തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാതിരിക്കാൻ ഫെനി നൈനാൻ സമർദ്ദം ചെലുത്തിയെന്ന് മൂന്നാം പരാതിക്കാരി. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാമെന്ന് ഫെനി വഴി രാഹുല്‍ യുവതിയെ അറിയിച്ചുവെന്നാണ് മൊഴി.
ഒരു ഘട്ടത്തില്‍ താന്‍ വല്ലാത്ത തിരക്കിലാണെന്നും തന്നോട് സംസാരിക്കേണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഫെനിയോട് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ സന്ദേശമയച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഇത് പറഞ്ഞുകൊണ്ട് രാഹുല്‍ യുവതിയെ വാട്ട്സ്ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് പരാതി നല്കാതിരിക്കാന് യുവതിയ്ക്ക് മേല്‍ ഫെനി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നുമാണ് വിവരം. എന്നാൽ ആരോപണങ്ങൾ ഫെനി നൈനാൻ നിഷേധിച്ചു.