Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EggWalaSoda

Video

രുചിയല്ല, ലക്ഷ്യം വെറും 'വ്യൂസ്'; മുട്ടയും സോഡയും ചേർത്തൊരു 'എഗ് വാല സോഡ'

സോഷ്യൽ മീഡിയയിലെ വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. കേൾക്കുമ്പോൾ തന്നെ അമ്പരപ്പും അല്പം അറപ്പും തോന്നുന്ന 'എഗ് വാല സോഡ' എന്ന പാനീയമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ചർച്ചാവിഷയം.

രണ്ട് പച്ചമുട്ടകൾ, ഐസ് കട്ടകൾ, പാൽ, സോഫ്റ്റ്‌ ഡ്രിങ്ക്, സോഡ എന്നിവയുടെ അസ്വാഭാവികമായ ചേരുവകൾ ചേർത്താണ് ഒരു തെരുവ് കച്ചവടക്കാരൻ ഈ പാനീയം തയ്യാറാക്കുന്നത്.

സാധാരണഗതിയിൽ ഒരുമിച്ച് ഉപയോഗിക്കാൻ പോലും ചിന്തിക്കാത്ത ഇത്തരം സാധനങ്ങൾ കലർത്തി ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത് കണ്ട പ്രേക്ഷകർ ഇതിനെ ഒരു ഭക്ഷണ പരീക്ഷണമായല്ല, മറിച്ച് ഭക്ഷണത്തോടുള്ള ക്രൂരതയായാണ് കാണുന്നത്.

'ദ ഫുഡി ധാബ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. എന്നാൽ വീഡിയോ വൈറലായതിനൊപ്പം തന്നെ രൂക്ഷമായ വിമർശനങ്ങളും ഇതിന് നേരെ ഉയരുന്നുണ്ട്.

വെറും കാഴ്ചക്കാരെ കൂട്ടാനും ശ്രദ്ധ നേടാനുമായി പടച്ചുവിടുന്ന ഇത്തരം വിഭവങ്ങൾ ഭക്ഷണത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവികാരം.

പലരും ഇതിനെ 'റേഞ്ച് ബെയ്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്, അതായത് ആളുകളെ പ്രകോപിപ്പിച്ച് കമന്‍റുകളും വ്യൂസും നേടാനുള്ള ഒരു തന്ത്രം മാത്രമാണിതെന്ന് സാരം. ഇതിനോടുള്ള പ്രതികരണങ്ങളിൽ ചില മുൻ റെസ്റ്റോറന്‍റ് ഉടമകൾ പങ്കുവെച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

തങ്ങളുടെ പേജുകൾക്ക് ജനപ്രീതി കിട്ടാൻ വേണ്ടി വ്ലോഗർമാർ കടക്കാരെ നിർബന്ധിച്ച് ഇത്തരം വിചിത്ര വിഭവങ്ങൾ ഉണ്ടാക്കിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.

ഒരാൾ തന്‍റെ അനുഭവത്തിൽ പറഞ്ഞത്, തന്‍റെ കഫേയിൽ വന്ന ഒരു ബ്ലോഗർ 'ച്യവനപ്രാശം ഷേക്ക്' ഉണ്ടാക്കാൻ നിർബന്ധിക്കുകയും അത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐറ്റമാണെന്ന് നുണ പറയാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ്.

ഇത്തരം പ്രവണതകൾ യഥാർഥ ഭക്ഷണശാലകളുടെ നിലവാരത്തെ തകർക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും എവിടെയാണെന്നും ഇത്തരം പരീക്ഷണങ്ങൾക്കെതിരെ നടപടി വേണമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

സത്യത്തിൽ രുചിയേക്കാൾ ഉപരിയായി വിചിത്രമായത് എന്തെങ്കിലും കാട്ടി പ്രശസ്തി നേടാനുള്ള ഓട്ടത്തിനിടയിൽ ആരോഗ്യവും ഭക്ഷണത്തിന്‍റെ അന്തസും വിസ്മരിക്കപ്പെടുകയാണ്.

Latest News

Up