Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InstagramReels

Kouthukam

ഫ്രിഡ്ജിൽ നിന്ന് നേരെ ചട്ടിയിലേക്ക്; കവറോടെ വെന്ത ചിക്കൻ കറി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു

അടുക്കളയിലെ അബദ്ധങ്ങൾ പലപ്പോഴും തമാശകളായി മാറാറുണ്ടെങ്കിലും, കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രോസൺ ചിക്കൻ കവറോടെ തന്നെ കറിയിൽ വേവിക്കാൻ വെച്ച ഒരു പാചകക്കാരിയുടെ അശ്രദ്ധയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

സൗരവ് ദേവ്റാണി എന്ന യുവാവ് പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, തിളച്ചു മറിയുന്ന മസാലയ്ക്കിടയിൽ കടയിൽ നിന്ന് വാങ്ങിയ അതേ പ്ലാസ്റ്റിക് പാക്കറ്റിൽ തന്നെ കിടക്കുന്ന ചിക്കൻ വ്യക്തമായി കാണാം.

തന്‍റെ വീട്ടിലെ ജോലിക്കാരിക്ക് പറ്റിയ ഈ അബദ്ധം കണ്ടു സഹിക്കവയ്യാതെ "ഞാൻ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണോ?" എന്ന ചോദ്യവുമായാണ് സൗരവ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഫ്രിഡ്ജിൽ നിന്ന് ചിക്കൻ എടുത്ത് പാകം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അത് കവറിൽ നിന്ന് പുറത്തെടുക്കണമെന്ന സാമാന്യ വിവരം പോലും അവർ കാണിച്ചില്ലെന്നതാണ് ഉടമയെ വല്ലാതെ കുഴപ്പിച്ചത്.

മസാലയ്ക്കിടയിൽ പ്ലാസ്റ്റിക് കവർ കിടക്കുന്ന കാഴ്ച വളരെ പെട്ടെന്നുതന്നെ ഇന്‍റർനെറ്റിൽ വൈറലാവുകയും നൂറുകണക്കിന് രസകരമായ കമന്‍റുകൾ വരാൻ തുടങ്ങുകയും ചെയ്തു.

സീരിയലുകളിൽ ലാപ്ടോപ് സോപ്പിട്ട് കഴുകി വൃത്തിയാക്കിയ പ്രശസ്ത കഥാപാത്രമായ ഗോപി ബഹുവുമായാണ് പലരും ഈ പാചകക്കാരിയെ ഉപമിച്ചത്.

ചിലർ ഇത് പാചകക്കാരിയുടെ പ്രതിഷേധമായിരിക്കാം എന്ന് തമാശ രൂപേണ കുറിച്ചപ്പോൾ, മറ്റു ചിലർ ഉടമ തന്നെ വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണോ എന്ന സംശയവും പ്രകടിപ്പിച്ചു.

തങ്ങളുടെ ജീവിതത്തിൽ നടന്ന സമാനമായ പാചക പരീക്ഷണങ്ങളും ഇതിനു താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. മോര് കറിയിൽ പുഴുങ്ങിയ മുട്ട ചേർത്ത കഥയും ചായയിൽ ഉപ്പിട്ട സംഭവങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ചിരിക്ക് അപ്പുറം, പ്ലാസ്റ്റിക് കവറോടെ ആഹാരം പാകം ചെയ്യുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്.

എന്തായാലും സാധാരണമായ ഒരു അടുക്കള നിമിഷം നിമിഷങ്ങൾക്കുള്ളിൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വൈറൽ വാർത്തയായി മാറിയിരിക്കുകയാണ്.

Latest News

Up