Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections:

തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്‌ട്രീയ സമീപനം സ്വീകരിക്കും: കെആര്‍എല്‍സിസി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്‌ട്രീയ സമീപനം സ്വീകരിക്കുമെന്ന് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).

പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമാണ് പ്രഖ്യാപിത രാഷ്‌ട്രീയ നയം. എങ്കിലും കേരളത്തിലെ സര്‍ക്കാരിന്‍റെയും പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം നിരന്തരം മുന്നോട്ടു വച്ചിട്ടുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഉചിതമായ രാഷ്‌ട്രീയ സമീപനം തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്ന് കെആര്‍എല്‍സിസിയുടെ 46-ാം ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രസ്താവന വ്യക്തമാക്കി.


കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ജനസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും സര്‍ക്കാരിന്‍റെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ നിരന്തരം അവതരിപ്പിച്ചിട്ടുള്ളതാണ്. ലത്തീന്‍ കത്തോലിക്കര്‍, ദളിത്‌ ക്രൈസ്തവര്‍, ആംഗ്ലോ ഇന്ത്യന്‍സ് എന്നീ പ്രധാന സമുദായങ്ങള്‍ ഒന്നുചേരുന്നതാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം.

കേരളത്തിന്‍റെ നവോത്ഥാനത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും അനന്യമായ സംഭാവനകള്‍ നല്കാന്‍ ലത്തീന്‍ സമൂഹത്തിനു സാധിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളിലും നേതൃത്വത്തിലും അധികാരസ്ഥാനങ്ങളിലും അര്‍ഹമായ പങ്കാളിത്തവും പ്രാതിനിധ്യവും ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു യഥാര്‍ഥ്യവുമാണ്. ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ 1947 എന്ന വര്‍ഷം ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ച് അപ്രസക്തമായതിനാല്‍ ഈ പ്രത്യേക വര്‍ഷം ഒഴിവാക്കി സ്പഷ്ടീകരണം നടത്തണം.

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പലതും നടപ്പാക്കിക്കഴിഞ്ഞെന്ന സര്‍ക്കാരിന്‍റെ അവകാശവാദത്തെ നിരാകരിക്കുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എന്ന തരത്തില്‍ നടപ്പാക്കുന്ന പദ്ധതികളെ സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് ഭരണത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്താന്‍ കേരളത്തിലെ എല്ലാ രാഷ്‌ട്രീയകക്ഷികളും തയാറാകണം.

തീരദേശ ഹൈവേയുടെ വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിച്ച് തീരദേശ ജനതയുടെ ആശങ്കകള്‍ പരിഹരിക്കണം. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സമുദായ പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ അസംബ്ലി ഉത്കണ്ഠ രേഖപ്പെടുത്തി. തോട്ടം മേഖലകളിലെയും മലയോര മേഖലകളിലെയും ആശങ്കകള്‍ പരിഹരിക്കണം. മുനമ്പം പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

ഭിന്നശേഷി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്ന് എന്‍എസ്എസിന് ലഭിച്ചിട്ടുള്ള അനുകൂലവിധി മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണം. ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം നാലു ശതമാനമായി വര്‍ധിപ്പിക്കണമെന്നും കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.

രണ്ടു ദിവസമായി എറണാകുളം ആശീര്‍ ഭവനില്‍ ചേര്‍ന്ന സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങില്‍ കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. രൂപതാതല രാഷ്‌ട്രീയകാര്യ സമിതി റിപ്പോര്‍ട്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനവും നടത്തി.

കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ് ജനറല്‍ അസംബ്ലി പ്രസ്താവന അവതരിപ്പിച്ചു. സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സമാപന സമ്മേളനത്തില്‍ സ്വീകരണം നല്‍കി.

Latest News

Up