Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Louvre Museum

ലൂവ്റ് മ്യൂസിയം കവർച്ച:  അഞ്ചുപേർ കൂടി അറസ്റ്റിൽ

പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്.

മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്.

മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു.

മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന.

കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട എട്ട് ആഭരണങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

NRI

പാരീസിലെ ലൂവ്‌റ് മ്യൂസിയത്തിൽ മോഷണം; അപൂർവ ആഭരണങ്ങൾ നഷ്‌ടപ്പെട്ടു

പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്‌ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്.

നെക്‌ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്പത് ആഭരണങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്‍റ് നൂനെസ് പറഞ്ഞു. ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്‌ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്പതരയ്ക്കാണു മോഷണം നടന്നത്.

കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നഷ്‌ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്‌ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി.

നെപ്പോളിയൻ മൂന്നാമന്‍റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്‍റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്‌ടപ്പെട്ടിട്ടില്ല.

കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഞായറാഴ്ച അടച്ചിട്ടു. അമൂല്യ കലാസൃഷ്‌ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.

1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്‍റിംഗ് മോഷ്‌ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്‍റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്‍റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു.

ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.

Latest News

Up