Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoK

Special

യുദ്ധമുണ്ടായാൽ പാകിസ്താൻ തീരും; പാക് സൈന്യത്തെ ലൈവായി റോസ്റ്റ് ചെയ്ത് പാകിസ്താനി പെൺകുട്ടി

പാകിസ്താനിലെ തെരുവുകളിൽ നിന്ന് ഉയരുന്ന സാധാരണക്കാരുടെ ശബ്ദങ്ങൾ പലപ്പോഴും അവിടുത്തെ ഭരണകൂടത്തെയും സൈന്യത്തെയും പ്രതിരോധത്തിലാക്കാറുണ്ട്.

ഇന്ത്യയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥയെക്കുറിച്ചും പാക് അധികാരികൾ പ്രചരിപ്പിക്കുന്ന ഔദ്യോഗിക ഭാഷ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് അവിടുത്തെ പൊതുജനത്തിന്‍റെ ചിന്താഗതിയെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരു പാക് പെൺകുട്ടി നടത്തുന്ന വെട്ടിത്തുറന്ന പ്രതികരണങ്ങൾ പാകിസ്താൻ സൈന്യത്തിന്‍റെ ആത്മവിശ്വാസത്തെ പരിഹസിക്കുന്നതും ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തിനെ അംഗീകരിക്കുന്നതുമാണ്.

ഒരു പ്രാദേശിക റിപ്പോർട്ടർ പാക് അധീന കശ്മീരിനെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്കാണ് ആ പെൺകുട്ടി അപ്രതീക്ഷിതമായ മറുപടികൾ നൽകിയത്.

ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും അതിനാൽ ജമ്മു കശ്മീർ പാകിസ്ഥാന് വിട്ടുനൽകാൻ അവർക്ക് മനസ് കാണിക്കാമെന്നുമായിരുന്നു പെൺകുട്ടിയുടെ ആദ്യത്തെ നിഷ്കളങ്കമായ പരാമർശം.

എന്നാൽ ഇന്ത്യക്ക് അത്തരമൊരു പദ്ധതിയുമില്ലെന്നും മറിച്ച് പാകിസ്താന്‍റെ പക്കലുള്ള കശ്മീർ ഭാഗം കൂടി തിരിച്ചുപിടിക്കാനാണ് ഇന്ത്യ നീങ്ങുന്നതെന്നും റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ പെൺകുട്ടിയുടെ മറുപടി ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഇന്ത്യക്ക് വേണമെന്ന് തീരുമാനിച്ചാൽ വളരെ എളുപ്പത്തിൽ പാക് അധീന കശ്മീർ അവർക്ക് പിടിച്ചെടുക്കാമെന്നും പാകിസ്താൻ സൈന്യത്തിന് അത് തടയാൻ കഴിയില്ലെന്നും അവൾ തുറന്നടിച്ചു.

റിപ്പോർട്ടർ പാക് സൈന്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു. പാകിസ്താൻ സൈന്യം ഇന്ന് പഴയതുപോലെ ശക്തമല്ലെന്നും ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാൽ പാകിസ്താൻ പൂർണമായും തകർന്നുപോകുമെന്നും അവൾ ഓർമ്മിപ്പിച്ചു.

യാഥാർഥ്യങ്ങൾ തിരിച്ചറിയാത്ത ഔദ്യോഗിക പ്രചാരണങ്ങളേക്കാൾ വസ്തുതകൾക്കാണ് അവൾ മുൻഗണന നൽകിയത്. 'ന്യൂസ് ആൽജിബ്ര' എന്ന എക്സ് ഹാൻഡിലിലൂടെ പുറത്തുവന്ന ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി മാറി.

വികാരങ്ങളെക്കാൾ ഉപരിയായി വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിച്ച പെൺകുട്ടിയുടെ ധൈര്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു.

സ്വന്തം നാട്ടിലെ ഭരണകൂടം പടച്ചുവിടുന്ന തിരക്കഥകളേക്കാൾ മികച്ച രീതിയിൽ ഒരു ചെറിയ പെൺകുട്ടി കാര്യങ്ങൾ വിശകലനം ചെയ്യുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

സത്യം എപ്പോഴും കയ്പ്പുള്ളതാണെന്നും എന്നാൽ അത് വിളിച്ചുപറയാൻ കാണിച്ച ആർജ്ജവം അഭിനന്ദനാർഹമാണെന്നും വീഡിയോക്ക് താഴെ വന്ന കമന്‍റുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തും പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയും അവിടുത്തെ പുതുതലമുറ കൃത്യമായി മനസിലാക്കുന്നുണ്ടെന്നതിന്‍റെ സൂചനയായാണ് ഈ വീഡിയോയെ നിരീക്ഷകർ വിലയിരുത്തുന്നത്.

അതിർത്തിയിലെ സുരക്ഷയെക്കുറിച്ചും സൈനിക ശേഷിയെക്കുറിച്ചും പാക് മാധ്യമങ്ങൾ നൽകുന്ന പൊള്ളയായ അവകാശവാദങ്ങൾ സ്വന്തം ജനത പോലും വിശ്വസിക്കുന്നില്ല എന്ന് ഈ പെൺകുട്ടിയുടെ വാക്കുകൾ അടിവരയിടുന്നു.

 

Latest News

Up