Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ZomatoIncident

Viral

ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച് ഡെലിവറി ബോയിയുടെ പ്രതിഷേധം

ഭക്ഷണ വിതരണ മേഖലയിലെ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അർദ്ധരാത്രിയിൽ ഭക്ഷണവുമായി എത്തിയ സൊമാറ്റോ ഡെലിവറി പങ്കാളിയും ഉപഭോക്താവും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.

ജോലിയോടുള്ള ഉത്തരവാദിത്തവും തൊഴിലാളികൾ അർഹിക്കുന്ന മാന്യതയും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ സംഭവത്തെത്തുടർന്ന് ചർച്ചചെയ്യപ്പെടുന്നത്.

അങ്കുർ താക്കൂർ എന്ന ഡെലിവറി ഏജന്‍റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

പുലർച്ചെ രണ്ടരയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെട്ടിടത്തിന്‍റെ താഴെ വരെ എത്തിയ തന്നോട് മുകളിലത്തെ നിലയിൽ വന്ന് ഭക്ഷണം നൽകാൻ ഉപഭോക്താവ് ആവശ്യപ്പെടുകയും അത് നിരസിച്ചപ്പോൾ ഫോണിലൂടെ വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് അങ്കുർ ആരോപിക്കുന്നു.

താൻ പണം നൽകുന്നത് ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിക്കാനാണെന്നും അതിനാൽ ഡെലിവറി ഏജന്‍റ്, പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് രോഷാകുലനായത്.

എന്നാൽ, പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ളവർക്ക് പണത്തേക്കാളുപരി കുറഞ്ഞ പക്ഷം മനുഷ്യത്വപരമായ പരിഗണനയെങ്കിലും നൽകണമെന്നാണ് അങ്കുർ വീഡിയോയിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നത്.

തർക്കം മുറുകിയതോടെ ഓർഡർ റദ്ദാക്കുമെന്ന് ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെങ്കിലും അതിന് വഴങ്ങാൻ അങ്കുർ തയ്യാറായില്ല. തുടർന്ന് ഓർഡർ റദ്ദാക്കപ്പെടുകയും തനിക്ക് ലഭിച്ച ബിരിയാണി കോംബോയും ഗുലാബ് ജാമും അടങ്ങുന്ന ഭക്ഷണം ക്യാമറയ്ക്ക് മുന്നിലിരുന്ന് കഴിച്ചുകൊണ്ട് അദ്ദേഹം തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രകടമാകുന്നത്.

രാത്രി സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഉപഭോക്താവിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, ഉപഭോക്താവ് നൽകുന്ന ഡെലിവറി ചാർജ് കൃത്യമായ സേവനത്തിനുള്ളതാണെന്നും വീട്ടുവാതിൽക്കൽ ഭക്ഷണം എത്തിക്കാത്തത് തൊഴിൽപരമായ വീഴ്ചയാണെന്നും മറുവിഭാഗം വാദിക്കുന്നു.

Latest News

Up