Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thar

Video

വലിയ വണ്ടി, ചെറിയ ബുദ്ധി; ഥാർ ഡ്രൈവറുടെ സാഹസത്തിൽ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ട്രാഫിക് നിയമലംഘനങ്ങളിൽ പലപ്പോഴും മഹീന്ദ്ര ഥാർ തന്നെ ഉൾപ്പെടുന്നത്? എന്നത്.

രൂപകൽപ്പനയും ഓഫ്-റോഡ് മികവും കൊണ്ട് വാഹനപ്രേമികൾക്കിടയിൽ തരംഗമായ ഥാർ, നിർഭാഗ്യവശാൽ ഇന്ന് ഇന്‍റർനെറ്റിൽ അറിയപ്പെടുന്നത് അലക്ഷ്യമായ ഡ്രൈവിംഗിന്‍റെയും നിയമലംഘനങ്ങളുടെയും പേരിലാണ്.

ഓരോ തവണ ഇത്തരം വീഡിയോകൾ പുറത്തുവരുമ്പോഴും, കുഴപ്പം വാഹനത്തിനാണോ അതോ അത് കൈകാര്യം ചെയ്യുന്നവരുടെ മനോഭാവത്തിനാണോ എന്ന കാര്യത്തിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

ഈ ചർച്ചകൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഡൽഹിയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ ക്ഷമയോടെ കാത്തുനിൽക്കാൻ തയ്യാറാകാത്ത ഥാർ ഡ്രൈവർ, തന്‍റെ വാഹനം ഫുട്പാത്തിലൂടെ ഓടിച്ചു കയറ്റുന്നതാണ് വീഡിയോയിലുള്ളത്.

മറ്റ് യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ അപകടത്തിലാക്കുന്ന ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വലിയ വാഹനം സ്വന്തമാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും റോഡിലിറക്കുമ്പോൾ പക്വത കാണിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. ഈ സംഭവത്തോട് പ്രതികരിച്ച പലരും മഹീന്ദ്രയുടെ വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ മനോഭാവത്തെയാണ് ചോദ്യം ചെയ്യുന്നത്.

ഥാർ പോലെയുള്ള കരുത്തുറ്റ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിനൊപ്പം പ്രത്യേക ബുദ്ധിപരിശോധന കൂടി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പലരും പരിഹാസരൂപേണ കുറിക്കുന്നു.

മഹീന്ദ്ര ലോഗോ കാണുമ്പോൾ ഡ്രൈവർമാരുടെ നിയന്ത്രണം നഷ്ടപ്പെടുകയാണോ എന്ന് പോലും ചിലർ ചോദിക്കുന്നു.

നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഇത്തരം ഡ്രൈവർമാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കണമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം. ഇത്തരം പ്രവണതകൾ വാഹനത്തിന്‍റെ സൽപ്പേരിനെപ്പോലും സാരമായി ബാധിക്കുന്നുണ്ട്.

Latest News

Up