വാഷിംഗ്ടൺ ഡിസി: ഞായറാഴ്ച ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി യുഎസിലേക്ക്.
അതേസമയം താൻ സെലൻസ്കിയെ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ കൈവശം എന്താണുള്ളതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് പറഞ്ഞു.
ചർച്ചയുടെ ഭാഗമായി 20 ഇന സമാധാന കരാറും സുരക്ഷാ ഗാരണ്ടി കരാറുമാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്. അതേസമയം പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലൻസ്കി പറഞ്ഞത്.
60 ദിവസത്തെ വെടിനിർത്തലിന് റഷ്യ സമ്മതിച്ചാൽ ട്രംപ് മുന്നോട്ടു വയ്ക്കുന്ന 20 ഇന സമാധാന പദ്ധതി നടപ്പാക്കാൻ താൻ തയാറാണെന്നും സെലൻസ്കി പറഞ്ഞു. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസിന്റെ പൂർണ നിയന്ത്രണമാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ ചില ഭാഗങ്ങളിൽനിന്ന് യുക്രെയ്ൻ പിന്മാറണമെന്ന് റഷ്യയും ആവശ്യപ്പെടുന്നു.