ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
21 പേർക്കു പരിക്കേറ്റു. മുൻ പ്രസിഡന്റ് ബഷർ അസാദിന്റെ അലാവി വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള മേഖലയിലെ മോസ്കിലാണു സ്ഫോടനമുണ്ടായത്.
മോസ്കിനുള്ളിൽ സ്ഥാപിച്ച സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.