Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralWedding

Kouthukam

ആചാരം പാളി, പക്ഷേ സംഗതി ഉഷാറായി: സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു 'വരമാല' കല്യാണം

രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ അലീല ഫോർട്ട് ബിഷൻഗഢിൽ വെച്ച് നടന്ന ഒരു അപൂർവ്വ വിവാഹ നിമിഷമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായിരിക്കുന്നത്.

ശുഭ് എന്ന ഇന്ത്യൻ യുവാവും വിദേശിയായ ലിസയും തമ്മിലുള്ള വിവാഹത്തിനിടയിൽ ആചാരങ്ങളിൽ സംഭവിച്ച ചെറിയൊരു പിഴവാണ് ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സാധാരണയായി ഹിന്ദു വിവാഹങ്ങളിൽ വധുവും വരനും പരസ്പരം മാല അണിയിക്കുന്ന 'വരമാല' ചടങ്ങ് വളരെ പ്രധാനപ്പെട്ടതാണ്.

ഈ വിവാഹത്തിൽ മാലകൾ വേദിയിൽ എത്തിക്കാനുള്ള ചുമതല രണ്ട് കൊച്ചു കുട്ടികൾക്കായിരുന്നു. പാശ്ചാത്യ വിവാഹങ്ങളിൽ മോതിരം കൊണ്ടുപോകുന്ന കുരുന്നുകളെപ്പോലെ മാല വധൂവരന്മാർക്ക് കൈമാറാനായിരുന്നു അവർക്ക് ലഭിച്ച നിർദ്ദേശം.

എന്നാൽ ഇന്ത്യൻ വിവാഹ രീതികളെക്കുറിച്ച് ധാരണയില്ലാത്ത കുട്ടികൾ മാല വധൂവരന്മാർക്ക് നൽകുന്നതിന് പകരം അവരുടേതായ രീതിയിൽ ചടങ്ങ് പൂർത്തിയാക്കി. മറ്റൊന്നുമല്ല, ആ മനോഹരമായ മാലകൾ അവർ തന്നെ കഴുത്തിൽ അണിയിച്ചു.

കുട്ടികളുടെ ഈ നിഷ്കളങ്കമായ പ്രവർത്തി വേദിയിലുണ്ടായിരുന്ന അതിഥികൾക്കിടയിൽ ചിരി പടർത്തി. എന്നാൽ തമാശ അവിടെയും തീർന്നില്ല. മാല ചാർത്തിക്കഴിഞ്ഞാലുടൻ വധൂവരന്മാരെ ആശീർവദിക്കാനായി പൂമഴ പെയ്യിക്കാൻ തയ്യാറായി നിന്ന സംഘം കൃത്യസമയത്ത് തന്നെ അത് പ്രവർത്തിപ്പിച്ചു.

കുട്ടികൾ മാലയിട്ട ആ സെക്കൻഡിൽ തന്നെ ആവേശത്തോടെ പൂക്കൾ താഴേക്ക് പതിച്ചു. ആചാരം പാളിയെങ്കിലും കുട്ടികൾക്ക് ലഭിച്ച ഈ രാജകീയ സ്വീകരണം വീഡിയോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ രസകരമായ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. വിദേശ രാജ്യങ്ങളിൽ അതിഥികളെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് കണ്ട് ശീലിച്ച കുട്ടികൾ ഇതൊരു ആദരവാണെന്ന് കരുതിക്കാണും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആചാരങ്ങൾ തെറ്റിയെങ്കിലും ഒട്ടും കൃത്രിമത്വമില്ലാത്ത ആ നിമിഷങ്ങൾ കാണാൻ നല്ല രസമാണെന്നും നിരവധി പേർ കുറിച്ചു. വിവാഹത്തിന്‍റെ ഗൗരവത്തെ ഒരു നിമിഷം കൊണ്ട് ആനന്ദമാക്കി മാറ്റിയ ആ കുരുന്നുകളുടെ പ്രവർത്തി ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.

Latest News

Up