ന്യൂഡൽഹി: ഹൈവേകളിലും എക്സ്പ്രസ് വേകളിലും കാണുന്ന കന്നുകാലികളെ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ അഥോറിറ്റിക്കും ഹൈവേ പട്രോളിംഗ് ടീമുകൾ വേണമെന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനായി എല്ലാ ഹൈവേകളിലും ഹെൽപ് ലൈൻ നന്പറുകൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ മൃഗങ്ങളെ ഗോശാലകളിലേക്കോ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. എട്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച പുരോഗതിയും സത്യവാങ്മൂലവും സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവുനായ്ക്കൾ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്പോർട്സ് കോംപ്ലക്സുകളും കണ്ടെത്തി എട്ടാഴ്ചയ്ക്കുള്ളിൽ മതിയായ വേലികൾ കെട്ടണം.
ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്മെന്റ് പരിസരത്തിന്റെ പരിപാലനത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കണം. പ്രാദേശിക മുനിസിപ്പൽ അധികാരികൾ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരം സ്ഥലങ്ങൾ പരിശോധിക്കണമെ ന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ജനുവരി 13ന് കോടതി വീണ്ടും പരിഗണിക്കും.