മെഡിക്കൽ കോളജ്: സർക്കാർ ഹോമിൽനിന്നും ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്നു തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മെഡിക്കൽ കോളജ് മഠത്തുവിള വീട്ടിൽ വിഷ്ണു (35) വിനെയാണു ഏഴ് വർഷം കഠിന തടവിനും 65,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അഥോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2022 നവംബർ അഞ്ചിനായിരുന്നു സംഭവം. പൂജപ്പുര സബ് ഇൻസ്പെക്ടർ വി.പി. പ്രവീൺ, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ടു തൊണ്ടിമുതലും ഹാജരാക്കി.