ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ബ്രാറിന്റെ മാതാപിതാക്കളെ പണാപഹരണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രാറിന്റെ പിതാവ് ഷംഷേർ സിംഗ്, അമ്മ പ്രീത്പാൽ കൗർ എന്നിവരെ തിങ്കളാഴ്ച അമൃത്സറിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നലെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മുക്ത്സർ ജില്ലയിലെ ആദേശ് നഗറിലാണ് ഗോൾഡി ബ്രാറിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. മുക്ത്സർ ജില്ലയിലെ ഉദേംകരൺ ഗ്രാമക്കാരനായ സത്നാം സിംഗിന്റെ പരാതിയിൽ 2004ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന സത്നാം സിംഗിന്റെ പരാതിയിലാണ് കേസ്. പോലീസിൽ എഎസ്ഐ ആയിരുന്ന ഷംഷേർ സിംഗിനെ 2021ൽനിന്ന് സർവീസിൽനിന്നു നീക്കി. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ.