Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpiceJet J

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് ശേഷി കൂട്ടി സ്പൈസ് ജെറ്റ്

മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, തന്ത്രപരമായ നീക്കങ്ങളുമായി സ്പൈസ് ജെറ്റ്. രണ്ട് പുതിയ ബോയിംഗ് 737 വിമാനങ്ങൾ കൂടി സ്പൈസ് ജെറ്റ് ഫ്ളീറ്റിലേക്ക് കൂട്ടിച്ചേർത്തു.

ഡൽഹി-ബാങ്കോക്ക്, അഹമ്മദാബാദ്- ദുബായ്, അഹമ്മദാബാദ്-കോൽക്കത്ത തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിലവിൽ ഇവയുടെ സർവീസ്. എല്ലാ റെഗുലേറ്ററി നടപടിക്രമങ്ങളും പൂർത്തിയാക്കയിശേഷം കഴിഞ്ഞ മാസം 26, 29 തീയതികളിലാണ് വിമാനം വാണിജ്യ സർവീസിൽ പ്രവേശിച്ചത്.

ഓപ്പറേഷണൽ തകരാറുകൾ കാരണം ഇൻഡിഗോയോട് 5 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടത്. ഏകദേശം 110 പ്രതിദിന വിമാന സർവീസുകളാണ് മറ്റ് എയർലൈനുകൾക്ക് പുനഃക്രമീകരിക്കാൻ അധികൃതർ നിർദേശിച്ചത്.

ഈ സാഹചര്യത്തിൽ ഈ പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്തതിലൂടെ തിരക്കേറിയ സീസണിൽ വർധിച്ചുവരുന്ന യാത്ര ആവശ്യകത നിറവേറ്റാനുംയാത്ര മെച്ചപ്പെടുത്താനും സമയക്രമം കൃത്യതയോടെ പാലിക്കാനും സഹായിക്കുമെന്ന് സ്പൈസ് ജെറ്റ് കരുതുന്നു.

ഓഹരി വില ഉയർന്നു

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ സ്പൈസ് ജെറ്റ് ഓഹരിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

Latest News

Up