കണ്ണൂര്‍: അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ കാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
കെ.കെ. ശൈലജ എംഎൽഎ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കെ. സുധാകരന് എംപി, എം.വി. ഗോവിന്ദന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
300 ഏക്കറിലായി 200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, ഔഷധസസ്യ ഗവേഷണ കേന്ദ്രം, നഴ്സറി, താളിയോല പഠന കേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
കാൻസർ ഗവേഷണത്തിനും വാർധക്യകാല രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്കുമാണ് ഗവേഷണ കേന്ദ്രം പ്രഥമ പരിഗണന നൽകുന്നത്.