കൊച്ചി: ഗര്‍ഭിണിയായ യുവതിയെ സ്റ്റേഷനില്‍ മര്‍ദിച്ച നോര്‍ത്ത് സ്റ്റേഷൻ മുൻ സിഐ പ്രതാപ ചന്ദ്രനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത നിലവിലെ എസ്എച്ച്ഒയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
വകുപ്പുതല നടപടിക്കു വിധേയമാക്കി പ്രതാപ ചന്ദ്രനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തെങ്കിലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന നിയമപരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.