ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാഷ്മീർ സ്വദേശി ജെയ്സർ ബിലാൽ വാനിയെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നുള്ള എൻഐഎയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
ഭീകരാക്രമണം നടത്തിയെന്നു വിശ്വസിക്കുന്ന ഡോ. ഉമർ നബിക്ക് സാങ്കേതിക സഹായം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്സറിനെ എൻഐഎ കഴിഞ്ഞ ദിവസം ശ്രീനഗറിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നത്.
സ്ഫോടനത്തിൽ അന്വേഷണം നടത്തുന്ന എൻഐഎ രേഖപ്പെടുത്തിയ രണ്ടാമത്തെ അറസ്റ്റായിരുന്നു ജെയ്സറിന്റേത്.