാഹം നടന്നത്. രജനിയുടെ ഭർത്താവ്, സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് പറഞ്ഞു.
എന്നാൽ പണം നൽകാത്തതിനെ തുടർന്ന് പ്രതികൾ വെള്ളിയാഴ്ച യുവതിയെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ രജനി മരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രജനിയുടെ അമ്മ സുനിതാ ദേവി ശനിയാഴ്ച ഒഞ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രജനിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് പറഞ്ഞു.
District News
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് കുണ്ടറയിലെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമാണ് മരണകാരണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. സംഭവത്തിൽ കുണ്ടറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബായിൽ സംസ്കരിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.