Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siberia

Other Stories

നിഡാര്‍ വാലി: ഇന്ത്യയുടെ സൈബീരിയ

ജമ്മുകാഷ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ടതും ദുരൂഹവുമായ മനുഷ്യവാസ പ്രദേശങ്ങളില്‍ ഒന്നാണ് നിഡാര്‍ എന്ന താഴ്‌വര.

അത്യന്തം കഠിനമായ കാലാവസ്ഥ, ദൈര്‍ഘ്യമേറിയ ശീതകാലം, പുറംലോകത്തുനിന്നുള്ള അകലം എന്നിവ കാരണം ഇത് "സൈബീരിയ ഓഫ് ഇന്ത്യ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വര്‍ഷത്തിലെ ഭൂരിഭാഗം സമയവും മഞ്ഞിനടിയിലാകുന്നതും തലമുറകളായി മാറ്റമില്ലാതെ തുടരുന്ന ജീവിതരീതിയും വ്യത്യസ്തമായ സാംസ്കാരിക ആചാരങ്ങളും നിഡാര്‍ വാലിയെ ഇന്ത്യയിലെ ഏറ്റവും രഹസ്യാത്മകമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു.

നിഡാര്‍ വാലിയെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും ലഡാക്കിന്‍റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഈ താഴ്‌വരയ്ക്കുള്ളത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ ഹാന്‍ലെ ടെഹ്സില്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടുത്ത പല പ്രദേശങ്ങളിലും പ്രത്യക അനുമതിയോടെ മാത്രമേ പ്രവേശിക്കാനാവൂ.

താഴ്‌വരയുടെ പ്രാദേശിക ചരിത്രത്തിലേക്കു വന്നാല്‍, ദീര്‍ഘകാലം ഈ പ്രദേശം നാംഗ്യാല്‍ രാജവംശത്തിന്‍റെ ഭരണത്തിനു കീഴിലായിരുന്നു. പിന്നീട് പലരും ഈ പ്രദേശത്തിന്‍റെ ഭരണം കൈയാളി.
നൂറ്റാണ്ടുകളായി ടിബറ്റന്‍ ബുദ്ധമതനുയായികളായിരുന്ന ഗോത്രവര്‍ഗക്കാരും ഇടയന്മാരും അധിവസിച്ചുവരുന്ന പ്രദേശം പുരാതനകാലത്ത് വ്യാപാരപാതകളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു.

കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഇന്നും നിഡാര്‍ താഴ്‌വര നിവാസികളില്‍ ഏറെപ്പേരുടെയും ജീവിതോപാധി ഇടയവൃത്തി തന്നെയാണ്. എന്നാല്‍ രൂപഭാവത്തില്‍ കാഷ്മീര്‍ താഴ്‌വരകളിലെ മറ്റു ജനവിഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തരാണിവര്‍.

കാഴ്ചയില്‍ യൂറോപ്യന്മാരെ അനുസ്മരിപ്പിക്കുന്ന ഇവര്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്മുറക്കാരാണെന്ന ഒരു വാദവുമുണ്ട്. അലക്സാണ്ടര്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഈ വഴി കടന്നുപോയെന്നും അദ്ദേഹത്തിന്‍റെ സൈനികരില്‍ ഒരുവിഭാഗം ഇവിടെ സ്ഥിരമായി താമസമാക്കുകയുമായിരുന്നുവെന്നാണ് ഈ വാദമുഖത്തെ അംഗീകരിക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നുമില്ല.

അതേസമയം വളരെ വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരിടം കൂടിയാണിത്. ജലസ്രോതസുകളായ നദികളെയും തടാകങ്ങളെയും ബുദ്ധമതത്തിലും ബോണ്‍ പാരമ്പര്യത്തിലും വിശുദ്ധമായാണ് കാണുന്നത്. "നാഗങ്ങള്‍’ ആണ് ഈ ജലാശയങ്ങളുടെ സംരക്ഷകര്‍ എന്നാണ് വിശ്വാസം. ലഡാക്കിലെ താഴ്‌വരകള്‍ ലാമമാരുടെയും റിന്‍പോച്ചെമാരുടെയും തപോഭൂമികളായാണ് കണക്കാക്കപ്പെടുന്നത്. നിഡാര്‍ വാലിയിലെ മലയിടുക്കുകളും ഗുഹകളും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ബുദ്ധസന്യാസിമാര്‍ ധ്യാനത്തിനായി തെരഞ്ഞെടുത്തിരുന്നു.

പ്രകൃതി ആരാധകരായ നിഡാറിലെ ജനവിഭാഗം മലകളുടെയും താഴ്‌വരകളുടെയും സംരക്ഷകരായി യൂള്‍ഹാ, ലൂഹാ തുടങ്ങിയ പ്രാദേശിക ദേവതകളെയും ആരാധിച്ചുപോരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാലും തന്ത്രപ്രധാനമായ പ്രതിരോധമേഖല ആയതിനാലും വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്കുള്ള വരവ് ദുഷ്കരമാണ്.

അസുലഭമായ പ്രകൃതിഭംഗിയാണ് നിഡാര്‍ വാലിയുടെ പ്രത്യേകതകളിലൊന്ന്. അതിലൊന്നാണ് റ്യൂള്‍ തടാകം. തണുത്തുറഞ്ഞ മലനിരകള്‍ക്കിടയിലുള്ള ഈ തടാകം ആരുടെയും മനംമയക്കും.
നിഡാര്‍ വാലിക്ക് സമീപമാണ് ഇന്ത്യന്‍ അസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററി സ്ഥിതിചെയ്യുന്ന ഹാന്‍ലെ പ്രദേശം. അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത ഈ താഴ്‌വരകള്‍ രാത്രികാല നക്ഷത്ര നിരീക്ഷണത്തിന് ലോകത്തിലെ തന്നെ മികച്ച സ്ഥലങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കിടയില്‍ ഭീതിപ്പെടുത്തുന്ന നിശബ്ദതയാല്‍ വലയംചെയ്ത് ഒരു പ്രഹേളികയായി തുടരുകയാണ് നിഡാര്‍ വാലിയും അവിടുത്തെ ജനങ്ങളും. ഒരു സാഹസിക സഞ്ചാരി ഒരിക്കലെങ്കിലും എത്തിപ്പെടേണ്ട ഒരിടമായി നിഡാര്‍ വാലിയെ മാറ്റുന്നതും ഈ ദുരൂഹതയാണ്.

Latest News

Up