Kerala
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു
അതേസമയം നിലപാടുകൾ സ്വീകരിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടു പോകില്ല.
സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണ്. മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ വിമർശനങ്ങളെ ബഹുമാനിക്കുന്നു. എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു
Kerala
തിരുവനന്തപുരം: യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പിന്നെ തന്നെ കാണില്ലെന്നും സതീശന് പ്രതികരിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സതീശന്. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല.
വെള്ളാപ്പള്ളിയെപ്പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും.
വെള്ളാപ്പള്ളി തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. താനും വെള്ളാപ്പള്ളിയുമായി മത്സരമില്ല. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വെള്ളാപ്പള്ളി രാജിവയ്ക്കേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വിജയം കഠിനാധ്വാനത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിജയത്തില്‍ അഹങ്കാരിക്കാനില്ലെന്ന് സതീശന് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പ് നേരത്തേ തന്നെ തുടങ്ങികഴിഞ്ഞു. ഇനി കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും.സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും സതീശന് പറഞ്ഞു.
ക്യാപ്പ്റ്റന് എന്നതടക്കമുള്ള വിശേഷണങ്ങളില്‍ വീഴാനില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല.
പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍ താന്‍ പറയേണ്ടത് യുഡിഎഫിന്റെ അഭിപ്രായമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.