Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Voter Pattika

എസ്ഐആറിൽ ജാഗ്രതയോടെ പങ്കുചേരാം

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ -എസ്ഐആർ) സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. 2025 ഒക്‌ടോബർ 27 വരെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും ബിഎൽഒ എന‍്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യും. ഇതു പൂരിപ്പിച്ച് നൽകണം. വേണമെങ്കിൽ കളർ ഫോട്ടോ ഫോമിൽ പതിപ്പിക്കാം. പൂരിപ്പിച്ച ഫോമുകൾ ബിഎൽഒയ്ക്ക് കൈമാറി രസീത് വാങ്ങണം. ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒമാരുടെ സഹായം തേടാം. ഡിസംബർ നാലു വരെ വീടുകൾ കയറി ബിഎൽഒമാർ കണക്കെടുപ്പ് നടത്തും. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടു വരെ പരാതി സമർപ്പിക്കാം. 2026 ഫെബ്രുവരി എഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

എന്താണ് എന്യൂമറേഷൻ ഫോമിന്‍റെ പ്രത്യേകതകൾ

എന്യുമറേഷൻ ഫോമിന്‍റെ ആദ്യഭാഗത്തിന്‍റെ അവസാന കോളത്തിൽ ആണ് പുതിയ ഫോട്ടോ ഒട്ടിക്കേണ്ടത്. അതിന് താഴെയുള്ള കോളങ്ങളിൽ വോട്ടറുടെ നിലവിലെ വിവരങ്ങൾ പൂരിപ്പിക്കണം. അതിന് താഴെ ഇടത് ഭാഗത്ത് ഈ വോട്ടർ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ ആ വിവരങ്ങൾ എഴുതണം. 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത ആളാണെങ്കിൽ അവരുടെ ബന്ധു ഉൾപ്പെട്ട പട്ടികയുടെ വിവരങ്ങൾ ചേർക്കണം. വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി www.ceo.kerala.gov.in/voter-search എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ കണ്ടുപിടിക്കാൻ ബിഎൽഒയുടെ സേവനം ലഭിക്കുന്നതാണ്.

ഒരു വീട്ടിൽ താമസിക്കുന്ന ആരുംതന്നെ 2002ലെ മുൻ എസ്ഐആർ സമയത്തെ പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ അവരുടെ മരിച്ചുപോയതോ അല്ലെങ്കിൽ മറ്റ് വീട്ടിൽ താമസിക്കുന്നതോ ആയ ബന്ധുവിന്‍റെ വിവരങ്ങൾ വലതുവശത്ത് എഴുതണം. മുൻ എസ്ഐആർ വിവരങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ വലതു ഭാഗം 2002 ലെ പട്ടികയിൽ പേര് ഇല്ലാത്തവരും ഇടത് 2002 ലെ പട്ടികയിൽ ഉൾപ്പെട്ടവരും പൂരിപ്പിച്ചാൽ മതിയാകും.

മരിച്ചയാളുടെ പേരിൽ ലഭിക്കുന്ന ഫോം

മരിച്ച ആളിന്‍റെ പേരിലുള്ള ഫോം കുടുംബത്തിലെ ഒരു മുതിർന്ന അഗം ആൾ മരണപ്പെട്ടു എന്ന വിവരം എഴുതി ഒപ്പിട്ട് ബിഎൽഒയ്ക്ക് തിരികെ നല്കേണ്ടതാണ്. എന്യുമറേഷൻ ഫോം രണ്ട് പകർപ്പുകൾ വീതമാണ് ഒരാൾക്ക് നല്കുന്നത്. ഓരോ വോട്ടറും രണ്ട് പകർപ്പുകളും പൂരിപ്പിക്കണം. ഒരു പകർപ്പ് കൈപ്പറ്റുന്ന ബിഎൽഒ രണ്ടാമത്തെ പകർപ്പ് ഒപ്പുവച്ച് രസീതായി വോട്ടർക്ക് തിരിച്ചു നല്കും. ഇത് വോട്ടർ സൂക്ഷിച്ച് വയ്ക്കണം.

ഒരു വോട്ടറുടെ പേര് രണ്ടോ അതിലധികമോ തവണ വോട്ടർപട്ടികയിൽ ഉണ്ടായാൽ

ചിലരുടെ പേര് ഒന്നിലധികം സ്ഥലത്ത് തെറ്റായി ചേർത്തിട്ടുണ്ടാവാം. വോട്ടർ പട്ടികയിലെ ഓരോ എൻട്രിക്കും ഒരു സെറ്റ് എന്യുമറേഷൻ ഫോം പ്രിന്‍റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം സ്ഥലത്ത് ഒരു വോട്ടറുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഏത് പട്ടികയിലും മേൽവിലാസത്തിലുമാണോ തുടർന്ന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ സ്ഥലത്തെ മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്കേണ്ടതും മറ്റ് ഫോമുകളിൽ നിലവിൽ തുടരാൻ ആഗ്രഹിക്കുന്ന പട്ടികയിൽ ഉൾപ്പെട്ട തിരിച്ചറിയൽ കാർഡിന്‍റെ നമ്പർ കൂടി എഴുതി വിവരം രേഖപ്പെടുത്തി അധികമായി വന്ന ഫോം ബിഎൽഒയ്ക്ക് തിരികെ നല്കേണ്ടതുമാണ്.

ഒരു വോട്ടറുടെയോ അയാളുടെ ബന്ധുവിന്‍റെയോ 2002 ലെ എസ്ഐആർ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ഫോം പൂരിപ്പിച്ച് നൽകാമോ?

നല്കാം. ഇങ്ങനെയുള്ള അവസരത്തിൽ വോട്ടറുടേയോ ബന്ധുവിന്‍റെയോ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി ബാക്കി പൂരിപ്പിച്ച് ബിഎൽഒയ്ക്ക് നല്കി കൈപ്പറ്റ് രസീത് വാങ്ങുക.അങ്ങനെയുള്ള വോട്ടർമാർക്ക് ഇആർഒ നോട്ടീസ് നല്കി നേരിട്ട് കേട്ട് യോഗ്യത പരിശോധിച്ച് ഉറപ്പ് വരുത്തി വേണ്ട നടപടി സ്വീകരിക്കും. ഇത് കരട് വോട്ടർപട്ടിക പ്രസിദ്ധികരിച്ചതിന് ശേഷം മാത്രമേ നടത്തുകയുള്ളു.

എന്യുമറേഷൻ ഫോമിൽ വോട്ടർമാരുടെ ഒപ്പ്

വോട്ടറോ വീട്ടിലെ മുതിർന്ന അംഗമോ ഒപ്പിടുകയോ ഇടത് പെരുവിരലിന്‍റെ അടയാളം പതിപ്പിക്കുകയോ ചെയ്താൽ മതി. വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.

 

Latest News

Up