ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരന്മാരായ വൈറ്റ് കോളർ ഭീകരർ ബോംബ് നിർമാണത്തിനായി വാങ്ങിയത് മൂന്നു ലക്ഷം രൂപ വിലവരുന്ന 2600 കിലോ എൻപികെ രാസവളം.
ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും മറ്റു പട്ടണങ്ങളിൽനിന്നുമായാണ് രാസവളം സംഘടിപ്പിച്ചത്. ഇത് മറ്റു രാസവസ്തുക്കളുമായി സംയോജിപ്പിച്ചാണ് ഐഇഡി നിർമിച്ചത്.
ഇത്ര വലിയതോതിൽ രാസവളം വാങ്ങിയത് അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഡോ. മുസമ്മിൽ ഗാനായി, ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, ഡോ. ഉമർ നബി എന്നിവർ 26 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഈ പണം ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചത്. ഈ പണം ഉപയോഗിച്ചാണു സ്ഫോടനത്തിൽ തകർന്നത് ഉൾപ്പെടെയുള്ള കാറുകൾ വാങ്ങിയത്.