തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായിരിക്കുകയാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കാനിരിക്കേ യാണ് ഇരുവരും പേരുകൾ അംഗീകരിച്ചത്.
ഇനി കഴിഞ്ഞ മൂന്നു വർഷങ്ങളായി രണ്ടു ഗവർണർമാരുടെ കാലയളവിൽ നടന്ന ചക്കളത്തിപോരാട്ടത്തിന് സർക്കാരും ഗവർണറും മറുപടി പറയണം. ചെന്നിത്തല പറഞ്ഞു.