ന്യൂഡൽഹി: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം.
ജമാല്പുര് നിയോജകമണ്ഡലത്തില്‍ മാത്രം മുസ്ലിംകളെ നീക്കം ചെയ്യുന്നതിനായി 20,000 ഫോം നൽകിയതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂനപക്ഷ ഏകോപന സമിതി (എംസിസി) ആരോപിച്ചു.