Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmotionalValue

Video

മകളുടെ ആദ്യ പുരസ്കാരം: സോഷ്യൽ മീഡിയയിൽ തരംഗമായി ഒരച്ഛന്‍റെ കുറിപ്പും മറുപടികളും

മകളുടെ കരിയറിലെ ആദ്യത്തെ നേട്ടം അച്ഛന്‍റെ കൈകളിൽ ചെക്ക് രൂപത്തിൽ എത്തുമ്പോൾ അതിന് കേവലം പണത്തിന്‍റെ മൂല്യം മാത്രമല്ല ഉള്ളത്.

സിദ്ധാർഥ് ഭീമണി എന്ന പിതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

2025-26 അധ്യയന വർഷത്തെ ഒരു കഥാ-പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മകൾക്ക് സമ്മാനമായി ലഭിച്ച 1500 രൂപയുടെ ചെക്കിനെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.

ഇതിന്‍റെ കാലാവധി തീരാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ, ഇത് ബാങ്കിൽ നിക്ഷേപിച്ച് പണമാക്കണോ അതോ ജീവിതകാലം മുഴുവൻ ഒരു നിധിയായി ഫ്രെയിം ചെയ്ത് സൂക്ഷിക്കണോ എന്ന അദ്ദേഹത്തിന്‍റെ സ്നേഹപൂർവ്വമായ സംശയം വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്.

ഈ പോസ്റ്റ് വൈറലായതോടെ വൈകാരികവും പ്രായോഗികവുമായ നിരവധി നിർദ്ദേശങ്ങളാണ് ആളുകൾ പങ്കുവെച്ചത്.

പണം ബാങ്കിൽ നിക്ഷേപിച്ച് അതിന്‍റെ വളർച്ച മകളെ കാണിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ചെക്കിന്‍റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിച്ച ശേഷം ഒറിജിനൽ ബാങ്കിൽ നൽകുന്നതാണ് ബുദ്ധിയെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

ബാങ്ക് മാനേജരോട് സംസാരിച്ച് ഒരു സ്പെസിമെൻ കോപ്പി വാങ്ങി സൂക്ഷിക്കാമെന്ന കൗതുകകരമായ നിർദ്ദേശവും ഇതിനിടയിൽ ഉയർന്നു വന്നു.

തന്‍റെ മകന്‍റെ ആദ്യ സമ്മാനത്തുക മാറ്റാതെ വെച്ചതിലൂടെ അത് പാഴായിപ്പോയതിലുള്ള ഖേദം പങ്കുവെച്ച ഒരച്ഛൻ, ഇത്തരം ഓർമ്മകൾ ഡിജിറ്റലായി സൂക്ഷിക്കാനും യഥാർഥ പണം കുട്ടിയുടെ ഭാവിയിലേക്ക് മാറ്റിവെക്കാനും ഉപദേശിച്ചു.

ഇത്തരത്തിൽ മക്കളുടെ ചെറിയ നേട്ടങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തുന്ന മാതാപിതാക്കളുടെ മറ്റൊരു ഉദാഹരണവും ഇതേ സമയം തന്നെ ഇന്‍റർനെറ്റിൽ തരംഗമായി.

റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ മകളുടെ നൃത്തം ഒരു ചെറിയ കീപാഡ് ഫോണിൽ അതീവ ശ്രദ്ധയോടെ പകർത്തുന്ന ഒരച്ഛന്‍റെ ദൃശ്യമായിരുന്നു അത്.

ചുറ്റുമുള്ളവർ വിലകൂടിയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ, തന്‍റെ കൈയിലുള്ള പരിമിതമായ സൗകര്യങ്ങൾ കൊണ്ട് മകളുടെ അഭിമാന നിമിഷം ഒപ്പിയെടുക്കുന്ന അദ്ദേഹത്തെ ലോകം ആദരവോടെ 'റിപ്പബ്ലിക് ദിനത്തിലെ ഹീറോ' എന്ന് വിളിച്ചു.

ഈ രണ്ട് സംഭവങ്ങളും ഒരേ കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്നേഹവും അഭിമാനവും പ്രകടിപ്പിക്കാൻ പണമോ വിലകൂടിയ ഉപകരണങ്ങളോ അല്ല വേണ്ടത്, മറിച്ച് ആ നിമിഷങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കാനുള്ള മനസാണ് വേണ്ടത്.

 

Latest News

Up