ന്യൂഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ തുടരും. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.
20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നവംബർ 14ന് ആണ് തെരഞ്ഞെടുപ്പ് ഫലം.