പാട്ന: ബിഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോപ് വേ ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു. റോഹ്താസ്ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നുവീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതുവത്സരത്തിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോപ് വേ തകർന്നുവീണത്. റോപ് വേയുടെ ആദ്യ ട്രയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ടാം ട്രയലിൽ തകർന്നു വീഴുകയായിരുന്നു.
റോപ് വേ പൊട്ടിവീണതിന് പിന്നാലെ തൂണുകളും തകർന്നുവീണിരുന്നു. 2019ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടതാണ് പദ്ധതി. 2020 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. 70 കിലോമീറ്റർ യാത്ര മിനിറ്റുകളായി കുറയ്ക്കുന്നതായിരുന്നു പദ്ധതി.